HOME
DETAILS

അണ്ണാ സര്‍വകലാശാലയിലെ ലൈംഗികാതിക്രമ കേസ്; പ്രതിക്ക് 30 വര്‍ഷം തടവും 90,000 രൂപ പിഴയും

  
June 02 2025 | 08:06 AM

Anna University Sexual Assault Case Accused Sentenced to 30 Years in Jail Fined 90000

ചെന്നൈ: അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് വനിതാ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

പൊലീസ് മുന്നറിയിപ്പിനെ വെല്ലുവിളിച്ച് ഗോസംരക്ഷകർ; ബലി പെരുന്നാളിന് മുന്നോടിയായി കന്നുകാലി വ്യാപാരികൾക്ക് കനത്ത നഷ്ടം

ഈ ആഴ്ച ആദ്യം പ്രതിയായ ജ്ഞാനശേഖരന്‍ പതിനൊന്ന് കുറ്റങ്ങളിലും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ജസ്റ്റിസ് രാജലക്ഷ്മിയാണ് ജ്ഞാനശേഖരന് മുപ്പത് വര്‍ഷം തടവും 90,000 രൂപ പിഴയും വിധിച്ചത്.

കഴിഞ്ഞ ആഴ്ച ആദ്യം ചെന്നൈയിലെ വനിതാ കോടതി ജ്ഞാനശേഖരനെതിരെ ചുമത്തിയ പതിനൊന്ന് കുറ്റങ്ങളിലും ഇയാള്‍ കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. ഡോക്യുമെന്ററി, ഫോറന്‍സിക് തെളിവുകള്‍ എന്നിവയുടെ പിന്‍ബലത്താല്‍ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതായി കോടതി വിധിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23ന് രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. അണ്ണാ യൂണിവേഴ്‌സിറ്റി ക്യാംപസിനു സമീപം ബിരിയാണി സ്റ്റാള്‍ നടത്തിയിരുന്ന കോട്ടൂര്‍ സ്വദേശിയായ ജ്ഞാനശേഖരന്‍ പരിസരത്ത് അതിക്രമിച്ച് കയറി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഒരു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും വിദ്യാര്‍ത്ഥിയുടെ സുഹൃത്തിനെ ആക്രമിക്കുകയുമായിരുന്നു.

സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്ന് പ്രതി യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗ്രേറ്റര്‍ ചെന്നൈ പൊലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ബലി പെരുന്നാളിന് മുന്നോടിയായുള്ള കന്നുകാലി വിൽപ്പന ആരോപണം; ബിജെപി എംഎൽഎക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കാൻ പൊലീസ് നിർദേശം 

ജ്ഞാനശേഖരനെതിരായ ശിക്ഷാവിധിയെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സ്വാഗതം ചെയ്തു. തമിഴ്നാട് പൊലിസ് സമയബന്ധിതമായി നടപടി സ്വീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 

'വിധി പ്രഖ്യാപിച്ചതോടെ, ഈ കേസിലെ പൊലിസ് ഇടപെടലിനെ പ്രശംസിക്കാന്‍ വനിതാ കോടതിയും മുന്നോട്ടുവന്നിരുന്നു. ഒരു യുവതിയോട് ചെയ്ത അനീതിയില്‍ നിന്ന് പോലും രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന ബുദ്ധിശക്തി കുറഞ്ഞ ചിലരുടെ ചിന്തകളെ ഇത് ലജ്ജിപ്പിക്കുന്നു,' എം.കെ സ്റ്റാലിന്‍ പറഞ്ഞു.

അതേസമയം, ഭരണകക്ഷിയായ ഡിഎംകെ കുറ്റവാളിയെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് എഐഎഡിഎംകെ മേധാവി എടപ്പാടി കെ പളനിസ്വാമി ആരോപിച്ചു. എഐഎഡിഎംകെയുടെ നിരന്തരമായ പ്രതിഷേധങ്ങളാണ് ജ്ഞാനശേഖരനെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. 

നടുറോഡിൽ‌ ഓട്ടോഡ്രൈവറെ ചെരിപ്പൂരി തല്ലി യുവതി, ​വീഡിയോ വൈറലായതിന് പിന്നാലെ കാലു പിടിച്ച് മാപ്പപേക്ഷ

2024 ഡിസംബര്‍ 25നാണ് ജ്ഞാനേശ്വരെ പൊലിസ് അറസ്റ്റു ചെയ്തത്. അറസ്റ്റിനെത്തുടര്‍ന്ന് ഭരണകക്ഷിയായ ഡിഎംകെ ഭാരവാഹികള്‍ക്കൊപ്പമുള്ള ജ്ഞാനശേഖരന്റെ ചിത്രങ്ങള്‍ പുറത്തുവന്നത് തമിഴ്‌നാട്ടില്‍ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു. ജ്ഞാനശേഖരന്‍ ഡിഎംകെ വിദ്യാര്‍ത്ഥി വിഭാഗം ഭാരവാഹിയാണെന്ന് ബിജെപി നേതാവ് കെ അണ്ണാമലൈ ആരോപിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ

uae
  •  15 hours ago
No Image

കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ 

National
  •  16 hours ago
No Image

'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര

National
  •  16 hours ago
No Image

യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

uae
  •  16 hours ago
No Image

ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ

Kerala
  •  17 hours ago
No Image

ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം

Saudi-arabia
  •  17 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ​ ​ഗുരുതര വീഴ്ച

National
  •  17 hours ago
No Image

ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ

Kerala
  •  18 hours ago
No Image

ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ

uae
  •  18 hours ago
No Image

ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു

Kerala
  •  18 hours ago