HOME
DETAILS

ജ്യോതി മൽഹോത്ര പതിവായി വിവരങ്ങൾ കൈമാറിയത് പാക് ഉന്നത പോലീസ് ഉദ്യോഗസ്ഥന്; ഇന്ത്യയിലെ പാക് ചാരശൃംഖലയുടെ അങ്ങേയറ്റത്തെ കണ്ണി ഈ പോലീസുകാരൻ | Inside Pak Spy Network

  
Web Desk
June 07 2025 | 14:06 PM

How is Jyoti Malhotra connected with Retired Pakistani cop Officer Nasir Dhillon

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് ഒന്നര ഡസനോളം പാക് ചാരന്മാർ ആണ് അറസ്റ്റിൽ ആയത്. ഹരിയാന സ്വദേശിനി ജ്യോതി മൽഹോത്ര, പഞ്ചാബിലെ ജസ്ബീർ സിംഗ്, ഒഡീഷയിലെ പ്രിയങ്ക സേനാപതി, തെലങ്കാനയിലെ സണ്ണി ഭയ്യാ യാദവ് തുടങ്ങിയ സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർമാർ ഉൾപ്പെടെയാണ് പിടിയിലായത്. നിലവിൽ ഇവരെ ഇന്ത്യയിലെ വിവിധ ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ആണ് പുറത്തുവരുന്നത്. ഇന്ത്യയിൽ പിടിയിലായ പാക് ചാര ശൃംഖലയുടെ കേന്ദ്രബിന്ദുവായി വർത്തിച്ചത് പാക് പോലീസിലെ ഇൻസ്പെക്ടർ തസ്തികയിൽനിന്നു വിരമിച്ച  നാസിർ ധില്ലൻ ആണ് എന്ന് ഏജൻസികൾ കണ്ടെത്തി. 

ജ്യോതി മൽഹോത്രയും വിരമിച്ച പാകിസ്ഥാൻ പോലീസ്  ഇൻസ്പെക്ടർ നാസിർ ധില്ലനും തമ്മിൽ പതിവായി ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ജ്യോതിക്ക് ധില്ലനുമായി നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്നും ഇരുവരും ഒരുമിച്ച് ഒരു പോഡ്‌കാസ്റ്റിൽ പോലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. പാകിസ്ഥാനിലെ പഞ്ചാബ് പോലീസിലെ മുൻ  ഇൻസ്പെക്ടറായിരുന്ന യൂട്യൂബറായ അദ്ദേഹം ഇന്ത്യയിലെ ചാരസംഘത്തിന്റെ സൂത്രധാരനായും ഖാലിസ്ഥാൻ പ്രചാരണം പ്രോത്സാഹിപ്പിച്ചതിനും  ഇന്ത്യൻ ഏജൻസികളുടെ റഡാറിലുള്ള ഉദ്യോഗസ്ഥന് ആണ്. 

 

നസീർ ധില്ലൺ ജ്യോതിയെ പലതവണ കണ്ടു 

നസീർ ധില്ലൺ ജ്യോതിയെ പാകിസ്ഥാൻ സന്ദർശന വേളയിലാണ് ആദ്യം കണ്ടുമുട്ടിയത്. പോലീസ് സേനയിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം സ്വന്തമായി യൂട്യൂബ് ചാനലും ധില്ലൻ നടത്തുന്നു. അതേസമയം യുട്യൂബ് ചാനൽ ഒരു മറയാണെന്നും യഥാർത്ഥത്തിൽ അദ്ദേഹം പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഓപ്പറേറ്റർ ആണെന്നും ഏജൻസികൾ കണ്ടെത്തി.

ഐഎസ്‌ഐയുടെയും സൈന്യത്തിന്റെയും നിർദ്ദേശപ്രകാരമാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും ഇന്ത്യൻ യൂട്യൂബർമാരുമായി സൗഹൃദം സ്ഥാപിക്കാൻ തന്റെ ചാനലും ഓൺലൈൻ സാന്നിധ്യവും ഉപയോഗിക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പായുന്നു. ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ഉത്തരവാദിത്തം ഐഎസ്‌ഐ അദ്ദേഹത്തെ ഏൽപ്പിച്ചതായാണ് കരുതുന്നത്.  

