HOME
DETAILS

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എം സ്വരാജിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തിങ്കളാഴ്ച്ചത്തേക്ക് മാറ്റി

  
Web Desk
May 31 2025 | 11:05 AM

m swaraj will submit nominations papers Monday

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് തിങ്കളാഴ്ച്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് ഉച്ചയോടെ പത്രിക സമര്‍പ്പിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. 

അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിലമ്പൂര്‍ താലൂക്ക് ഓഫീസിലായിരുന്നു പത്രിക സമര്‍പ്പണം. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എപി അനില്‍കുമാര്‍, മുസ് ലിം ലീഗ് രാജ്യസഭാ എംപി അബ്ദുള്‍ വഹാബ് തുടങ്ങിയ നേതാക്കള്‍ പത്രിക സമര്‍പ്പണത്തിനത്തിയിരുന്നു.

സ്ഥാനാര്‍ഥി പ്രഖ്യാപത്തിന് പിന്നാലെ നിലമ്പൂരിലെത്തിയ സ്വരാജിന് വന്‍ വരവേല്‍പ്പാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയത്. റെയില്‍വേ സ്റ്റേഷനിലും പരിസരത്തും നൂറ് കണക്കിന് പ്രവര്‍ത്തകരാണ് സ്വരാജിനെ അഭിവാദ്യങ്ങളോടെ വരവേറ്റത്. വ്യത്യസ്ത രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരുള്‍പ്പെടെ നാടാകെ ഒഴുകിയെത്തിയിരിക്കുകയാണെന്നും ഹൃദയപൂര്‍വം ആ പിന്തുണ സ്വീകരിക്കുകയാണെന്നും എം സ്വരാജ് പറഞ്ഞു. അന്‍വറിന്റെ നീക്കങ്ങള്‍ എല്‍ഡിഎഫിന്റെ പ്രശ്‌നമല്ലെന്നും മറിച്ച് യുഡിഎഫിന്റെ പ്രശ്‌നമാണെന്നും സ്വരാജ് പറഞ്ഞു. 

 

അതിനിടെ നിലമ്പൂർ മണ്ഡലത്തിൽ യുഡിഎഫിനൊപ്പം നിൽക്കാൻ പി.വി. അൻവർ തയ്യാറായാൽ വാതിൽ പൂർണമായി അടച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. അൻവറിന്റെ വോട്ടുകൾ ഇല്ലെങ്കിലും യുഡിഎഫിന് നിലമ്പൂരിൽ വിജയിക്കാനാകുമെന്നും എന്നാൽ മത്സരം കടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അൻവറിന്റെ ചില പ്രസ്താവനകളാണ് അദ്ദേഹത്തിന് തിരിച്ചടിയായതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

സിപിഎമ്മിനും സർക്കാരിനുമെതിരെ അൻവർ നടത്തിയ ശക്തമായ നിലപാടുകളും പ്രസ്താവനകളുമാണ് യുഡിഎഫിനെ ആകർഷിച്ചത്. "അൻവർ യുഡിഎഫിനൊപ്പം നിൽക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നെങ്കിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്നെ അദ്ദേഹത്തെ കൈപിടിച്ച് കൊണ്ടുവന്നേനെ," സുധാകരൻ പറഞ്ഞു. യുഡിഎഫിന് അൻവറിനോട് വ്യക്തിപരമായ വിദ്വേഷമോ വൈരാഗ്യമോ ഇല്ല. അൻവർ തിരുത്താൻ തയ്യാറായാൽ, യുഡിഎഫ് അദ്ദേഹത്തെ ഉൾക്കൊള്ളുന്ന കാര്യം പുനഃപരിശോധിക്കുമെന്നും സുധാകരൻ അറിയിച്ചു.

എന്നാൽ, യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷവും അൻവർ ആ സ്ഥാനാർത്ഥിക്കെതിരെ പ്രസ്താവനകൾ നടത്തുന്നത് സഹകരണത്തിന് തടസ്സമായി. ആര്യാടൻ ഷൗക്കത്തിനെതിരായ അൻവറിന്റെ പ്രതികരണങ്ങളാണ് പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. "പ്രതിപക്ഷ നേതാവ് മാത്രം അയഞ്ഞാൽ പോര, അൻവർ കൂടി അയയണം. രണ്ടുപേരും ഒരുമിച്ച് വിട്ടുവീഴ്ച ചെയ്താലേ പരിഹാരമുണ്ടാകൂ," അദ്ദേഹം വ്യക്തമാക്കി.

നിലമ്പൂരിൽ സിപിഎം സ്ഥാനാർത്ഥിയായി എം. സ്വരാജിനെ "ബലിയാടാക്കി" എന്നും സുധാകരൻ കുറ്റപ്പെടുത്തി. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അൻവറിന്റെ തീരുമാനത്തിനനുസരിച്ച് ഭാവി നടപടികൾ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Nilambur by-election: Submission of M. Swaraj's nomination papers has been postponed to Monday.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമ്പത് വർഷത്തെ ഡിവില്ലിയേഴ്സിന്റെ റെക്കോർഡും തകർന്നു; ചരിത്രം തിരുത്തിയെഴുതി സ്‌കൈ

Cricket
  •  18 hours ago
No Image

മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ

Kerala
  •  18 hours ago
No Image

കുവൈത്തില്‍ രണ്ടു വീട്ടുജോലിക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു

Kuwait
  •  18 hours ago
No Image

വെസ്റ്റ് ബാങ്കിലേക്കുള്ള അറബ് നയതന്ത്രജ്ഞരുടെ സന്ദര്‍ശനം ഇസ്‌റാഈല്‍ തടഞ്ഞത് സമാധാനത്തിന്റെ പാതയെ നിരാകരിക്കുന്നതിന്റെ തെളിവ്; സഊദി വിദേശകാര്യ മന്ത്രി 

Saudi-arabia
  •  19 hours ago
No Image

കൊച്ചിയിൽ കടലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി; അപകടം പരിശീലനം നടത്തുന്നതിനിടെ

Kerala
  •  19 hours ago
No Image

ഗൾഫ് സുപ്രഭാതം ഒന്നാം വാർഷികം; ശ്രദ്ധേയമായി മാധ്യമ സംവാദം

uae
  •  19 hours ago
No Image

കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്

Football
  •  19 hours ago
No Image

ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പോകുന്നവര്‍ക്ക് നേരേ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം; 25 മരണം, നിരവധി പേര്‍ക്ക് പരുക്കേറ്റു

International
  •  20 hours ago
No Image

തൊടുപുഴയിൽ മദ്യലഹരിയിൽ ഭാര്യയെ തീക്കൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  20 hours ago
No Image

കണ്മുന്നിൽ നഷ്ടമായത് സ്വപ്നനേട്ടം; മെസിയും റൊണാൾഡോയും വാഴുന്ന അപൂർവ്വ ലിസ്റ്റിൽ ഇടം നേടാതെ സൂപ്പർതാരം

Football
  •  20 hours ago