HOME
DETAILS

ഇതിഹാസ പരിശീലകന്റെ കീഴിൽ പന്തുതട്ടാൻ നെയ്മർ; സൂപ്പർതാരത്തെ സ്വന്തമാക്കാൻ യൂറോപ്യൻ ക്ലബ്

  
June 15 2025 | 09:06 AM

Turkish club Fenerbahce are reportedly trying to sign Brazilian superstar Neymar

ബ്രസീലിയൻ സൂപ്പർതാരം നെയ്മറിനെ സ്വന്തമാക്കാൻ തുർക്കിഷ് ക്ലബ്ബ് ഫെനർബാഷേ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. നിലവിൽ നെയ്മർ തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസ് എഫ്സിക്ക് വേണ്ടിയാണ് കളിക്കുന്നത്. ബ്രസീലിയൻ ക്ലബ്ബിനൊപ്പമുള്ള താരത്തിന്റെ കരാർ വൈകാതെ തന്നെ അവസാനിക്കുന്നു.

ഈ സാഹചര്യത്തിൽ വീണ്ടും യൂറോപ്യൻ ഫുട്ബോളിലേക്ക് മടങ്ങിയെത്താനുള്ള ഈ അവസരം നെയ്മർ വിനിയോഗിക്കുമോയെന്നും കണ്ടുതന്നെ അറിയണം. നിലവിൽ തുർക്കിഷ് ക്ലബ്ബിന്റെ പരിശീലകനായി പ്രവർത്തിക്കുന്നത് ജോസെ മൗറീഞ്ഞോയാണ്. അതുകൊണ്ടുതന്നെ നെയ്മർ പോലുള്ള ഒരു മികച്ച താരത്തെ എത്തിച്ചുകൊണ്ട് ടീം കൂടുതൽ ശക്തമാക്കാനാവും മൗറീഞ്ഞോ ലക്ഷ്യം വെക്കുക.

ഈ വർഷമാണ് നെയ്മർ സഊദി ക്ലബ്ബായ അൽ ഹിലാൽ നിന്നും തന്റെ പഴയ തട്ടകത്തിലേക്ക് വീണ്ടും കൂടുമാറിയത്. ബ്രസീലിയൻ ക്ലബ്ബിനുവേണ്ടി നിലവിൽ 12 മത്സരങ്ങളിൽ മാത്രമേ നെയ്മറിന് കളിക്കാൻ സാധിച്ചുള്ളൂ. ഇതിൽ മൂന്ന് വീതം ഗോളുകളും അസിസ്റ്റുകളുമാണ് നെയ്മർ നേടിയത്. മികച്ച ഫോമിൽ നിൽക്കെ നെയ്മർ വീണ്ടും പരുക്കിന്റെ പിടിയിലാവുകയായിരുന്നു.

അൽ ഹിലാലിനൊപ്പവും പരുക്കിന്‌ പിന്നാലെ നെയ്മറിന് ധാരാളം മത്സരങ്ങൾ നഷ്ടമായിരുന്നു. 2023ൽ ഉറുഗ്വായ്ക്കെതിരെ നടന്ന വേൾഡ് കപ്പ്‌ യോഗ്യത മത്സരത്തിലായിരുന്നു നെയ്മറിന് പരുക്ക് പറ്റിയിരുന്നത്. ഇതിനു പിന്നാലെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ഫുട്ബോളിൽ നിന്നും നീണ്ട കാലത്തോളം പുറത്താവുകയുമായിരുന്നു. 

ഈ മാസത്തെ 2026 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീമിൽ നെയ്മർ ഇടം നേടിയിരുന്നു. എന്നാൽ അവസാന നിമിഷങ്ങളിൽ പരുക്ക് മൂലം താരം ടീമിൽ നിന്നും പുറത്താവുകയായിരുന്നു. എന്നാൽ നെയ്മറിന്റെ അഭാവത്തിലും ബ്രസീൽ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിരുന്നു. 

പരാഗ്വയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് ബ്രസീൽ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയറാണ് ബ്രസീലിനായി ഗോൾ നേടിയത്. വീഴ്ചകളിൽ നിന്ന് ബ്രസീലിന് കരുത്ത് പകരാൻ എത്തിയ പുതിയ പരിശീലകൻ കാർലോ ആൻസലോട്ടിട്ടിക്ക് കീഴിൽ ബ്രസീൽ നേടുന്ന ആദ്യ വിജയം കൂടിയായിരുന്നു ഇത്. 

Turkish club Fenerbahce are reportedly trying to sign Brazilian superstar Neymar



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ കാർഡ് നഷ്ടപ്പെട്ടോ? പേടിക്കേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി

National
  •  2 hours ago
No Image

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

National
  •  3 hours ago
No Image

ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  3 hours ago
No Image

പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

National
  •  3 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?

International
  •  3 hours ago
No Image

കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

National
  •  4 hours ago
No Image

ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ് 

National
  •  4 hours ago
No Image

കനത്ത മഴ: കേരളത്തിലെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  5 hours ago
No Image

ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ

International
  •  5 hours ago
No Image

ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ  

International
  •  5 hours ago