HOME
DETAILS

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി

  
Farzana
July 18 2025 | 05:07 AM

Kerala Minister J Chinchurani Apologizes After Controversial Remarks on Students Electrocution at Thevalakkara School

തിരുവനന്തപുരം: തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനക്കെതിരെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ  ഖേദം പ്രകടിപ്പിച്ച് മന്ത്രി ജെ. ചിഞ്ചുറാണി. കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് പ്രശ്നമെന്നായിരുന്നു ചിഞ്ചുറാണി കഴിഞ്ഞ ദിവസം അപകടമറിഞ്ഞതിന് പിന്നാലെ മന്ത്രി പ്രതികരിച്ചത്.  ഈ പ്രസ്താവന ഒഴിവാക്കാമായിരുന്നുവെന്ന് ഇന്ന് ഖേദം പ്രകടിപ്പിച്ച് ചിഞ്ചുറാണി പ്രതികരിച്ചു. 

കുടുംബം ദുഃഖാവസ്ഥയിലാണെന്നും കുടുംബത്തിന്റെ ഒപ്പം നില്‍ക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുടുംബത്തിന് വേണ്ട സഹായം സര്‍ക്കാര്‍ നല്‍കുമെന്നും സ്‌കൂളിന്റെ വീഴ്ചയും കെ.എസ്.ഇ.ബിയുടെ വീഴ്ചയും പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി. 

മിഥുന്‍ ഷോക്കേറ്റ് മരിച്ച വാര്‍ത്തയറിഞ്ഞിട്ടും മന്ത്രി സൂംബ നൃത്തം ചവിട്ടിയെന്നൊരു വിവാദവും ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിലായിരുന്നു മന്ത്രിയുടെ നൃത്തം. കേരള മഹിളാസംഘം ജില്ലാ കമ്മിറ്റി നടത്തിയ വനിതാ സംഗമത്തിലാണ് ഉദ്ഘാടനത്തിനു പ്രവര്‍ത്തകരോടൊപ്പം മന്ത്രി നൃത്തമാടിയത്. 

മിഥുന്റെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ചെങ്കിലും, പന്തുകളിയായിരുന്നില്ല അത് ചെരുപ്പുകൊണ്ടുള്ള കളിയായിരുന്നെന്നും കുട്ടി താഴേക്ക് പതിച്ചപ്പോള്‍ വൈദ്യുത കമ്പിയില്‍ പിടിച്ചതാണ് മരണകാരണമെന്നുമുള്ള വിചിത്ര ന്യായങ്ങളും മന്ത്രി നിരത്തിയിരുന്നു. 

 

After facing backlash for her initial comments on the death of a student by electrocution at Thevalakkara school, Kerala Minister J. Chinchurani issued a public apology and assured support for the grieving family. Investigations into school and KSEB lapses are underway.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്

Cricket
  •  8 hours ago
No Image

'പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍

Kerala
  •  8 hours ago
No Image

14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച്  വൈഭവ് സൂര്യവംശി

Cricket
  •  8 hours ago
No Image

'സ്‌കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി'  വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

Kerala
  •  8 hours ago
No Image

തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ

Football
  •  8 hours ago
No Image

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്

International
  •  9 hours ago
No Image

കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു;  ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്‍ 

International
  •  10 hours ago
No Image

വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്

Kerala
  •  11 hours ago
No Image

വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്‍; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം 

uae
  •  11 hours ago
No Image

സ്‌കൂൾ സമയമാറ്റം; വേനലവധി വെട്ടിക്കുറയ്ക്കണമെന്ന നിർദേശവും കടലാസിലൊതുങ്ങി

Kerala
  •  12 hours ago