HOME
DETAILS

വീണ്ടും ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് പോരാട്ടം വരുന്നു; തീയതിയും വേദിയും പുറത്തുവിട്ടു

  
June 16 2025 | 11:06 AM

India-Pakistan cricket clash is coming again Date and venue announced

ക്രിക്കറ്റ് ലോകത്ത് വീണ്ടും ഇന്ത്യ പാകിസ്ഥാൻ പോരാട്ടം വീണ്ടും ഒരുങ്ങുന്നു. 2025 വനിതാ ഏകദിന ലോകകപ്പിൽ ആണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുക. ഒക്ടോബർ അഞ്ചിന് ശ്രീലങ്കയിലെ കൊളംബോ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം നടക്കുന്നത്. ടൂർണമെന്റ് ഇന്ത്യയിലും ശ്രീലങ്കയിലും വെച്ചാണ് നടക്കുന്നത്.  ടൂർണമെന്റിന്റെ ഫിക്ച്ചർ പുറത്തുവിട്ടിട്ടുണ്ട്. സെപ്റ്റംബർ 30 മുതൽ നവംബർ 2 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ഒൿടോബർ 29, 30 തീയതികളിൽ സെമി ഫൈനൽ പോരാട്ടങ്ങളും നടക്കും. 

ടൂർണമെന്റിലെ പാകിസ്താന്റെ എല്ലാ മത്സരങ്ങളും കൊളംബോയിൽ വച്ചാണ് നടക്കുക. ഇന്ത്യ പാകിസ്ഥാൻ സംഘർഷങ്ങൾക്ക് പിന്നാലെ പാക്കിസ്ഥാന്റെ മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തുനടത്താൻ തീരുമാനമാവുകയായിരുന്നു. ഈ വിഷയത്തെ സംബന്ധിച്ച് ബിസിസിഐയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും നേരത്തെ തന്നെ ധാരണയിൽ എത്തിയിരുന്നു.

അതേസമയം ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ കളിക്കില്ലെന്ന് റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്.  ഇന്ത്യ-പാകിസ്താൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഈ തീരുമാനം എടുക്കുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ജൂണിൽ ശ്രീലങ്കയിൽ നടക്കുന്ന വനിതാ എമർജിങ് ഏഷ്യ കപ്പിൽ നിന്നും ഇന്ത്യ വനിതാ ടീമും പിന്മാറുന്നുവെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. 

ഈ വർഷം സെപ്റ്റംബറിലാണ്‌ ഏഷ്യ കപ്പ് നടക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ ടൂർണമെന്റ് നടക്കുന്ന കാര്യം സംശയത്തിന്റെ നിഴലിലാണ്. ടൂർണമെന്റ് ഇന്ത്യയിൽ ആയിരിക്കും നടക്കുകയെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.  

ഓഗസ്റ്റിൽ ബംഗ്ലാദേശിൽ നടക്കുന്ന പരമ്പരയിലും ഇന്ത്യ കളിക്കില്ലെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്നുണ്ട്. അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിലെ ചില സംഭവവികാസങ്ങളെത്തുടർന്നാണ് ഈ പര്യടനം റദ്ദാക്കാൻ സാധ്യതയുള്ളതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഓഗസ്റ്റിൽ ബംഗ്ലാദേശിലെ ധാക്കയിലെ ഷേർ ഇ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിലും ചാറ്റോഗ്രാമിലെ ബിർ ശ്രേഷ്ഠോ ഫ്ലൈറ്റ് ലെഫ്റ്റനന്റ് മതിയുർ റഹ്മാൻ സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ നടക്കുക, പരമ്പരയിൽ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും ആണ് ഉള്ളത്. 

ഏപ്രിൽ 22നാണ് രാജ്യത്തെ ഞെട്ടിച്ച ജമ്മു കശ്മീരിലെ ഭീകരാക്രമണം നടന്നത്. അക്രമത്തിൽ 27ലധികം നിരപരാധികളായ വിനോദസഞ്ചാരികൾ ആണ് കൊല്ലപ്പെട്ടത്. ട്രക്കിങിനായി പോയവർക്ക് നേരെയാണ് ആക്രമണം നടന്നത്. 2019ന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. 

India-Pakistan cricket clash is coming again Date and venue announced



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  2 hours ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  2 hours ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  2 hours ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  2 hours ago
No Image

'അവളുടെ പേര് വിളിച്ചപ്പോള്‍ സദസ്സ് കരഘോഷത്തോടെ എഴുന്നേറ്റു': ബിരുദദാന ചടങ്ങിന് ദിവസങ്ങള്‍ക്ക് മുമ്പ് മകള്‍ വാഹനാപകടത്തില്‍ മരിച്ചു; പിഎച്ച്ഡി ബിരുദം സ്വീകരിച്ച് മാതാവ്

uae
  •  3 hours ago
No Image

നിർബന്ധിത മതപരിവർത്തന പരാതി; മലയാളി പാസ്റ്ററടക്കം ഉത്തർപ്രദേശിൽ രണ്ടുപേർ അറസ്റ്റിൽ

National
  •  3 hours ago
No Image

വേനലവധി ആഘോഷമാക്കാൻ 'സമ്മർ വിത് ലുലു' കാംപയിന് യു.എ.ഇയിൽ തുടക്കമായി

uae
  •  3 hours ago
No Image

ബൈക്കിന്റെ ടാങ്കിൽ യുവതിയെ ഇരുത്തി യാത്ര; വൈറൽ വീഡിയോയ്ക്ക് വൻ പിഴ

National
  •  3 hours ago
No Image

തത്സമയ സംപ്രേക്ഷണത്തിനിടെ ഇറാന്റെ സ്റ്റേറ്റ് ടിവി സ്റ്റുഡിയോയിൽ ഇസ്റാഈൽ മിസൈൽ ആക്രമണം

International
  •  3 hours ago
No Image

ജിസിസി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചു, ഉടന്‍ നടപ്പാക്കും; യുഎഇ സാമ്പത്തിക കാര്യ മന്ത്രി

uae
  •  3 hours ago