HOME
DETAILS

രാജ്യത്തെ ഞെട്ടിച്ച ചിന്നസ്വാമി സ്റ്റേഡിയം അപകടം; കർണാടക സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു

  
Web Desk
June 04 2025 | 17:06 PM

Chinnaswamy Stadium accident that shocked the country Karnataka government announces magisterial inquiry

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കിലും തിരക്കിലും ഒരുകുട്ടിയെ ഉൾപ്പെടെ 11 പേരുടെ ജീവൻ നഷ്ടമായതായി സ്ഥിരീകരിച്ചു. സംഭവത്തിൽ മജിസ്‌ട്രേറ്റ് തലത്തിൽ അന്വേഷണം നടത്താൻ കർണാടക സർക്കാർ തീരുമാനിച്ചു. ദുരന്തം സംഭവിച്ചത് എങ്ങനെ എന്ന് കണ്ടെത്താനാണ് അന്വേഷണത്തിന്റെ മുഖ്യലക്ഷ്യം.

മുഖ്യമന്ത്രി സിദ്ധരാമയ്യ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരവാദികളെ തിരിച്ചറിയുകയും, കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ഭരണകൂടത്തോട് നിർദേശം നൽകിയിട്ടുണ്ട്.

വിമർശനം ശക്തമായതിനെത്തുടർന്ന് മുഖ്യമന്ത്രി മാധ്യമങ്ങളുമായി സംസാരിച്ചു. ദുരന്തത്തിനിടയിലും ആഘോഷം തുടരുകയായിരുന്നു എന്ന ആരോപണത്തെത്തുടർന്നാണ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്. സംഭവത്തിൽ യാതൊരു ഉത്തരവാദിത്തത്തിൽ നിന്നും പിൻവാങ്ങുന്നില്ല എന്നും രാഷ്ട്രീയ വിമർശനം വേണ്ട എന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

അപകടം എങ്ങനെ സംഭവിച്ചു?

പൊതുജനം ചെറിയ ഗേറ്റുകളിലൂടെ ഇടിച്ചുകയറി പ്രവേശിച്ചതാണ് ദുരന്തത്തിന് കാരണമായത്. ചിലർ ഗേറ്റുകൾ തകർക്കുകയും ചെയ്തു. 35,000 പേർക്ക് സീറ്റിംഗ് സൗകര്യമുള്ള സ്റ്റേഡിയത്തിന് സമീപം 3 ലക്ഷംത്തിലധികം ആളുകൾ ഒത്തുച്ചേരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിധാന സൗധയുടെ സമീപത്തും വലിയ ജനക്കൂട്ടം ഉണ്ടായിരുന്നുവെങ്കിലും അവിടെ അപകടമുണ്ടായില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പരിപാടിക്ക് സർക്കാർ അനുമതിയില്ല

ആർസിബിയുടെവിജയാഘോഷ പരിപാടിക്ക് സർക്കാരിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല. ഇത് സർക്കാർ സംഘടിപ്പിച്ച പരിപാടിയല്ല എന്നും അപകടം നടന്നത് സ്റ്റേഡിയത്തിനകത്തല്ല എന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ബെംഗളൂരു ന​ഗരത്തിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്ക് വിന്യസിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മരിച്ചവരിൽ ഇതുവരെ തിരിച്ചറിഞ്ഞത് എട്ട് പേരെ:

ദിവ്യാംശി (13)

ദിയ (26)

ശ്രാവൺ (21)

ഭൂമിക്

സഹാന

ദേവി

ശിവു (17)

മനോജ്

സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് ₹10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സാചെലവുകൾ പൂർണമായും സർക്കാർ ഏറ്റെടുക്കും.

ജനത്തിരക്ക് നിയന്ത്രിക്കാൻ വേണ്ട ക്രമീകരണങ്ങളുടെ അഭാവം, അനുമതിയില്ലാത്ത ആഘോഷം, എന്നിങ്ങനെയുള്ള വീഴ്ചകൾ ചൂണ്ടിക്കാട്ടി സംഭവത്തിൽ നിരന്തരം വിമർശനങ്ങൾ ഉയരുന്നുണ്ട്.

The Karnataka government has announced a magisterial inquiry into the tragic incident outside the Chinnaswamy Stadium that claimed 11 lives, including a child. Chief Minister Siddaramaiah said the investigation would determine how the disaster occurred and hold the responsible parties accountable. The inquiry is to be completed within 15 days, and a detailed explanation has been sought from the district administration.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെംഗളൂരു ദുരന്തം; ആർസിബിയിലെ ഉന്നത ഉദ്യോഗസ്ഥനടക്കം നാല് പേർ അറസ്റ്റിൽ   

National
  •  5 hours ago
No Image

തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ഓര്‍മയായത് കോണ്‍ഗ്രസിലെ സൗമ്യമുഖം, ആദര്‍ശ ധീരന്‍

Kerala
  •  5 hours ago
No Image

ഗസ്സന്‍ ജനതയെ ദുരിതത്തിലാക്കാന്‍ പ്രദേശത്തെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് സമ്മതിച്ച് നെതന്യാഹു; ഹമാസിനെ തകര്‍ക്കാനെന്ന് ന്യായീകരണം

International
  •  5 hours ago
No Image

മോഷണ ശ്രമത്തിനിടെ സഊദി പൗരനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

Saudi-arabia
  •  5 hours ago
No Image

ഇന്ത്യയിൽ എഐ പ്രൊഫഷണലുകൾക്ക് വൻ ഡിമാൻഡ്; അക്കാദമി ആരംഭിച്ചു ഓപ്പൺഎഐ

Tech
  •  6 hours ago
No Image

അനുമതിയില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 53 പ്രവാസികള്‍ അറസ്റ്റില്‍

Saudi-arabia
  •  6 hours ago
No Image

ജയിലിലെ റീൽസ് ചിത്രീകരണം; കാക്കനാട് ജയിൽ സൂപ്രണ്ട് പൊലിസിൽ പരാതി നൽകി

Kerala
  •  7 hours ago
No Image

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ,ഷൈനിനും മതാവിനും പരുക്ക്

Kerala
  •  7 hours ago
No Image

Eid Celebration in Gulf: ഗള്‍ഫ് നാടുകളില്‍ ബലി പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു, ഇനി ആഘോഷങ്ങളുടെ മണിക്കൂറുകള്‍; ഉച്ചയ്ക്ക് ജുമുഅയും | നിസ്‌കാര ചിത്രങ്ങള്‍ കാണാം

uae
  •  7 hours ago
No Image

കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍; സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് മുറുകുന്നു

Kerala
  •  8 hours ago