
ഇറാന്റെ തിരിച്ചടിയില്‍ തകര്‍ന്ന് തരിപ്പണമായി ഇസ്രാഈല്‍; 20 ബില്യണ്‍ ഡോളറിന്റെ നഷ്ടം, കരകയറാന്‍ ഫണ്ട് പിരിവ്

തെല്‍ അവിവ്: ഇറാന്റെ കരുത്തുറ്റ തിരിച്ചടിയില്‍ തകര്‍ന്ന് തരിപ്പണമായി ഇസ്‌റാഈല്‍. കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് രാജ്യത്തിന് സംഭവിച്ചിരിക്കുന്നത്. 12 ദിവസത്തെ യുദ്ധത്തില്‍ 12 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് നിലവില്‍ കണക്കാക്കിയിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പൂര്‍ണമായ കണക്കുകളും സിവിലയന്‍മാര്‍ക്കുള്ള നഷ്ടപരിഹാരവുമുള്‍പെടെ കണക്കാക്കിയാല്‍ നഷ്ടം 22 ബില്യണ്‍ കവിയുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
40,000-ത്തിലധികം വീടുകളും ബിസിനസുകളും തകര്‍ന്നെന്നാണ് കണക്ക്.ഇത് ഫയല്‍ ചെയ്ത കേസുകള്‍ മാത്രമാണ്. ഇനിയും കണക്കുകള്‍ വരാനുണ്ടെന്നും അതനുസരിച്ച് തകര്‍ന്ന വീടുകളും മറ്റും 50,000ത്തിലേറെ വരുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.
10,600ലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തെരുവുകളും കെട്ടിടങ്ങളും തകര്‍ന്നതിനാല്‍ പലരുടെയും ഉപജീവനം പ്രതിസന്ധിയിലായിരിക്കുകയാണ്- റിപ്പോര്‍ട്ടില്‍ പറയുന്നു.
' കടകള്‍ അടഞ്ഞുകിടക്കുകയാണ്. ശമ്പളം ഇല്ലാതായി. വീടുകള്‍ വാസയോഗ്യമല്ലാതായി. സാമ്പത്തികമായി പ്രതിസന്ധി അനുഭവിക്കുന്നവരെ ഒന്നുകൂടി ഞെരുക്കുന്നതാണിത്. ആള്‍നാശവും പരിക്കുകളും മാത്രമല്ല, ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയോടും പ്രാദേശിക അധികാരികള്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാകുന്നു'- ടൈംസ് ഓഫ് ഇസ്‌റാഈലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ സംഭാവന നല്‍കണമെന്നാവശ്യപ്പെട്ട് ഇസ്‌റാഈലി സന്നദ്ധ സംഘടനയായ 'ഓജെന്‍' ധനസമാഹരണം തുടങ്ങിയിട്ടുണ്ട്. തുടക്കത്തില്‍ 100 മില്യണ്‍ ഇസ്‌റാഈല്‍ ഷെക്കേല്‍ സമഹാരിച്ച് സഹായമെത്തിക്കാനാണ് 'ഓജെന്‍' ശ്രമം. യുദ്ധത്തില്‍ കൂടുതല്‍ നാശനഷ്ടം നേരിട്ട വീടുകള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും ഉടനടി സഹായം നല്‍കുമെന്നും ഇവര്‍ പറയുന്നു. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിനെ സാമ്പത്തികമായി വീണ്ടെടുക്കുന്ന പ്രക്രിയ ഒറ്റരാത്രികൊണ്ട് സംഭവിക്കില്ലെന്നും എന്നാല്‍ ഇപ്പോഴെ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ നാശനഷ്ടങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നും 'ഓജെന്‍' വിലയിരുത്തുന്നു.
ഇറാന്റെ മിസൈല്‍ ആക്രമണങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള നാശനഷ്ടങ്ങള്‍ ഇതിനകം അഞ്ച് ബില്യണ്‍ ഷെക്കല്‍ (1.5 ബില്യണ്‍ ഡോളര്‍) കവിഞ്ഞതായി തിങ്കളാഴ്ചത്തെ മാര്‍ക്കര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാന്‍ വിക്ഷേപിച്ച വലിയ തോതിലുള്ള മിസൈലുകളുടെയും ഡ്രോണുകളുടെയും ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇസ്‌റാഈലിന് കോടിക്കണക്കിന് രൂപ കൂടുതല്‍ ചെലവഴിക്കേണ്ടി വന്നു. ഈ ആക്രമണങ്ങള്‍ ഇസ്‌റാഈലിലുടനീളമുള്ള ഊര്‍ജ്ജ, ഇന്ധന വിതരണങ്ങളെ തടസ്സപ്പെടുത്തുകയും രാജ്യത്തിന്റെ മൂലധന വിപണികളില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. തെല്‍ അവീവ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കെട്ടിടത്തില്‍ വരെ ഇറന്റെ ഭാഗത്ത് നിന്ന് നേരിട്ടുള്ള ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
യുദ്ധം തുടര്‍ന്നിരുന്നെങ്കില്‍ ഇസ്‌റാഈല്‍ പൂര്‍ണ്ണ തോതിലുള്ള സാമ്പത്തിക തകര്‍ച്ചയെ അഭിമുഖീകരിക്കേണ്ടി വരുമായിരുന്നുവെന്നും ചില സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ജൂണ്‍ 13ന് ഇസ്‌റാഈല്‍ നടത്തിയ ഓപറേഷന്‍ റൈസിങ് ലയണിന് മറുപടിയായിട്ടായിരുന്നു ഇറാന്റെ ആക്രമണം. ഇസ്‌റാഈലിലുടനീളമുള്ള നഗരങ്ങളില്‍ ദിവസവും ഇറാന്‍ മിസൈല്‍ വര്‍ഷിച്ചു. പ്രതിരോധസംവിധാനങ്ങളെയൊക്കെ നിഷ്പ്രഭമാക്കിയ ആക്രമണത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ സയണിസ്റ്റ് രാജ്യം.
