
ഹൈഫയിലെ എണ്ണ ശുദ്ധീകരണ ശാലയും ഭാഗികമായി തകര്‍ന്നു; ഇറാന്റെ തിരിച്ചടിയില്‍ ഇസ്‌റാഈലിന് കനത്ത നാശനഷ്ടം

ടെഹ്‌റാന്‍: ഇസ്‌റാഈലില്‍ ഇറാന്‍ നടത്തിയ തിരിച്ചടിയില്‍ വന്‍ നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി ഇറാനിയന്‍ ഷെല്ലാക്രമണത്തില്‍ ഹൈഫ ബേയിലെ എണ്ണശുദ്ധീകരണശാലയും അതിന്റെ വിപുലീകരണങ്ങളും തകര്‍ന്നതായി ഇസ്‌റാഈലി എണ്ണക്കമ്പനിയായ ബെസാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഹൈഫ റിഫൈനറിയിലെ പൈപ്പ്‌ലൈനുകളും ട്രാന്‍സ്മിഷന്‍ ലൈനുകളും തകര്‍ന്നെന്ന് ഇസ്‌റാഈലി ആര്‍മി റേഡിയോ റിപ്പോര്‍ട്ടിലും പറയുന്നു. ഇസ്‌റാഈലി എണ്ണശുദ്ധീകരണശാലകള്‍ നേരിട്ടും ഇക്കാര്യം സ്ഥിരീകരിച്ചതായി അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംവിധാനത്തിന്റെ ചിത്രവും അല്‍ജസീറ പുറത്തു വിട്ടിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ പ്രകോപനമില്ലാതെ ഇറാന്റെ സേനികമേധാവികളെയും ആണവശാസ്ത്രജ്ഞന്‍മാരെയും ഇസ്റാഈല്‍ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാന്‍ കനത്ത പ്രത്യാക്രമണമാണ് നടത്തിക്കൊണ്ടിരുന്നത്. ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെ പ്രയോഗിച്ചാണ് ഇറാന്‍ നേരിട്ടത്. വെള്ളിയാഴ്ച അര്‍ധരാത്രിയും ശനിയാഴ്ച പുലര്‍ച്ചെയും രാത്രിയുമാമായി നിരവധി ആക്രമണങ്ങളാണ് ഇറാന്‍ നടത്തിയത്.
ഇസ്റാഈലില്‍ 150ല്‍ കൂടുതല്‍ ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ വര്‍ഷിച്ചത്. തലസ്ഥാനമായ തെല്‍ അവീവിലുള്‍പ്പെടെ വന്‍നാശമാണ് ഉണ്ടായത്. കൂറ്റന്‍ ബഹുനില കെട്ടിടങ്ങളും നിരവധി വാഹനങ്ങളും തകര്‍ന്നതിന്റെയും അഗ്‌നിക്കിരയായതിന്റെയും ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇസ്റാഈലിന്റെ സവിശേഷ അയണ്‍ ഡോമിനെ നിശ്ചലമാക്കി തെല്‍ അവീവിലെ ഇസ്റാഈലിന്റെ പ്രതിരോധ ആസ്ഥാനമായ കിരിയയില്‍ ഇറാന്റെ മിസൈല്‍ പതിച്ചത് ഇസ്റാഈലിനെ ഞെട്ടിച്ചു. ഇറാന്റെ എഫ്.35 പോര്‍വിമാനം ഉള്‍പ്പെടെ ഇറാന്‍ തകര്‍ക്കുകയും ചെയ്തു.
സമീപകാലത്തൊന്നുമില്ലാത്ത വിധം തുടര്‍ച്ചയായ സ്ഫോടനശബ്ദങ്ങളും പുകച്ചുരുളുകളും നിലക്കാത്ത സൈറണുകളും ഉയര്‍ന്നത് ഇസ്റാഈലില്‍ വലിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ജനങ്ങളോട് ബങ്കറുകളില്‍ തന്നെ കഴിയാനും അവശ്യസാധനങ്ങള്‍ ശേഖരിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
അതേസമയം, രാജ്യത്തിന്റെ ആണവകേന്ദ്രങ്ങളെയും സ്ഥാപനങ്ങളെയും തകര്‍ക്കാന്‍ ഇസ്റാഈലിന് കഴിഞ്ഞിട്ടില്ലെന്ന് ഇറാന്‍ അറിയിച്ചു. വെള്ളിയാഴ്ചത്തെ ഇസ്റാഈല്‍ ആക്രമണങ്ങള്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടാക്കിയത്. നാതാന്‍സ്, ഫോര്‍ഡോ, ഇസ്ഫഹാന്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും കാര്യമായ നാശനഷ്ടമുണ്ടാക്കാന്‍ ശത്രുരാജ്യത്തിനായില്ല. ചെറിയ തകരാറുകള്‍ ഉടന്‍ പരിഹരിക്കുമെന്നും ഇറാന്‍ ആണവ സമിതി വക്താവ് ബെഹ്റൂസ് കമല്‍വന്തി പറഞ്ഞു.
