
സജീവം വിഖായ; സേവനദൗത്യവുമായി പ്രവർത്തകർ

മക്ക: വിശുദ്ധ ഹജ്ജിനെത്തിയ തീർഥാടകർക്ക് താങ്ങും തണലുമായി എസ്.കെ.എസ്.എസ്.എഫ് സേവന സംഘം വിഖായ. ഇന്ത്യൻ തീർഥാടകർക്കായി വിഖായ പ്രവർത്തകർ നടത്തുന്ന സേവനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന തീർഥാടകർ ഏറെ കൗതുകത്തോടെയാണ് കാണുന്നത്. ജിദ്ദയിലും മക്കയിലും മദീനയിലും സേവനദൗത്യവുമായി വിഖായ പ്രവർത്തകർ തീർഥാടകർക്കൊപ്പമുണ്ട്. തീർഥാടകരുടെ സാധനങ്ങളും മറ്റും ചുമന്ന് വാഹനങ്ങളിൽ കയറ്റി താമസസ്ഥലത്ത് എത്തിക്കുകയും അവിടെ നിന്നും മസ്‌ജിദുൽ ഹറാമിലേക്കും തിരിച്ചുമുള്ള യാത്രകളിൽ സഹായിയായി വളണ്ടിയർമാർ പ്രവർത്തിക്കുന്നു. 24 മണിക്കൂറും വിവിധ ബാച്ചുകളിലായാണ് വിഖായയുടെ പ്രവർത്തനം. കൂടാതെ മെഡിക്കൽ വിങ്ങിൽ മക്കയിലെ മലയാളി ഡോക്ടർമാരും നേഴ്സുമാരും സേവന നിരതരാണ്.
ഈ വർഷത്തെ വിഖായ സമിതിയുടെ മുഖ്യ രക്ഷാധികാരി ഇസ്സുദ്ദീൻ ആലുങ്കൽ അവാലി, ചെയർമാൻ സക്കീർ കോഴിചെന, ചീഫ് കോഡിനേറ്റർ ഫരീദ് ഐക്കരപ്പടി, കൺവീനർ നിസാർ ചുള്ളിയോട്, ക്യാപ്റ്റൻ മരക്കാർ പാങ്ങ്, ഫൈനാൻസ് കൺട്രോളർ നൗഫൽ തേഞ്ഞിപ്പലം, മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡന്റും നാഷനൽ വിഖായ ചെയർമാനുമായ ഉസ്മാൻ ദാരിമി കരുളായി, ജനറൽ സെക്രട്ടറി സിറാജ് പേരാമ്പ്ര, ഹറമൈൻ സോൺ പ്രസിഡന്റ് സിദ്ദീഖ് തങ്ങൾ പാണക്കാട്, സമിതി അംഗങ്ങളായ മുനീർ ഫൈസി മാമ്പുഴ, മുബശിർ ബാവ അരീക്കോട്, യൂസുഫ് ഒളവട്ടൂർ, മുഹമ്മദ് ജാസിം, അബ്ദുൽ അസീസ് കൊളപ്പുറം, മെഹബൂബ് വാഴക്കാട്, മുഹമ്മദ് കാടാമ്പുഴ, ഫിറോസ് ഖാൻ ആലത്തൂർ, ഷമീർ കുന്നുമ്മൽ, ബഷീർ മുതുപറമ്പ്, ഷരീഫ് കാപ്പിൽ, മുഹമ്മദ് അലി യമാനി, ഫാറൂഖ് മലയമ്മ, അയ്യൂബ് എടരിക്കോട്, സിദ്ദിഖ് വളമംഗലം, സാദിഖ് അൽ ബറാക്ക, ഡോ. ജുനൈദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സേവനങ്ങൾ പുരോഗമിക്കുന്നത്.
അതേസമയം, നിലവിൽ നുസുക് കാർഡ് ഇല്ലാത്തവർക്ക് മക്ക ഒഴികെയുള്ള പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശനം ഇല്ലാത്തത് വിഖായ ഉൾപ്പെടെയുള്ള പ്രവർത്തകരെ നിരാശരാക്കുന്നുണ്ട്. നുസുക് കാർഡ് അധികൃതർ നേരിട്ട് നൽകുന്നുമില്ല. അവസാന ഘട്ടത്തിലും നുസുക് കാർഡ് ലഭിക്കാനും ഹജ്ജ് സേവകരെ മിന ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഔദ്യഗികമായി അയക്കാനുമുള്ള ശ്രമത്തിലാണ് പല സംഘടനകളുടെയും നേതൃത്വങ്ങൾ.
