HOME
DETAILS

' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ

  
Ajay
July 10 2025 | 12:07 PM

Espionage case accused Jyoti Malhotra was brought in for V Muraleedharans PR work Sandeep Warrier makes serious allegations

തിരുവനന്തപുരം: ചാരക്കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലെ വന്ദേ ഭാരത് ട്രെയിൻ സർവീസിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്ത്.

ജ്യോതി മൽഹോത്രയ്‌ക്കൊപ്പമുള്ള വി. മുരളീധരന്റെ വന്ദേ ഭാരത് യാത്ര വിവാദമായതിനെക്കുറിച്ച് സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു, വി. മുരളീധരന്റെ ശരീരഭാഷ തന്നെ അദ്ദേഹം പ്രതിരോധത്തിലാണെന്നതിന്റെ സൂചന നൽകുന്നു. ജ്യോതി മൽഹോത്രയെ വന്ദേ ഭാരത് ഉദ്ഘാടനത്തിന് എത്തിക്കുന്നതിൽ ഇടപെട്ടത് ഡൽഹിയിൽ പ്രവർത്തിക്കുന്ന ഒരു മാധ്യമപ്രവർത്തകനാണെന്ന് സന്ദീപ് വാര്യർ ആരോപിച്ചു.

ബിജെപിയാണ് ജ്യോതി മൽഹോത്രയ്ക്ക് വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യാനുള്ള പാസ് നൽകിയതെന്ന് വാര്യർ ആരോപിച്ചു. "വി. മുരളീധരൻ എന്തിനെയാണ് ഭയക്കുന്നത്? അന്വേഷണത്തിന് തയ്യാറാകണം. അദ്ദേഹത്തിന്റെ ഭാര്യയുടെ എൻ.ജി.ഒയിൽ അന്വേഷണം വേണം," സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.

ജ്യോതി മൽഹോത്രയെ വന്ദേ ഭാരത് ഉദ്ഘാടനത്തിന് എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്റെ ഭാഗമായാണെന്നും വാര്യർ ആരോപിച്ചു. ഡിആർഡിഒയിൽ അരുൺ രവീന്ദ്രൻ എന്ന വ്യക്തിക്ക് അനധികൃതമായി ഐ.ഡി. കാർഡ് നൽകിയെന്നും അദ്ദേഹം ആരോപിച്ചു. വി. മുരളീധരന്റെ ഭാര്യയുടെ എൻ.ജി.ഒയുടെ സഹായിയാണ് അരുൺ രവീന്ദ്രനെന്നും, ഒരു കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ ജാമ്യത്തിൽ ഇറങ്ങിയ ശേഷം എവിടെപ്പോയെന്നും, ജീവനോടെയുണ്ടോ എന്നും വാര്യർ ചോദിച്ചു. ഈ വിഷയത്തിൽ വി. മുരളീധരൻ വ്യക്തമായ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ ഈ വിഷയത്തിൽ വി. മുരളീധരനെതിരെ സന്ദീപ് വാര്യർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

ആവർത്തിച്ചു പറയുന്നു, വന്ദേ ഭാരത ഉദ്ഘാടന ദിവസത്തെ യാത്രയ്ക്ക് പാസുകൾ നൽകിയത് ബിജെപി ഓഫീസിൽ നിന്നായിരുന്നു. വി മുരളീധരന് വേണ്ടപ്പെട്ടവർക്കാണ് പാസുകൾ കൂടുതലായി കിട്ടിയത്. ബാക്കി സുരേന്ദ്ര അനുകൂലികൾക്കും. അന്ന് തന്നെ വടകര എംപിയായിരുന്ന ശ്രീ കെ.മുരളീധരൻ ഈ ഉദ്ഘാടനത്തെ വി മുരളീധരന്റെ പി ആർ ഷോ ആക്കി മാറ്റിയതിനെതിരെ പ്രതികരിച്ചിരുന്നു.
ജ്യോതി മൽഹോത്രയെ ഡൽഹിയിൽ നിന്നും കാസർകോട് എത്തിച്ചത് ഡൽഹി കേന്ദ്രീകരിച്ച് മാധ്യമപ്രവർത്തകനായിരുന്ന , മറ്റുപല കേസുകളിലും ആരോപണ വിധേയനായ , സംഘപരിവാർ നേതൃത്വത്തിലെ പലർക്കും ശക്തമായ വിയോജിപ്പുള്ള വ്യക്തിയല്ലെന്ന് മുരളീധരന് പറയാമോ ? ഇദ്ദേഹത്തിൻറെ ഭാര്യ മുരളീധരന്റെ സ്റ്റാഫ് ആയിരുന്നില്ലേ ?

മുരളീധരന്റെ പി ആർ വർക്കിന് വേണ്ടിയാണോ ജ്യോതി മൽഹോത്ര കാസർകോട് എത്തിയത് എന്ന് അന്വേഷിക്കട്ടെ. രാജ്യമെമ്പാടും നിരവധി വന്ദേ ഭാരത് ട്രെയിനുകൾ ഓടി തുടങ്ങിയതിനു ശേഷം, കേരളത്തിലെ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് കാസർകോട് പോലെ വിമാനത്താവളം പോലും ഇല്ലാത്ത സ്ഥലത്തേക്ക് ജ്യോതി മൽഹോത്ര എത്തിച്ചേരണമെങ്കിൽ അതിന് പിറകിൽ ഉണ്ടായ ചേതോവികാരം എന്തായിരിക്കാം ?

വി മുരളീധരൻ മന്ത്രി ആയിരിക്കുമ്പോൾ വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ നടത്തിയ പല ഇടപാടുകളും അന്വേഷണ വിധേയമാകേണ്ടതാണ്. അടുത്ത ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പല വെളിപ്പെടുത്തലുകളും നിലവിലെ ബിജെപി സംസ്ഥാന നേതാക്കളിൽ നിന്ന് തന്നെ ഉണ്ടാകും. നിരവധി വിഷയങ്ങളിൽ ഡിജിറ്റൽ തെളിവുകളടക്കം പുറത്തു വരാനിരിക്കുകയാണ്.

വി മുരളീധരന്റെ മുഖം കണ്ടാൽ അറിയാം , അദ്ദേഹം ഭയന്നിട്ടുണ്ട്. പാസ് നൽകിയത് ആരെന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം ഉരുണ്ടു കളിക്കുകയാണ്. അദ്ദേഹം മന്ത്രി ആയിരിക്കുമ്പോൾ ജ്യോതി മൽഹോത്രയെപ്പോലെ പലരും പല സ്ഥലങ്ങളിലും പാസ് എടുക്കാതെ പാസ്പോർട്ട് എടുത്തു പോയിട്ടുണ്ടല്ലോ.. കൂടുതൽ പറയിപ്പിക്കരുത്.

Congress leader Sandeep Warrier has accused former Union Minister V. Muraleedharan of involving vlogger Jyoti Malhotra, arrested in an espionage case, in the Vande Bharat train inauguration for PR purposes. Warrier alleged that a Delhi-based media professional facilitated Malhotra’s participation and that the BJP provided her travel pass. He questioned Muraleedharan’s defensive demeanor, demanded an investigation into his wife’s NGO, and raised concerns about Arun Ravindran, an NGO associate allegedly given an unauthorized DRDO ID. Warrier also sought clarity on Ravindran’s whereabouts after his release on bail.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  7 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  7 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  8 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  8 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  8 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  8 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  8 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  8 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  9 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  9 hours ago