HOME
DETAILS

കേരള കോൺഗ്രസ് പിളർപ്പിലേക്ക്; പി.ജെ ജോസഫിന്റെ മകൻ അപു ജോസഫിനെതിരേ പടയൊരുക്കം

  
രാജു ശ്രീധർ
June 16 2025 | 01:06 AM

Kerala Congress is heading toward another split

തിരുവനന്തപുരം: കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടുമൊരു പിളർപ്പിന് വഴിതെളിച്ച് സംസ്ഥാന കോഡിനേറ്ററും പാർട്ടി ചെയർമാൻ പി.ജെ ജോസഫിന്റെ മകനുമായ അപു ജോൺ ജോസഫിനെതിരേ  പടയൊരുക്കം. അപുവിന്റെത് ഏകാധിത്യ പ്രവണതയാണെന്ന് ആരോപിച്ചാണ് ഒരു വിഭാഗം പാർട്ടിവിടാൻ ഒരുങ്ങുന്നത്.

കഴിഞ്ഞ ജനുവരി ആദ്യമാണ് അപുവിനെ പാർട്ടിയുടെ കോഡിനേറ്റർ പദവിയിൽ  പി.ജെ ജോസഫ് നിയമിച്ചത്. പിന്നാലെതന്നെ പാർട്ടിയിൽ അപസ്വരവും ഉയർന്നു തുടങ്ങിയിരുന്നു. മുതിർന്ന നേതാക്കളോട് ആലോചിക്കാതെ പാർട്ടി കാര്യങ്ങളിൽ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. മാത്രമല്ല, പി.ജെ ജോസഫിന് ഒപ്പം നിൽക്കുന്നവരെ അപു ജോസഫ് അവഗണിക്കുകയാണെന്നും വിശ്വാസത്തിൽ എടുക്കുന്നില്ലെന്നുമാണ് വിമർശനം. 

എന്നാൽ, ഇക്കാര്യത്തിൽ പി.ജെ ജോസഫ് മൗനം പാലിക്കുന്നത് മുതിർന്ന നേതാക്കളുടെ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്.സീനിയർ നേതാവും കടുത്തുരുത്തി എം.എൽ.എയുമായ മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ പാർട്ടിയിൽ പുതിയൊരു ചേരി രൂപപ്പെട്ട് കഴിഞ്ഞു. പുതിയ കേരളാ കോൺഗ്രസ് രൂപീകരിക്കണോ മറ്റ് കേരളാ കോൺഗ്രസുകളിലൊന്നിൽ ലയിക്കണോ എന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നതായാണ് പാർട്ടിയോട് അടുത്ത കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഇതിനിടെ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ അസംതൃപ്തരും ജോസഫ് വിഭാഗത്തിലെ ഭിന്നത നിരീക്ഷിക്കുന്നുണ്ട്. അഞ്ച് എം.എൽ.എമാരുള്ള മാണി ഗ്രൂപ്പിൽ രണ്ടുപേർ മുന്നണി വിടണമെന്ന അഭിപ്രായമുള്ളവരാണെന്നാണ് വിവരം. 

കേരള കോൺഗ്രസ് പാർട്ടികളിൽ മക്കൾ രാഷ്ട്രീയം തുടർക്കഥയാണെന്ന്  തെളിയിച്ചാണ് ജോസഫിന്റെ പിൻഗാമിയായി അപു ജോൺ ജോസഫ് നിർണായക പദവിയിൽ എത്തിയത്. പാർട്ടി  ഉന്നതാധികാരസമിതി യോഗമാണ് അപുവിന്  ഉന്നതസ്ഥാനം നൽകിയത്.  ഹൈപവർ കമ്മിറ്റിയിലും ഉൾപ്പെടുത്തിയതോടെ പാർട്ടിയിലെ ആദ്യത്തെ അഞ്ച്  പ്രധാനികളിലൊരാളായി അപു മാറി. 

മുതിർന്ന നേതാക്കളായ ടി.യു കുരുവിള, പി.സി തോമസ്, ഫ്രാൻസിസ് ജോർജ് എം.പി, മോൻസ് ജോസഫ് എന്നിവർക്ക് മുകളിൽ പി.ജെ ജോസഫിന്റെ പിൻഗാമിയായാണ് അപു ജോസഫിനെ പരിഗണിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൊടുപുഴയിൽ നിന്ന്  അപു മത്സരിച്ചേക്കും. ഇത് മുന്നിൽക്കണ്ടാണ് അപുവിനെ പാർട്ടി നേതൃനിരയിലേയ്ക്ക് ജോസഫ് അവരോധിച്ചത്. പി.ജെ ജോസഫ് ആണ് നിലവിൽ തൊടുപുഴയിൽ നിന്നുള്ള നിയമസഭാംഗം. നിലവിൽ മുതിർന്ന നേതാക്കൾ ആരും പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ചില്ലെങ്കിലും പാർട്ടിക്കുള്ളിൽ വിമർശനം ശക്തമായിട്ടുണ്ട്. കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിൽ ജോസ് കെ.മാണിയെ കെ.എം മാണിയുടെ പിൻഗാമിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട നേതാവാണ് പി.സി തോമസ്. ഇപ്പോൾ അപുവിനെതിരായ നീക്കത്തിൽ പി.സി തോമസിന്റെ നിലപാടിന്  പ്രാധാന്യമുണ്ട്.

Kerala Congress is heading toward another split, with a faction planning to leave the party over allegations of autocratic behavior by state coordinator Apu John Joseph, son of chairman P.J. Joseph.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ ഏഴ് വര്‍ഷമായി തടവിലായിരുന്ന മാധ്യമപ്രവര്‍ത്തകന്റെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  2 hours ago
No Image

വീണ്ടും ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് പോരാട്ടം വരുന്നു; തീയതിയും വേദിയും പുറത്തുവിട്ടു

Cricket
  •  2 hours ago
No Image

ജലനിരപ്പ് ഉയരുന്നു; ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

Kerala
  •  2 hours ago
No Image

'സഊദിയിലെ ഉറങ്ങുന്ന രാജകുമാരന്‍ ഉണരുന്ന വീഡിയോ'; പ്രചരിക്കുന്ന വീഡിയോക്ക് പിന്നിലെ സത്യമിത്

Saudi-arabia
  •  2 hours ago
No Image

ചക്രവാതച്ചുഴി; അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത, സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 hours ago
No Image

സിനിമാ സ്റ്റൈലിൽ കെഎസ്ആർടിസിയുടെ ചില്ല് തകർത്ത് പുറത്തേക്ക് ചാടി യുവാവ്; സംഭവം മാനന്തവാടി ദ്വാരകയിൽ

Kerala
  •  2 hours ago
No Image

ഹിജ്‌റ വര്‍ഷാരംഭം: ജൂണ്‍ 27ന് യുഎഇയില്‍ പൊതു അവധി

uae
  •  3 hours ago
No Image

ക്ഷേമപെന്‍ഷന്‍ വിതരണം ജൂണ്‍ 20 മുതല്‍ 

Kerala
  •  3 hours ago
No Image

കേദാർനാഥ് ഹെലികോപ്ടർ അപകടം: ആര്യൻ ഏവിയേഷനെതിരെ കേസെടുത്തു; നടപടി മുന്നറിയിപ്പും സമയക്രമവും പാലിക്കാതിരുന്നതിന്

National
  •  3 hours ago
No Image

ഉത്തര്‍പ്രദേശില്‍ കനത്ത മഴ തുടരുന്നു; രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 25 പേർ

National
  •  4 hours ago