
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 2012 മുതൽ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന താൻ കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് നേരത്തെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും, കഴിഞ്ഞ വർഷം നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ലഭിച്ചിരുന്നുവെന്നും സൂപ്രണ്ട് വ്യക്തമാക്കി.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ, 2016-ൽ കിഫ്ബി ഫണ്ടിൽനിന്ന് പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചതായും, കെട്ടിടത്തിൽനിന്ന് സേവനങ്ങൾ മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. "ഈ കെട്ടിടം പൂർണമായി അടച്ചിടേണ്ടതായിരുന്നു, പക്ഷേ എല്ലാ സേവനങ്ങളും നിർത്തിവെക്കാൻ സാധിച്ചിരുന്നില്ല," ഡോ. ജയകുമാർ കൂട്ടിച്ചേർത്തു.
അപകടം നടന്ന സമയത്ത് കെട്ടിടത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും, പിന്നീട് ഒരു കുട്ടിയുടെ അമ്മ മിസ്സിംഗാണെന്ന വിവരം ലഭിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ കാഷ്വാലിറ്റി വിഭാഗത്തിൽ അവരെ കണ്ടെത്തി പറഞ്ഞു. "ആരെയും ഡിസ്ചാർജ് ചെയ്ത് പറഞ്ഞയച്ചിട്ടില്ല. അപകടസ്ഥലത്തെ എല്ലാവരെയും മാറ്റി," സൂപ്രണ്ട് വിശദീകരിച്ചു.
ശസ്ത്രക്രിയാ വിഭാഗങ്ങൾ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. എട്ട് ഓപ്പറേഷൻ തിയറ്ററുകളിൽ രണ്ട് ഷിഫ്റ്റുകളിലായി ശസ്ത്രക്രിയകൾ ത്വരിതപ്പെടുത്തും. പുതിയ കെട്ടിടത്തിനായി 564 കോടി രൂപ അനുവദിച്ചെങ്കിലും കോവിഡ് മഹാമാരി മൂലം നിർമാണം വൈകി. ശുചിമുറി ചില വാർഡുകളിലെ രോഗികൾ ഉപയോഗിച്ചിരുന്നതായി അറിയാമെങ്കിലും, ഇത് പൂർണതോതിൽ ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും സൂപ്രണ്ട് സമ്മതിച്ചു.
മിസ്സിംഗ് അറിയാൻ താമസിച്ചു.അപകടം രാവിലെ 10:50-ന് സംഭവിച്ചു. 10:51-ന് പൊലീസിനെയും 10:55-ന് ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. 11:03-ന് ഫയർഫോഴ്സ് എത്തി, 15 മിനിറ്റിനുള്ളിൽ മൂന്ന് വാർഡുകളിലെ ആളുകളെ മാറ്റി. ഡിഎംഇ ഡോ. വിശ്വനാഥ് പറഞ്ഞതനുസരിച്ച്, രക്ഷാപ്രവർത്തനം ഉടൻ തുടങ്ങിയെങ്കിലും, ജെസിബി 11:30-നാണ് എത്തിയത്, കാരണം അവിടേക്ക് ജെസിബി എത്തിക്കാൻ പ്രയാസമുണ്ടായിരുന്നു. 10 മിനിറ്റിനുള്ളിൽ 330 പേരെ മാറ്റാനായതായും അദ്ദേഹം വ്യക്തമാക്കി.
A woman died when a building at Kottayam Medical College collapsed on July 3, 2025. Superintendent Dr. T.K. Jayakumar took responsibility, admitting the building’s structural weakness was flagged earlier, with a study conducted last year. Approved in 2016 under KIFBI funds, a new building’s construction was delayed by COVID. Despite plans to relocate services, full closure wasn’t feasible. No patients were initially reported inside, but a missing woman was later found deceased. All 330 people were evacuated within 15 minutes, with surgeries shifted to other facilities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 7 hours ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 7 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 7 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 7 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 8 hours ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 9 hours ago
സച്ചിനെയും കോഹ്‌ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 9 hours ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 10 hours ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 10 hours ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 11 hours ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 11 hours ago
രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ
Cricket
• 11 hours ago
തൃശൂർ അളഗപ്പനഗറിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
Kerala
• 11 hours ago
ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർ ആപ്പ് 'റെയിൽവൺ': ഐആർസിടിസി ആപ്പിന്റെ ഭാവി എന്ത്?
National
• 12 hours ago
'ആദ്യം പറഞ്ഞത് ഉദ്യോഗസ്ഥരില്‍ നിന്നറിഞ്ഞ വിവരം'; രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി
Kerala
• 13 hours ago
വിദേശത്തേക്ക് കടക്കാന്‍ ഇന്ത്യന്‍ കോടീശ്വരന്‍മാര്‍; 2025ല്‍ 35,00 കോടീശ്വരന്‍മാര്‍ രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്
National
• 14 hours ago
വലവിരിച്ച് കാത്തിരിക്കുകയാണ് തട്ടിപ്പുകാർ; ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി പണം വന്നാൽ സൂക്ഷിക്കുക; മുന്നറിയിപ്പുമായി യുഎഇ
uae
• 14 hours ago
കെട്ടിടത്തിനുള്ളില്‍ ആരുമില്ലെന്നും ഇനി തെരച്ചില്‍ വേണ്ടെന്നും മന്ത്രിമാര്‍ തീരുമാനിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരിറ്റു ശ്വാസത്തിനായി പിടയുകയായിരുന്നു ബിന്ദു
Kerala
• 14 hours ago
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു
Kerala
• 12 hours ago
ഗില്ലാട്ടം തുടരുന്നു; തകർത്തത് ഇംഗ്ലീഷ് മണ്ണിലെ 46 വർഷത്തെ ചരിത്ര റെക്കോർഡ്
Cricket
• 12 hours ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലെത്തി
Kerala
• 13 hours ago