ഇന്ത്യയിൽനിന്ന് ഒന്നേകാൽ ലക്ഷത്തോളം ഹാജിമാർ
മക്ക: ഇന്ത്യയിൽനിന്ന് ഇത്തവണ 1,22,518 തീർഥാടകരാണ് പുണ്യഭൂമിയിലെത്തിയത്. ഇതിൽ 16,341 പേർ കേരളത്തിൽ നിന്നുള്ളവരാണ്. ഹജ്ജ് കർമങ്ങൾ നടക്കുന്ന സ്ഥലങ്ങൾ തമ്മിൽ ബന്ധിപ്പിച്ചുള്ള മെട്രോ ട്രെയിൻ സൗകര്യം ഇത്തവണ 59,265 ഇന്ത്യൻ തീർഥാടകർക്കാണ് ലഭിക്കുക. മറ്റുള്ളവരെ ഹജ്ജ് സർവിസ് കമ്പനികൾ ബസുകളിൽ എത്തിക്കും.
അതേസമയം കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ സൂര്യാഘാതം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ അറഫ സംഗമ ദിവസം തീർഥാടകർ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ തമ്പുകൾക്കുള്ളിൽ തന്നെ കഴിയണമെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ ആവശ്യപ്പെട്ടു. ഹജ്ജ് ദിനങ്ങളിൽ ചൂട് കനക്കുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂടിനെ പ്രതിരോധിക്കാൻ മിനായിലും അറഫാതിലും റോഡിലും മറ്റുമായി വിവിധ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
സംഗമത്തിനു ശേഷം അറഫയിൽനിന്ന് മുസ്ദലിഫയിലേക്ക് കാൽനടയായി പോകരുതെന്നും പ്രത്യേകം നിശ്ചയിച്ച ഗതാഗത സംവിധാനങ്ങൾ തീർഥാടകർ ഉപയോഗിക്കണമെന്നും മന്ത്രി നിർദേശിച്ചു. സൂര്യാഘാതം തടയാനുള്ള മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയവും തീർഥാടകരോട് ആവശ്യപ്പെട്ടു.
പഴുതടച്ച സുരക്ഷ; കർശന നിരീക്ഷണം
മക്ക: ഈ വർഷത്തെ ഹജ്ജ് നടപടികൾക്ക് പുണ്യ നഗരിയിൽ ഏർപ്പെടുത്തിയത് പഴുതടച്ച സുരക്ഷ. തീർഥാടകരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഏകീകൃത സുരക്ഷാ ഓപറേഷൻ സെന്റർ മുഖേനയാണ് സുരക്ഷാ വകുപ്പുകൾ പദ്ധതികൾ തയാറാക്കുന്നത്. അത്യാഹിത ഘട്ടങ്ങളിൽ വേണ്ട സുരക്ഷാ നടപടികൾക്കായി മിനുറ്റുകൾക്കകം സ്ഥലം വളഞ്ഞ് ഓപറേഷൻ നടത്താനുള്ള പദ്ധതികളും ഒരുക്കിയിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലായി ആരോഗ്യ മന്ത്രാലയം, റെഡ് ക്രസന്റ്, ജല വിതരണ കമ്പനി, വൈദ്യുത മന്ത്രാലയം, ട്രാൻസ്‌പോർട്ട് മന്ത്രാലയം തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഏകീകൃത സുരക്ഷാ കേന്ദ്രം പ്രവർത്തിക്കുന്നത്. അത്യാഹിത ഘട്ടങ്ങളിൽ മാത്രമേ ഈ വകുപ്പുകളുടെ സഹായം തേടുകയുള്ളൂ. തീപിടിത്തമുണ്ടായാൽ കെടുത്താനായി സിവിൽ ഡിഫൻസ് അത്യാധുനിക ഡ്രോൺ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ‘സഖ്ർ’ എന്ന പേരുള്ള ഡ്രോണുകൾ രക്ഷാപ്രവർത്തനത്തിനും ഉപയോഗപ്പെടുമെന്ന് സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽ ഹമാദി വ്യക്തമാക്കി. ആദ്യമായാണ് ഹജ്ജ് വേളയിൽ അഗ്നിരക്ഷാ ഡ്രോണുകൾ ഉപയോഗിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഡ്രോണിന് 200 മീറ്റർ ദൂരപരിധി വരെ പറക്കാനാകും.
