HOME
DETAILS

ഗുജറാത്തിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് വീണ്ടും ബുൾഡോസർ രാജ്; 8,500 വീടുകൾ ഇടിച്ച് നിരപ്പാക്കി ക്രൂരത

  
May 31 2025 | 04:05 AM

around 8500 small and large houses were demolished in bulldozer raj gujarat

അഹമ്മദാബാദ്: ഗുജറാത്തിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് 8,500 ചെറുതും വലുതുമായ വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തു. അഹമ്മദാബാദിലെ ചന്ദോള തടാകത്തിന് ചുറ്റുമുള്ള പ്രദേശത്താണ് കൂട്ടകുടിയൊഴിപ്പിക്കൽ നടന്നത്. ബംഗ്ലാദേശികളാണെന്നും കുടിയേറ്റക്കാർ ആണെന്നും ആരോപിച്ച് ആണ് പൊളിക്കൽ നടന്നത്. എന്നാൽ പ്രദേശത്തെ താമസക്കാർ ആധാറും വോട്ടർ ഐഡി കാർഡുകളും ഉള്ള ഇന്ത്യൻ പൗരന്മാരാണ് എന്ന് മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. പതിനായിരക്കണക്കിന് മനുഷ്യരെയാണ് അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ (എഎംസി) ബുൾഡോസർ രാജിലൂടെ പെരുവഴിയിലാക്കിയത്.

ചന്ദോളയിലെ ജനസാന്ദ്രത കൂടിയ പ്രദേശത്ത് ആണ് കോർപറേഷന്റെ നടപടികൾ ഉണ്ടായത്. പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് നിർമ്മിച്ച രണ്ട് മുറികളുള്ള ചെറിയ കുടിലുകൾ മുതൽ കോൺക്രീറ്റ് വീടുകൾ വരെ പൊളിച്ചുമാറ്റിയവയിൽ ഉണ്ട്. ഈ മാസം ആദ്യം ആരംഭിച്ച രണ്ടാം ഘട്ട പൊളിക്കൽ പ്രക്രിയയാണ് കഴിഞ്ഞ ദിവസം പൂർത്തിയാക്കിയത്. മുൻപും ആരാധനാലയങ്ങളും വീടുകളും തകർത്തിരുന്നു.

വീടുകൾ പൂർണമായും നിലംപൊത്തിയതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ വീടില്ലാത്തവരായി തെരുവുകളിൽ നിൽക്കുകയാണ്. പ്രദേശത്ത് റോഹിംഗ്യകളെയും ബംഗ്ലാദേശികളെയും മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും, ജനങ്ങളിൽ ഭൂരിഭാഗവും ആധാറും വോട്ടർ ഐഡി കാർഡുകളും ഉള്ള ഇന്ത്യൻ പൗരന്മാരാണെന്ന് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നു. സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.

ചന്ദോള തടാക പ്രദേശത്തെ ''കൈയേറ്റമെന്ന്'' കണക്കാക്കിയ 8,500 ഘടനകൾ ഒരു ദിവസം കൊണ്ട് പൊളിച്ചുമാറ്റിയതായും പതിറ്റാണ്ടുകളായി "അനധികൃതമായി കൈവശപ്പെടുത്തിയിരുന്ന" 2.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പ്രദേശം മോചിപ്പിച്ചെന്നുമാണ് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ സംഭവത്തിൽ നൽകുന്ന വിശദീകരണം. ചന്ദോള തടാകത്തിന് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള തുടർച്ചയായ പ്രചാരണത്തിന്റെ ഭാഗമാണ് ഈ പൊളിക്കൽ എന്ന് കോർപറേഷൻ അവകാശപ്പെടുന്നു. മെയ് 20 ന് നടന്ന രണ്ടാം ഘട്ടത്തിന്റെ ആദ്യ റൗണ്ടിൽ, ഉദ്യോഗസ്ഥർ ഒമ്പത് പള്ളികൾ പൊളിച്ചുമാറ്റിയിരുന്നു. 

രണ്ടാം ഘട്ട പ്രവർത്തനങ്ങളിൽ ഇതുവരെ ഏകദേശം 2.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഭൂമിയിലാണ് പൊളിക്കൽ നടന്നത്. അമ്പതോളം ജെസിബികളും ഹിറ്റാച്ചികളും പൊളിക്കലിനായി ഉപയോഗിച്ചു. 25 എസ്ആർപി ടീമുകൾ ഉൾപ്പെടെ 3,000-ത്തിലധികം പൊലിസ് ഉദ്യോഗസ്ഥരെ  പ്രദേശത്ത് വിന്യസിച്ചാണ് ഈ ബുൾഡോസർ രാജ് നടപ്പിലാക്കിയത്. നീക്കം ചെയ്ത പ്രദേശങ്ങളിലെ കൂടുതൽ കൈയേറ്റങ്ങൾ തടയുന്നതിനായി അവശിഷ്ടങ്ങൾ നീക്കം ചെയ്യലും അതിർത്തി മതിലുകളുടെ നിർമ്മാണവും വേഗത്തിൽ പൂർത്തിയാക്കുമെന്ന് എഎംസി അറിയിച്ചു.

In a Muslim-majority area of Gujarat, around 8,500 small and large houses were demolished using bulldozers. The mass eviction took place in the area surrounding Chandola Lake in Ahmedabad. The demolition was carried out on the grounds that the residents were alleged to be Bangladeshis and illegal immigrants. However, human rights activists stated that the residents were Indian citizens with Aadhaar and voter ID cards. Tens of thousands of people were displaced by the Ahmedabad Municipal Corporation (AMC) through what is being described as a bulldozer drive.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു

uae
  •  a day ago
No Image

കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; മൂന്ന് കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസ് 

Kerala
  •  a day ago
No Image

സ്വപ്ന ഫൈനലിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം

Cricket
  •  a day ago
No Image

തൊഴിലാളികള്‍ക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്

uae
  •  a day ago
No Image

നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈൻ പ്രവർത്തിപ്പിച്ച എംഎം മണിയുടെ സഹോദരന്റെ വിനോദ സഞ്ചാര കേന്ദ്രത്തിനെതിരെ നടപടി

Kerala
  •  a day ago
No Image

'ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല'; ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി

National
  •  a day ago
No Image

2025 ഐപിഎൽ; നാല് ടീമുകൾക്കും കോളടിക്കും! ചാമ്പ്യന്മാർക്കും റണ്ണേഴ്‌സ് അപ്പിനും വമ്പൻ പാരിതോഷികം

Cricket
  •  a day ago
No Image

ഗതാഗതക്കുരുക്കിനോട് 'ബൈ' പറയാന്‍ ദുബൈ, 57 റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു; യാത്രാസമയം കുറയും

uae
  •  a day ago
No Image

'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ

International
  •  a day ago