HOME
DETAILS

ഇതിഹാസ പരിശീലകന്റെ കീഴിൽ പന്തുതട്ടാൻ നെയ്മർ; സൂപ്പർതാരത്തെ സ്വന്തമാക്കാൻ യൂറോപ്യൻ ക്ലബ്

  
Sudev
June 15 2025 | 09:06 AM

Turkish club Fenerbahce are reportedly trying to sign Brazilian superstar Neymar

ബ്രസീലിയൻ സൂപ്പർതാരം നെയ്മറിനെ സ്വന്തമാക്കാൻ തുർക്കിഷ് ക്ലബ്ബ് ഫെനർബാഷേ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. നിലവിൽ നെയ്മർ തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസ് എഫ്സിക്ക് വേണ്ടിയാണ് കളിക്കുന്നത്. ബ്രസീലിയൻ ക്ലബ്ബിനൊപ്പമുള്ള താരത്തിന്റെ കരാർ വൈകാതെ തന്നെ അവസാനിക്കുന്നു.

ഈ സാഹചര്യത്തിൽ വീണ്ടും യൂറോപ്യൻ ഫുട്ബോളിലേക്ക് മടങ്ങിയെത്താനുള്ള ഈ അവസരം നെയ്മർ വിനിയോഗിക്കുമോയെന്നും കണ്ടുതന്നെ അറിയണം. നിലവിൽ തുർക്കിഷ് ക്ലബ്ബിന്റെ പരിശീലകനായി പ്രവർത്തിക്കുന്നത് ജോസെ മൗറീഞ്ഞോയാണ്. അതുകൊണ്ടുതന്നെ നെയ്മർ പോലുള്ള ഒരു മികച്ച താരത്തെ എത്തിച്ചുകൊണ്ട് ടീം കൂടുതൽ ശക്തമാക്കാനാവും മൗറീഞ്ഞോ ലക്ഷ്യം വെക്കുക.

ഈ വർഷമാണ് നെയ്മർ സഊദി ക്ലബ്ബായ അൽ ഹിലാൽ നിന്നും തന്റെ പഴയ തട്ടകത്തിലേക്ക് വീണ്ടും കൂടുമാറിയത്. ബ്രസീലിയൻ ക്ലബ്ബിനുവേണ്ടി നിലവിൽ 12 മത്സരങ്ങളിൽ മാത്രമേ നെയ്മറിന് കളിക്കാൻ സാധിച്ചുള്ളൂ. ഇതിൽ മൂന്ന് വീതം ഗോളുകളും അസിസ്റ്റുകളുമാണ് നെയ്മർ നേടിയത്. മികച്ച ഫോമിൽ നിൽക്കെ നെയ്മർ വീണ്ടും പരുക്കിന്റെ പിടിയിലാവുകയായിരുന്നു.

അൽ ഹിലാലിനൊപ്പവും പരുക്കിന്‌ പിന്നാലെ നെയ്മറിന് ധാരാളം മത്സരങ്ങൾ നഷ്ടമായിരുന്നു. 2023ൽ ഉറുഗ്വായ്ക്കെതിരെ നടന്ന വേൾഡ് കപ്പ്‌ യോഗ്യത മത്സരത്തിലായിരുന്നു നെയ്മറിന് പരുക്ക് പറ്റിയിരുന്നത്. ഇതിനു പിന്നാലെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ഫുട്ബോളിൽ നിന്നും നീണ്ട കാലത്തോളം പുറത്താവുകയുമായിരുന്നു. 

ഈ മാസത്തെ 2026 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീമിൽ നെയ്മർ ഇടം നേടിയിരുന്നു. എന്നാൽ അവസാന നിമിഷങ്ങളിൽ പരുക്ക് മൂലം താരം ടീമിൽ നിന്നും പുറത്താവുകയായിരുന്നു. എന്നാൽ നെയ്മറിന്റെ അഭാവത്തിലും ബ്രസീൽ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിരുന്നു. 

പരാഗ്വയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ബ്രസീൽ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയറാണ് ബ്രസീലിനായി ഗോൾ നേടിയത്. വീഴ്ചകളിൽ നിന്ന് ബ്രസീലിന് കരുത്ത് പകരാൻ എത്തിയ പുതിയ പരിശീലകൻ കാർലോ ആൻസലോട്ടിട്ടിക്ക് കീഴിൽ ബ്രസീൽ നേടുന്ന ആദ്യ വിജയം കൂടിയായിരുന്നു ഇത്. 

Turkish club Fenerbahce are reportedly trying to sign Brazilian superstar Neymar



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ

National
  •  13 hours ago
No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  13 hours ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  14 hours ago
No Image

ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം

Cricket
  •  14 hours ago
No Image

വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം

National
  •  14 hours ago
No Image

'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്

Kerala
  •  14 hours ago
No Image

30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ് 

International
  •  14 hours ago
No Image

' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ

Kerala
  •  14 hours ago
No Image

​ഗസ്സയിലെ വംശഹത്യയുടെ മാനസികാഘാതം: ഇസ്റാഈലി സൈനികൻ ആത്മഹത്യ ചെയ്തു; സൈനിക ബഹുമതിയോടെയുള്ള ശവസംസ്കാരം ആവശ്യപ്പെട്ട കുടുംബത്തിന്റെ അപേക്ഷ നിരസിച്ച് ഇസ്റാഈൽ

International
  •  15 hours ago
No Image

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ

Football
  •  15 hours ago