Iran's massive retaliation against Israel has caused major damage, including the destruction of Haifa Bay’s oil refinery and its transmission lines. Over 150 ballistic missiles were fired, impacting key defense sites and sparking fear across Tel Aviv. Iran denies damage to its own nuclear facilities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വേനലവധി ആഘോഷമാക്കാൻ 'സമ്മർ വിത് ലുലു' കാംപയിന് യു.എ.ഇയിൽ തുടക്കമായി
uae
• 13 hours ago
ബൈക്കിന്റെ ടാങ്കിൽ യുവതിയെ ഇരുത്തി യാത്ര; വൈറൽ വീഡിയോയ്ക്ക് വൻ പിഴ
National
• 13 hours ago
തത്സമയ സംപ്രേക്ഷണത്തിനിടെ ഇറാന്റെ സ്റ്റേറ്റ് ടിവി സ്റ്റുഡിയോയിൽ ഇസ്റാഈൽ മിസൈൽ ആക്രമണം
International
• 14 hours ago
ജിസിസി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചു, ഉടന്‍ നടപ്പാക്കും; യുഎഇ സാമ്പത്തിക കാര്യ മന്ത്രി
uae
• 14 hours ago
ഇറാനിയൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ഇസ്റാഈലിന്റെ തന്ത്രങ്ങൾക്ക് കഴിയുമോ ?
International
• 14 hours ago
ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവട കഴിച്ച് പാതിയായപ്പോൾ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്; ആരോഗ്യവകുപ്പ് കട പൂട്ടി
Kerala
• 15 hours ago
ഒരു പ്രമുഖ ഇന്ത്യൻ താരം എന്നോട് വിരമിക്കാൻ ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി കരുൺ നായർ
Cricket
• 15 hours ago
ഇസ്റാഈൽ മുന്നറിയിപ്പ്: ടെഹ്റാനിൽ നിന്ന് ജനങ്ങൾ ഒഴിയണം; സൈനിക നടപടികൾ ഉടൻ
International
• 15 hours ago
ഇസ്റാഈൽ-ഇറാൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് എസ്‌സിഒയിൽ വിള്ളൽ സൃഷ്ടിക്കുന്നു
National
• 15 hours ago
സച്ചിനൊന്നുമല്ല, പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ: ജെയിംസ് ആൻഡേഴ്സൺ
Cricket
• 15 hours ago
ഹിജ്‌റ പുതുവര്‍ഷാരംഭം; സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ
uae
• 15 hours ago
പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷന്‍ കിട്ടിയ ഉടന്‍ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയത്....കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ.... ; ഫേസ്ബുക്ക് പോസ്റ്റുമായി ആലപ്പുഴ കലക്ടര്‍
Kerala
• 15 hours ago-manav-bhadu,-rakesh-diyora,-jaiprakash-choudhary,-and-aaryan-rajput.jpg?w=200&q=75)
എയർ ഇന്ത്യ വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്ന് ഡോ. ഷംഷീർ വയലിൽ
uae
• 16 hours ago
ഓപ്പറേഷന്‍ ഡി-ഹണ്ട്: ലഹരിവിരുദ്ധ ഓപ്പറേഷനില്‍ ഇന്നലെ മാത്രം 103 കേസുകള്‍, 112 പേര്‍ അറസ്റ്റില്‍
Kerala
• 16 hours ago
'സ്കൂൾ സമയമാറ്റം ആരെയാണ് ബാധിക്കുക?, സമയമാറ്റം മദ്രസ പഠനത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല'; സത്താര്‍ പന്തല്ലൂര്‍
Kerala
• 16 hours ago
ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടര്‍ തുറന്നു
Kerala
• 16 hours ago
ബുംറ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മികച്ച ബൗളർ അവനാണ്: മുൻ ഇംഗ്ലണ്ട് താരം
Cricket
• 16 hours ago
ദുബൈ മെട്രോയിലെ യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കണോ? എങ്കില്‍ ഈ കാര്യങ്ങള്‍ ചെയ്തുനോക്കൂ
uae
• 17 hours ago
ദുബൈ-ജയ്പൂര്‍ വിമാനം വൈകിയത് സാങ്കേതിക തകരാര്‍ മൂലമല്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ്; വിമാനം വൈകിയതിനു പിന്നിലെ യഥാര്‍ത്ഥ കാരണമിത്
uae
• 16 hours ago
അത്ലറ്റികോ മാഡ്രിഡ് മാത്രമല്ല, ബാഴ്സയും വീണു; പിഎസ്ജിയുടെ ഗോൾ മഴയിൽ ഞെട്ടി യൂറോപ്യൻ ഫുട്ബോൾ
Football
• 16 hours ago
ആണവായുധ രാജ്യങ്ങൾ ശക്തമായ ബോംബുകളും ദീർഘദൂര മിസൈലുകളും നിർമ്മിക്കുന്നതിന്റെ തിരക്കിൽ: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
International
• 16 hours ago