തീപിടിത്തം നേരിടാൻ ആവശ്യമായ രക്ഷാസാമഗ്രികളും ഉപകരണങ്ങളും വഹിക്കാനും ശേഷിയുണ്ട്.
skssf Vikhaya Volunteers on active service in hajj
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ
uae
• 12 hours ago
കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ
National
• 13 hours ago
'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര
National
• 13 hours ago
യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം
uae
• 13 hours ago
ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ
Kerala
• 14 hours ago
ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം
Saudi-arabia
• 14 hours ago
ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ ഗുരുതര വീഴ്ച
National
• 14 hours ago
ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ
Kerala
• 14 hours ago
ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ
uae
• 15 hours ago
ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു
Kerala
• 15 hours ago
വിവാദങ്ങൾക്കിടെ ബലിപെരുന്നാൾ അവധി പുനഃസ്ഥാപിച്ചു; നാളെയും, മറ്റന്നാളും അവധി
Kerala
• 15 hours ago
വൻ വിജയമായി പുതിയ ഗതാഗത നിയമം; കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങളിൽ 83 ശതമാനം കുറവ്
Kuwait
• 15 hours ago
10 വർഷത്തെ ഒളിവു ജീവിതം; എലത്തൂരിൽ വീട്ടമ്മയെയും ഭര്‍ത്താവിനെയും അക്രമിച്ച് മുങ്ങി നടന്ന പ്രതിയെ തിരുവനന്തപുരത്ത് നിന്ന് പിടികൂടി
Kerala
• 16 hours ago
സ്മാർട്ടാകുന്ന സിരി, വിഷ്വൽ മേക്കോവർ, എയർപോഡ്സ് ഫോട്ടോഗ്രാഫറാകുന്നു; ആപ്പിൾ WWDC 2025-ന്റെ വമ്പൻ പ്രഖ്യാപനങ്ങൾ അറിയാം
Tech
• 16 hours ago
സാമ്പത്തിക, വിനോദസഞ്ചാര, നിക്ഷേപ മേഖലകളിലെ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കും; റഷ്യയുമായുള്ള വിസ ഇളവ് കരാറിന് അംഗീകാരം നല്കി ഒമാന്‍ സുല്‍ത്താന്‍
oman
• 18 hours ago
ഇന്ത്യയിൽ ഇനി ഈ നോട്ടുകൾ അച്ചടിക്കില്ല; ഇപ്പോഴുള്ളത് ഉപയോഗിക്കാമോ? അറിയാം വിശദമായി
National
• 18 hours ago
ഹണിമൂൺ ദുഃസ്വപ്നമായി മാറി: ഭർത്താവ് വധിക്കപ്പെട്ട നിലയിൽ, വധുവിനെ കാണാനില്ല
National
• 18 hours ago
ആർസിബിയുടെ കിരീടം കണ്ട് ഞാൻ ഹാപ്പിയായി എന്ന് വിജയ് മല്യ; ഇന്ത്യയിലേക്ക് വരൂ, ഒരുമിച്ച് ആഘോഷിക്കാമെന്ന് " സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ " പ്രസ്താവനയ്ക്ക് പിന്നിലെ യാഥാർഥ്യമെന്ത് ?
National
• 18 hours ago
സഊദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി
ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങാണ് തീർത്ഥാടകർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നത്. ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി 18 ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്.
Saudi-arabia
• 19 hours ago
യുഎഇയിലെ ബലിപെരുന്നാള്‍ നിസ്കാര സമയം പ്രഖ്യാപിച്ചു
uae
• 19 hours ago
കല്യാണ വീട്ടിലെ ഡിജെ ശബ്ദം കേട്ട് 15കാരി തളർന്നു വീണു; ചികിത്സ വൈകിയതിനാൽ കുട്ടി മരിച്ചതായി പരാതി
National
• 16 hours ago
ബലിപെരുന്നാള്‍ അവധിക്കാലം; ദുബൈ, ഷാര്‍ജ, അജ്മാന് എന്നിവിടങ്ങളിലെ പൊതു പാര്‍ക്കുകളുടെ സമയക്രമം പ്രഖ്യാപിച്ചു
uae
• 17 hours ago
ഗൂഗിൾ വിയോ 3: എഐ വീഡിയോ സാങ്കേതികതയുടെ അത്ഭുതവും വെല്ലുവിളികളും
Tech
• 17 hours ago