HOME
DETAILS

'ഹമാസ് ഉടന്‍ വെടിനിര്‍ത്തണം, ഇല്ലെങ്കില്‍...'; ഭീഷണിയുമായി ഇസ്‌റാഈല്‍; വ്യവസ്ഥകള്‍ പഠിക്കട്ടെയെന്ന് ഹമാസ് | Gaza Ceasefire Talk

  
May 31 2025 | 04:05 AM

Accept US envoys Gaza ceasefire deal or Israel warns Hamas

ഗസ്സ: യുഎസ് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ അംഗീകരിക്കണമെന്ന് ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് സംഘടനയായ ഹമാസിന് ഇസ്‌റാഈലിന്റെ ഭീഷണി. യുഎസിന്റെ പശ്ചിമേഷ്യയിലേക്കുള്ള പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് നിര്‍ദ്ദേശിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിക്കണമെന്നും അല്ലെങ്കില്‍ മൊത്തം തകര്‍ക്കുമെന്നും ഇസ്രായേല്‍ യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. 

ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി രണ്ട് ഘട്ടങ്ങളിലായി 10 ഇസ്രായേലി ബന്ദികളെയും 18 മൃതദേഹങ്ങളെയും മോചിപ്പിക്കുക, 1,236 പലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കുക തുടങ്ങിയവയാണ് വിറ്റ്‌കോഫ് മുന്നോടുവച്ച വ്യവസ്ഥകള്‍. 

എന്നാല്‍ കരാറിലെ വ്യവസ്ഥകള്‍ പഠിക്കട്ടെയെന്നാണ് ഹമാസ് പ്രതികരിച്ചത്. വെടിനിര്‍ത്തല്‍ കരാറില്‍ ഇസ്‌റാഈല്‍ അംഗീകരിച്ചെങ്കിലും ഹമാസ് ഇതുവരെ തള്ളുകയോ അംഗീകരിക്കുകയും ചെയ്തിട്ടില്ല. വിശദമായി വിലയിരുത്തിയ ശേഷം മാത്രം പ്രതികരിക്കാമെന്നാണ് ഹമാസ് ഉന്നത വൃത്തങ്ങളുടെ മറുപടി. ഇസ്‌റാഈലിന്റെ ഭാഗം കഴിഞ്ഞെന്നും ഇനി ഹമാസിന്റെ ഔദ്യോഗിക മറുപടിക്കായി കാത്തിരിക്കുകയാണെന്നും യുഎസും പ്രതികരിച്ചു.

ഇതു രണ്ടാം തവണയാണ് രണ്ടു മാസം നീളുന്ന വെടിനിര്‍ത്തല്‍ വരുന്നത്. നേരത്തെ രണ്ടു മാസം നീളുന്ന വെടിനിര്‍ത്തലില്‍നിന്ന് മാര്‍ച്ചില്‍ ഇസ്‌റാഈല്‍ ഏകപക്ഷീയമായി വിട്ടുനിന്നിരുന്നു. ഇതിനിടെ തടവുകാരെ കൈമാറലും നടന്നിരുന്നു. ഗസ്സ കടുത്ത പട്ടിണി അനുഭവിക്കുമ്പോഴാണ് വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും അവസാനഘട്ടത്തിലെത്തി നില്‍ക്കുന്നത്. ഇസ്‌റാഈലില്‍നിന്ന് തങ്ങള്‍ക്കു വെടിനിര്‍ത്തല്‍ സംബന്ധിച്ച സന്ദേശം ലഭിച്ചെന്ന് ഹമാസ് സ്ഥിരീകരിച്ചു. 

കഴിഞ്ഞ 24 മണിക്കൂറില്‍ ഗസ്സയില്‍ 70 പേര്‍ കൊല്ലപ്പെടുകയും 270 പേര്‍ക്ക് പരുക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കന്‍ ഗസ്സയില്‍ ആശുപത്രി പ്രവര്‍ത്തിക്കാത്തതിനാല്‍ അവിടെനിന്നുള്ള കണക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. 2023 ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 54,321 ആയി. 1.20 ലക്ഷം പേര്‍ക്ക് പരുക്കേറ്റു.

Accept US envoy’s Gaza ceasefire deal or... Israel warns Hamas



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

41 വിമാനങ്ങൾ തകർത്ത യുക്രൈന്റെ ആക്രമണം സ്ഥിരീകരിച്ച് സെലൻസ്കി, ഉപയോഗിച്ചത് 117 ഡ്രോണുകൾ, 18 മാസത്തെ ആസൂത്രണം

International
  •  10 hours ago
No Image

കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

crime
  •  11 hours ago
No Image

കോവിഡ് വർധനയിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രം; ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, ഇന്ന് റിപ്പോർട്ട് നൽകണം 

National
  •  11 hours ago
No Image

ബാഗും കുടയുമെടുത്ത് ഇറങ്ങാം... പുത്തൻ അറിവുനേടാം... വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

Domestic-Education
  •  12 hours ago
No Image

സ്‌കൂൾകാലം വൈബാക്കാം

Kerala
  •  12 hours ago
No Image

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു; 3758 പേർക്ക് സ്ഥിരീകരണം, 1400 പേർ കേരളത്തിൽ

National
  •  13 hours ago
No Image

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന്; വിശദാംശങ്ങൾ അറിയാം

Kerala
  •  13 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; നോട്ടിസ് പോലും നല്‍കാതെ പള്ളി തകര്‍ത്തു

Kerala
  •  13 hours ago
No Image

തീപ്പിടിത്തമുണ്ടായി ഒരു മാസം കഴിഞ്ഞു; എന്നിട്ടും പ്രവർത്തനസജ്ജമാകാതെ കോഴിക്കോട് മെഡി. കോളജ് അത്യാഹിത വിഭാഗം

Kerala
  •  13 hours ago
No Image

ഗസ്സയില്‍ പട്ടിണി വയറുമായി ഭക്ഷണം തേടിവന്ന 31 പേരെ വെടിവച്ചുകൊന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  14 hours ago