 

ഐഎസ്‌ഐക്കുവേണ്ടി ധില്ലൻ എങ്ങനെ പ്രവർത്തിച്ചു? 

ചാരശൃംഖല കെട്ടിപ്പടുക്കുന്നതിനായി വിവിധ വശീകരണങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവരെ (Social Media Influencers) ക്ഷണിക്കാനും വശീകരിക്കാനും സഹകരിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ്, പാകിസ്ഥാനിലെ ഐഎസ്‌ഐയുടെ ഏറ്റവും പുതിയ ചാരവൃത്തി രീതിയെക്കുറിച്ചുള്ള അന്വേഷണങ്ങൾ വെളിപ്പെടുത്തുന്നത്. Travel Vlogger മാർ കൂടുതലായി ജോലിയുടെ മറവിൽ ചാരപ്പണി നടത്തിയതായി നേരത്തേ എൻഐഎ കണ്ടെത്തിയിരുന്നു. നാസിർ ധില്ലൺ തന്റെ യൂട്യൂബ് ചാനൽ ഉപയോഗിച്ച് ഇന്ത്യൻ യൂടൂബർമാരുടെ  വിശ്വാസം നേടിയെടുക്കുകയും പിന്നീട് ക്രമേണ അവരെ ഐഎസ്‌ഐ ഏജന്റുമാർക്ക് പരിചയപ്പെടുത്തുകയും ഒടുവിൽ പാകിസ്ഥാനുവേണ്ടി ചാരവൃത്തി ചുമതലകൾ ഏൽപ്പിക്കുകയും ചെയ്തതായും ഏജൻസികൾ വെളിപ്പെടുത്തി. 

 

മാഡം എൻ’, ജസ്ബീറിൻ്റെ അറസ്റ്റ്

പഞ്ചാബിലെ ജസ്ബീർ സിംഗിൻ്റെ അറസ്റ്റ് ആണ് ചാരവൃത്തി സംബന്ധിച്ച പാക് കേന്ദ്ര ങ്ങളെ കുറിച്ചുള്ള കൂടുതൽ വ്യക്തത ലഭിച്ചത്. നാസിർ ധില്ലൺ തന്നെ ഒരു ഐ‌എസ്‌ഐ ഏജന്റിന് പരിചയപ്പെടുത്തുകയും ലാഹോറിൽ ഏജന്റുമായി ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കുകയും ചെയ്തുവെന്ന് സിംഗ് വെളിപ്പെടുത്തി. സിംഗിൻ്റെ അറസ്റ്റോടെ ആണ്,  'മാഡം എൻ' എന്ന പാക് വനിതയെകുറിച്ചുള്ള വിവരവും പുറത്തുവന്നത്. പാകിസ്ഥാനിലെ ലാഹോറില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന 'മാഡം എന്‍' എന്ന പേരിലറിയപ്പെടുന്ന നൂഷിബ ഷെഹ്‌സാദ് ആണ് ഇന്ത്യന്‍ സോഷ്യല്‍മീഡിയാ ഇൻഫ്ളുവന്‍സര്‍മാരെ ഐ.എസ്.ഐയുമായി അടുപ്പിച്ചതെന്നു നേരത്തേ കണ്ടെത്തിയിരുന്നു. ഐ.എസ്.ഐയുടെ നിര്‍ദേശപ്രകാരം ലാഹോറില്‍ പ്രവര്‍ത്തിക്കുന്ന ജയാന ട്രാവല്‍ ആന്‍ഡ് ടൂറിസം എന്ന സ്ഥാപനത്തിന്റെ മേധാവിയാണ് പാക് പഞ്ചാബ് സ്വദേശിനിയായ നൂഷിബ. ജ്യോതി മല്‍ഹോത്രയും ജസ്ബീര്‍ സിങ്ങും സണ്ണി ഭയ്യാ യാദാവുമെല്ലാം 'മാഡം എന്നി'ന്റെ വലയത്തിലുള്ളവരാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പാകിസ്ഥാന്‍ സിവില്‍ സര്‍വിസില്‍ നിന്ന് വിരമിച്ച ഷെഹ്‌സാദ് ആണ് നൂഷിബയുടെ ഭര്‍ത്താവ്. ഇന്ത്യയിലുടനീളം 500 ചാരന്മാരടങ്ങുന്ന വലിയ സ്ലീപ്പര്‍ സെല്‍ ശൃംഖല സ്ഥാപിക്കാന്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. ഇതിനകം അറസ്റ്റിലായവരുള്‍പ്പെടെ നിരവധി സോഷ്യല്‍മീഡിയ ഇൻഫ്ളുവന്‍സര്‍മാരെയാണ് നൂഷിബ പരിചയപ്പെട്ടത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യയില്‍ നിന്നുള്ള ഏകദേശം 3,000 പൗരന്മാരെയും 1,500 നോണ്‍റസിഡന്റ് ഇന്ത്യക്കാരെയും (എന്‍.ആര്‍.ഐ) പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ അവര്‍ സഹായിച്ചതായും രഹസ്യാന്വേഷണ വൃത്തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