Israel suffers $22 billion in losses after a 12-day conflict with Iran. Over 40,000 homes and businesses destroyed, thousands displaced, and infrastructure crippled.
#Israel #Iran #MiddleEast #MissileStrike #WarUpdate #BreakingNews
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

2025 ജൂലൈ മുതൽ യുഎഇയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ: കൂടുതലറിയാം
uae
• 16 hours ago
പബ്ജി കളിക്കിടെ പ്രണയം; ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിക്കാൻ ശ്രമിച്ച് യുവതി, കാമുകൻ അറസ്റ്റിൽ
National
• 16 hours ago.png?w=200&q=75)
എസി താപനില നിയന്ത്രണം ഉടൻ നടപ്പാകില്ല: വൈകുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി
National
• 17 hours ago
ഡ്രെയിനേജ് സംവിധാനങ്ങളുടെ നവീകരണവും, റോഡ് പുനർനിർമ്മാണവും; ദുബൈയിലെ രണ്ട് പ്രധാന അടിപ്പാതകളിൽ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നു
uae
• 17 hours ago
എറണാകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
Kerala
• 17 hours ago
കൊൽക്കത്ത കോളേജ് ബലാത്സംഗ കേസ്: ടിഎംസിപി നേതാവിനോട് വിശ്വസ്തത തെളിയിക്കാൻ ആവശ്യപ്പെട്ടു, വിവാഹാഭ്യർത്ഥന നടത്തി; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്
National
• 17 hours ago
അമേരിക്കയുടെ ആഗോള ആരോഗ്യ ധനസഹായ വെട്ടിക്കുറവ്: 80 ലക്ഷം കുട്ടികളുടെ മരണത്തിന് കാരണമാകും; ബിൽ ഗേറ്റ്സിന്റെ മുന്നറിയിപ്പ്
International
• 17 hours ago
മുഹറം 10 ജൂലൈ 7ന് (തിങ്കളാഴ്ച്ച)
Kerala
• 17 hours ago
സ്വത്തിന് വേണ്ടി പെൺമക്കളുടെ ശല്യവും അപമാനവും: അമ്പലത്തിലെ ഭണ്ഡാരത്തിൽ പിതാവ് നിക്ഷേപിച്ചത് 4 കോടിയുടെ സ്വത്തിന്റെ ആധാരം; കുടുംബം നിയമപോരാട്ടത്തിന്
National
• 17 hours ago
ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് വർഷം മുഴുവൻ ഉംറ നിർവഹിക്കാം; സഊദി ഹജ്ജ് ഉംറ മന്ത്രാലയം
Saudi-arabia
• 18 hours ago
ക്രൂരതയെ കൂടപ്പിറപ്പാക്കി ഇസ്റാഈൽ: ഗസ്സയിലും ലെബനനിലും ആക്രമണം: 36 ഫലസ്തീനികൾ കൊല്ലപ്പെട്ടു
International
• 18 hours ago
കാലാവധി കഴിഞ്ഞ സന്ദർശന വിസ ഉടമകൾക്ക് രാജ്യം വിടാൻ 30 ദിവസത്തെ ഗ്രേസ് പിരീഡ്; പുതിയ പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 19 hours ago
കൊല്ലം കിളികൊല്ലൂരില്‍ കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തി
latest
• 19 hours ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ
Kerala
• 19 hours ago
'ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?.. സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്ത്?' : ജെഎസ്കെ സിനിമാ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി
Kerala
• 20 hours ago
പശ്ചിബംഗാളില്‍ നിയമവിദ്യാര്‍ഥിയെ കൂട്ടബലാത്സംഗം ചെയ്തു; തൃണമൂല്‍ യുവനേതാവുള്പെടെ മൂന്നു പേര് പിടിയില്‍
National
• 21 hours ago
ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍
Kerala
• a day ago
തൃശൂരില്‍ കെട്ടിടം തകര്‍ന്ന് വീണ് തൊഴിലാളികള്‍ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി.ശിവന്‍കുട്ടി
Kerala
• a day ago
നിലമ്പൂര്‍ എംഎല്‍എയായി ആര്യാടന് ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു
Kerala
• 20 hours ago
സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ല; സർക്കാരിനും ഗവർണർക്കുമെതിരെ വിമർശനവുമായി ഹൈക്കോടതി
Kerala
• 20 hours ago
റിയാദ് മെട്രോ ശൃംഖല വിപുലീകരിക്കാൻ സഊദി അറേബ്യ; ഓറഞ്ച് ലൈനിൽ പുതിയ സ്റ്റേഷൻ തുറക്കുന്നു
Saudi-arabia
• 20 hours ago