HOME
DETAILS

"കരഞ്ഞ് തളർന്നാണ് എത്തിയത്, വെള്ളം ചോദിച്ചു, സഹായം തേടി"; ഹണിമൂൺ കൊലപാതകത്തിൽ ധാബ ഉടമയുടെ വെളിപ്പെടുത്തൽ

  
Web Desk
June 09 2025 | 13:06 PM

Dhaba Owner Reveals Sonam Sought Help Crying Night Before Arrest in Honeymoon Murder

ലഖ്നൗ: മേഘാലയയിലെ ഹണിമൂണിനിടെ വ്യവസായിയായ രാജ് രഘുവംശി കൊല്ലപ്പെട്ട കേസിൽ ഭാര്യയായ സോനം രഘുവംശി കീഴടങ്ങുന്നതിന് മണിക്കൂറുകൾ മുൻപ് ഒരു ധാബയിൽ എത്തിയതായും അവിടെ നിന്ന് സഹായം തേടിയതായും ധാബ ഉടമ സാഹിൽ യാദവ് നിർണായക വെളിപ്പെടുത്തലുമായി രംഗത്തെത്തി.

"പുലർച്ചെ 1 മണിയോടെ, അവൾ കരഞ്ഞ് തളർന്ന് എന്റെ ധാബയിൽ എത്തി"

സാഹിലിന്റെ വാക്കുകളിൽ:
"പുലർച്ചെ ഏകദേശം 1 മണിയോടെ, വളരെ കരഞ്ഞ് തളർന്ന നിലയിലായിരുന്നു അവൾ.വെള്ളം ചോദിച്ചു. പിന്നീട് പറഞ്ഞു, തന്റെ ഫോൺ മോഷ്ടിക്കപ്പെട്ടതുകൊണ്ടാണ് കുടുംബത്തെ വിളിക്കാൻ കഴിയാത്തത്. വളരെ അത്യാവശ്യമായി ബന്ധപ്പെടണം, ഒരു ഫോൺ തരാമോ എന്ന് ചോദിച്ചു."

കുടുംബവുമായി ഫോൺ വിളി നടത്തി, പിന്നാലെ പൊലീസിനെ വിവരമറിയിച്ചു

"അവൾ തന്ന നമ്പറിലേക്ക് വിളിച്ച് വീട്ടുകാരുമായി സംസാരിച്ചു. തുടർന്ന് ഞാൻ തന്നെ അടുത്തുള്ള പൊലീസിനെ വിവരം അറിയിച്ചു. അവർ ഗാസിപൂരിലെ നന്ദ്ഗഞ്ച് സ്റ്റേഷനിൽ പോകുകയായിരുന്നു," സാഹിൽ പറഞ്ഞു. ഇപ്പോൾ സോനം ഗാസിപൂരിലെ വൺ സ്റ്റോപ്പ് സെന്ററിൽ സുരക്ഷിതമായി പാർപ്പിച്ചിരിക്കുകയാണ്.

ഭർത്താവിന്റെ മരണത്തെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാട്

സാഹിലിന്റെ മൊഴിയിൽ നിന്ന്:
"ഞാൻ വീണ്ടും അവളോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. അവൾ പറഞ്ഞു, മെയ് മാസത്തിൽ വിവാഹം കഴിച്ചു, ഭർത്താവിനൊപ്പം ഹണിമൂണിനായി മേഘാലയയിലേക്കായിരുന്നു യാത്ര. യാത്രയ്ക്കിടെ അവരുടെ ആഭരണങ്ങൾ കവരാൻ ശ്രമിച്ച ഒരുകൂട്ടം ആളുകളെ ഭർത്താവ് തടയാൻ ശ്രമിച്ചപ്പോൾ അദേഹം കൊല്ലപ്പെട്ടുവെന്നും. അതിനുശേഷം എങ്ങനെ ഞാൻ ഉത്തർപ്രദേശിലെത്തിയെന്ന് ഓർക്കാനാകുന്നില്ല," എന്നും സോനം പറഞ്ഞതായി സാഹിൽ വെളിപ്പെടുത്തി.

തീവ്ര അന്വേഷണത്തിൽ കീഴടങ്ങൽ

കേസ് കൈകാര്യം ചെയ്യുന്ന മേഘാലയ പൊലീസ് പറയുന്നത്: സോനത്തെക്കുറിച്ച് നിരവധി അന്വേഷണങ്ങൾ നടന്നു. ഒന്നിലധികം സംസ്ഥാനങ്ങളിൽ അന്വേഷണം വ്യാപിച്ചിരുന്നു. ഈ സമ്മർദ്ദത്തിന്റെ പശ്ചാത്തലത്തിലാണ് അവൾ കീഴടങ്ങിയത്.
മേഘാലയ ഐ.ജി.പി ഡാൽട്ടൺ പി. മാരക് പറഞ്ഞു, "കൂടുതൽ ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി സോനത്തെ മേഘാലയയിലേക്കു കൊണ്ടുപോകും."സോനത്തിന്റെ അടുത്ത സുഹൃത്തുക്കളായ രാജ് സിംഗ് കുശ്വാഹ, വിശാൽ സിംഗ് ചൗഹാൻ, ആകാശ് രജ്പുത്, ആനന്ദ് എന്നിവരെയും ഈ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

In a significant twist in the Meghalaya honeymoon murder case, dhaba owner Sahil Yadav revealed that Sonam Raghuvanshi, wife of the deceased businessman Raj Raghuvanshi, approached him around 1 AM seeking help. She was crying, asked for water, and requested a phone to contact her family, claiming hers was stolen. After making the call, local police were alerted. Sonam reportedly said her husband died while protecting her from attackers. She was later taken into custody as police intensified their investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  a day ago
No Image

അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ

Kerala
  •  a day ago
No Image

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം

Kerala
  •  a day ago
No Image

എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി

Kerala
  •  a day ago
No Image

മൺസൂൺ; ട്രെയിനുകൾക്ക് വേ​ഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും

Kerala
  •  a day ago
No Image

രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍

Kerala
  •  a day ago
No Image

'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ

Kerala
  •  a day ago
No Image

ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്

Kerala
  •  a day ago
No Image

കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്

International
  •  a day ago