'പാകിസ്ഥാനില്‍ വേരുകളുള്ള ഇന്ത്യക്കാര്‍ക്ക് നൂഷിബ ഒരു പാലമായി മാറിയതെങ്ങനെ' എന്ന തലക്കെട്ടില്‍ ഇവരെക്കുറിച്ച് രണ്ടുവര്‍ഷം മുമ്പ് ടൈംസ് ഓഫ് ഇന്ത്യയുള്‍പ്പെടെയുള്ള മുന്‍നിര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 

How is Jyoti Malhotra connected with Retired Pakistani cop Officer Nasir Dhillon?

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിക്കറ്റ് നഷ്ടമായതിന് പിന്നാലെ വനിതാ അംപയറുമായി തര്‍ക്കം; ആർ. അശ്വിന്‍ വീണ്ടും വിവാദത്തിൽ

latest
  •  11 hours ago
No Image

വൻ അപകടഭീഷണി കടലിൽ: തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ കേരള തീരത്ത് അടിയാൻ സാധ്യത

Kerala
  •  12 hours ago
No Image

നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 4 മണിക്കൂര്‍ അറബിക് പഠനം നിര്‍ബന്ധമാക്കി അബൂദബി

uae
  •  12 hours ago
No Image

വേടന്റെ പാട്ടുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ

Kerala
  •  12 hours ago
No Image

ഷാർജ എക്‌സ്‌പോ സെന്ററിൽ ഈദ് അൽ അദ്ഹ വിപണന മേള

uae
  •  12 hours ago
No Image

സ്കൂൾ സമയമാറ്റം; തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണം; സത്താർ പന്തല്ലൂർ

Kerala
  •  12 hours ago
No Image

ഡെലിവറി ബിസിനസുകള്‍ക്കായി പുതിയ ഹോം ഡെലിവറി പെര്‍മിറ്റ് സേവനം ആരംഭിക്കാന്‍ സഊദി അറേബ്യ

Saudi-arabia
  •  12 hours ago
No Image

കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റിൽ

Kerala
  •  13 hours ago
No Image

ആക്‌സിയം 4 ദൗത്യം വീണ്ടും നീട്ടി; വില്ലന്‍ പ്രതികൂല കാലാവസ്ഥ

International
  •  13 hours ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റക്കാരിയാണെങ്കിൽ അവളെ തൂക്കിക്കൊല്ലണം; മരണപ്പെട്ട രാജ രഘുവംശിയുടെ അമ്മ

National
  •  13 hours ago