HOME
DETAILS

ഉത്തര്‍പ്രദേശില്‍ കനത്ത മഴ തുടരുന്നു; രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 25 പേർ

  
June 16 2025 | 09:06 AM

Uttar Pradesh Storm and Lightning Strike Death Toll Reaches 25

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കനത്ത മഴ തുടരുകയാണ്. ശനി, ഞായര്‍ ദിവസങ്ങളിലായി സംസ്ഥാനത്തെ 14 ജില്ലകളിലുണ്ടായ ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റും മൂലം എട്ട് സ്ത്രീകളും ഏഴ് കുട്ടികളും ഉള്‍പ്പെടെ 25 പേര്‍ മരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇടിമിന്നലില്‍ മരിച്ചവരില്‍ ഭൂരിഭാഗവും ദൈനംദിന ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവരാണെന്നും സംഭവങ്ങള്‍ നടക്കുമ്പോള്‍ അവര്‍ തുറസ്സായ സ്ഥലത്തായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രയാഗ്‌രാജിലും ജൗന്‍പൂരിലും ആണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്. പ്രയാഗ്‌രാജിലെ സോന്‍വര്‍സ ഹല്ലബോള്‍ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രി ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. വീരേന്ദ്ര ബന്‍ബാസി (35), ഭാര്യ പാര്‍വതി (32), മക്കളായ രാധ (3), കരിഷ്മ (2) എന്നിവരാണ് മരിച്ചത്.

പൊലിസ് പറയുന്നത് പ്രകാരം, കുടുംബം അവരുടെ ഓല മേഞ്ഞ കുടിലില്‍ ഉറങ്ങുമ്പോള്‍, ഇടിമിന്നലേറ്റ് കെട്ടിടം നശിക്കുകയും മൃതദേഹങ്ങള്‍ കത്തിക്കരിയുകയും ചെയ്യുകയായിരുന്നു.

അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് (ഫിനാന്‍സ് & റവന്യൂ) വിനിത സിംഗ് വിശദാംശങ്ങള്‍ ശരിവെച്ചു, പോസ്റ്റ്‌മോര്‍ട്ടം നടത്തിയതായും അറിയിച്ചു.

ജൗന്‍പൂരിലെ ചന്ദ്വാക് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കാശിദാസ്പൂര്‍, കര്‍നാഹുവ ഗ്രാമങ്ങളില്‍ മൂന്ന് കുട്ടികളും ഒരു കര്‍ഷകനും ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. മാമ്പഴം പറിക്കുന്നതിനിടെ അന്‍ഷ് യാദവ് (12), സഹോദരന്‍ ആശു (10), സുഹൃത്ത് ആയുഷ് (12) എന്നിവര്‍ക്കാണ് ഇടിമിന്നല്‍ ഏറ്റത്.

ഗോരഖ്പൂരില്‍ രണ്ട് പേര്‍ മരിച്ചതായും, രണ്ട് പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട് ചെയ്തു. ഭാര്‍പാഹി ഗ്രാമത്തില്‍ മാമ്പഴം പറിക്കുന്നതിനിടെ ഖുശ്ബു (12) മരിച്ചു, അജയ് (10), ജ്യോതി (12) എന്നിവര്‍ക്ക് പരുക്കേറ്റു. സിയാരാംപൂരില്‍ മധുരി കനൗജിയ (35) രാവിലെ അഞ്ച് മണിയോടെ ടെറസില്‍ നിന്ന് വസ്ത്രങ്ങള്‍ ശേഖരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് മരിച്ചു.

മരണവിവരം ശ്രദ്ധയില്‍പ്പെട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബന്ധപ്പെട്ട പ്രദേശങ്ങളില്‍ സര്‍വേ നടത്താനും കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

'പ്രദേശത്തെ ജനങ്ങള്‍ക്ക് ഇത്തരം സംഭവങ്ങളില്‍ നിന്ന് ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങണം. ജീവനും സ്വത്തിനും ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് ബാധിക്കപ്പെട്ടവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണം,' മുഖ്യമന്ത്രി പറഞ്ഞു.

A powerful storm and lightning strikes have claimed 25 lives in Uttar Pradesh, including eight women and seven children, across 14 districts. Most of the victims were engaged in daily activities in open areas when the incidents occurred. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണ്ണിടിച്ചില്‍: ചെര്‍ക്കള-ബെവിഞ്ച ഭാഗത്തുള്ള ദേശീയപാതയില്‍ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു

Kerala
  •  6 hours ago
No Image

അദ്ദേഹത്തിന്റെ പ്രകടനങ്ങൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല, അതിന് ഒറ്റ കാരണമേയുള്ളൂ: സുവാരസ് 

Football
  •  6 hours ago
No Image

സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ ഏഴ് വര്‍ഷമായി തടവിലായിരുന്ന മാധ്യമപ്രവര്‍ത്തകന്റെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  6 hours ago
No Image

വീണ്ടും ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് പോരാട്ടം വരുന്നു; തീയതിയും വേദിയും പുറത്തുവിട്ടു

Cricket
  •  7 hours ago
No Image

ജലനിരപ്പ് ഉയരുന്നു; ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

Kerala
  •  7 hours ago
No Image

'സഊദിയിലെ ഉറങ്ങുന്ന രാജകുമാരന്‍ ഉണരുന്ന വീഡിയോ'; പ്രചരിക്കുന്ന വീഡിയോക്ക് പിന്നിലെ സത്യമിത്

Saudi-arabia
  •  7 hours ago
No Image

ചക്രവാതച്ചുഴി; അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത, സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

Kerala
  •  7 hours ago
No Image

സിനിമാ സ്റ്റൈലിൽ കെഎസ്ആർടിസിയുടെ ചില്ല് തകർത്ത് പുറത്തേക്ക് ചാടി യുവാവ്; സംഭവം മാനന്തവാടി ദ്വാരകയിൽ

Kerala
  •  7 hours ago
No Image

ഹിജ്‌റ വര്‍ഷാരംഭം: ജൂണ്‍ 27ന് യുഎഇയില്‍ പൊതു അവധി

uae
  •  8 hours ago
No Image

ക്ഷേമപെന്‍ഷന്‍ വിതരണം ജൂണ്‍ 20 മുതല്‍ 

Kerala
  •  8 hours ago