HOME
DETAILS

പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

  
June 15 2025 | 17:06 PM

Pune Bridge Collapse Death Toll Rises to 4 CM Announces 5 Lakh Compensation for Victims Families

 

പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ കുഢ്മല ഗ്രാമത്തിന് സമീപം ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലം തകർന്നുവീണ അപകടത്തിൽ മരണസംഖ്യ നാലായി ഉയർന്നു. രണ്ട് മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതായും അധികൃതർ അറിയിച്ചു. മുങ്ങൽ വിദഗ്ധരും എൻഡിആർഎഫ് ടീമുകളും അടിയന്തര സേവന സംഘങ്ങളും രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്തുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി സംസാരിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എല്ലാ സഹായവും ഉറപ്പുനൽകി. മഹാരാഷ്ട്ര സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായവും പരുക്കേറ്റവർക്ക് സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു.

വിനോദസഞ്ചാര കേന്ദ്രമായ സ്ഥലത്ത് നദി മുറിച്ചുകടക്കാനും ഫോട്ടോ എടുക്കാനും നിരവധി പേർ എത്തുകയും, ജനക്കൂട്ടത്തിന്റെ ഭാരം മൂലം തകർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. പൂനെയിൽ നിന്ന് 30 കിലോമീറ്റർ അകലെ, പ്രകൃതിദത്തമായ കുഴികൾ, മലയിടുക്കുകൾ, പാറക്കെട്ടുകൾ എന്നിവയ്ക്ക് പേര് കേട്ട തലേഗാവിലെ കുന്ദ് മാലയ്ക്ക് സമീപമാണ് സംഭവം.

ശക്തമായ മഴക്കാലത്തെ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി, പൂനെ ജില്ലാ കളക്ടർ ജിതേന്ദ്ര ദുഡി ഈ മാസം ആദ്യം വിനോദസഞ്ചാരികൾക്ക് ജലാശയങ്ങളിലേക്കും ചില പ്രകൃതിദത്ത സ്ഥലങ്ങളിലേക്കും പ്രവേശനം വിലക്കി നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി. പൂനെ ജില്ലയിലെ ഇന്തോരിയിലെ തലേഗാവിനടുത്തുള്ള ഇന്ദ്രയാനി നദിയിലെ പാലം തകർന്നത് വേദനാജനകവും ഒഴിവാക്കാമായിരുന്നതുമായ ദുരന്തമാണ്. ഇരകളുടെ കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനം. പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ,"ഖാർഗെ എക്സിൽ കുറിച്ചു.

രക്ഷാപ്രവർത്തകരുടെ പ്രവർത്തനത്തെ അഭിനന്ദിക്കുന്നതായും എന്നാൽ തടയാവുന്ന ഈ ദുരന്തം അധികാരത്തിലിരിക്കുന്നവരോട് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നതായും, ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, ഖാർഗെ കൂട്ടിച്ചേർത്തു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ദുരന്തത്തിന്റെ കാരണം അന്വേഷിക്കാൻ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചു. പിംപ്രി-ചിഞ്ച്‌വാഡ് പൊലീസും എൻഡിആർഎഫ് ടീമുകളും രക്ഷാപ്രവർത്തനങ്ങൾക്കായി സ്ഥലത്ത് തുടരുകയാണ്. ദുരന്തബാധിത കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  a day ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  a day ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  a day ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  2 days ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  2 days ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  2 days ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  2 days ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  2 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  2 days ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  2 days ago