HOME
DETAILS

അതിശക്തമായ മഴയിൽ കേരളത്തിൽ വ്യാപക നാശനഷ്ടം: താമരശേരി ചുരത്തിൽ ഗതാഗത തടസം; ആറളത്ത് മലവെള്ളപ്പാച്ചിൽ

  
Web Desk
July 27 2025 | 02:07 AM

Heavy Rains Cause Widespread Damage in Kerala Traffic Disrupted at Thamarassery Ghat Flash Floods in Aralam

 

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് മലയോര മേഖലകൾ ഉൾപ്പെടെ വിവിധ ജില്ലകളിൽ വൻ നാശനഷ്ടം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ ജനജീവിതം ദുസ്സഹമായി. താമരശേരി ചുരത്തിൽ പാറക്കല്ലുകൾ റോഡിലേക്ക് വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തി പാറകൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി. നാലാം വളവിൽ റോഡിലേക്ക് മരം വീണെങ്കിലും ചുരം സംരക്ഷണ പ്രവർത്തകർ മരം മുറിച്ചു മാറ്റി.  ആറളം മേഖലയിൽ കനത്ത മഴയെ തുടർന്ന് മലവെള്ളപ്പാച്ചിൽ. ആറളം പുഴയിലും ബാവലി പുഴയിലും ജലനിരപ്പ് അസാധാരണമായി ഉയർന്നതിനെ തുടർന്ന് പുനരധിവാസ മേഖലയിലെ 11, 13 ബ്ലോക്കുകളിൽ വെള്ളം കയറി. വനപ്രദേശത്ത് ഉരുൾപൊട്ടിയതായി പ്രദേശവാസികൾ സംശയിക്കുന്നുണ്ടെങ്കിലും ജില്ലാ ഭരണകൂടം ഇത് സ്ഥിരീകരിച്ചിട്ടില്ല. വെള്ളപ്പാച്ചിലിനെ തുടർന്ന് വനപ്രദേശത്തുള്ളവരെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ബാധിത മേഖലയിലെ ഏകദേശം 25 കുടുംബങ്ങളാണ് രണ്ട് ബ്ലോക്കുകളിൽ നിന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ടത്.

മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്. പഴശ്ശി ഡാമിന്റെ 13 ഷട്ടറുകൾ ഇതിനോടകം ഉയർത്തിയതായി അധികൃതർ അറിയിച്ചു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കുറ്റ്യാടിയിൽ അപകടം

കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് നീളം പാറ കമലയുടെ വീടിന് മുകളിൽ അർധരാത്രി തെങ്ങ് വീണു. ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നെങ്കിലും കുട്ടികളടക്കമുള്ളവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാലക്കാട് ജില്ലയിൽ പലയിടങ്ങളിലും നെൽപാടങ്ങൾ വെള്ളത്തിനടിയിലായി. ചാലക്കുടിയിലെ താഴ്ന്ന പ്രദേശങ്ങളിലും അണ്ടർപാസിലും വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു.

കാലാവസ്ഥ മുന്നറിയിപ്പ്:

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കി.മീ. വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.

നിയന്ത്രണങ്ങൾ:

ഇടുക്കി: മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള രാത്രി യാത്രയും ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. തോട്ടം മേഖലയിലെ പുറംജോലികൾക്കും നിയന്ത്രണം.

പാലക്കാട്: നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾക്ക് തത്കാലം പ്രവേശനമില്ല.

എറണാകുളം: മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചു.

വയനാട്: 9 പഞ്ചായത്തുകളിൽ റിസോർട്ടുകളുടെയും ഹോംസ്റ്റേകളുടെയും പ്രവർത്തനം നിർത്തിവച്ചു. മുണ്ടക്കൈ-ചൂരൽമല ദുരന്ത മേഖലയിലേക്കുള്ള പ്രവേശനം വിലക്കി. തലപ്പുഴയിലെ പുഴയോരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം. പനംകുറ്റി ഉന്നതിയിലെ എട്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

ഡാമുകളിൽ ജലനിരപ്പ് ഉയർന്നു

പൊരിങ്ങൽക്കുത്ത് ഡാം: രണ്ടാമത്തെ വാൽവ് തുറന്നു. ചാലക്കുടി പുഴയോരത്ത് ജാഗ്രത.
പാലക്കാട് ചുള്ളിയാർ ഡാം: സ്പിൽവേ ഷട്ടർ 5 സെ.മീ. ഉയർത്തി. ഗായത്രിപ്പുഴയുടെ തീരത്ത് ജാഗ്രത.
മാട്ടുപ്പെട്ടി ഡാം: പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുന്നു. മുതിരപ്പുഴയാറിന്റെ ഇരുകരകളിലും ജാഗ്രത.
കണ്ണൂർ: ബാവലി, കക്കുവ പുഴകളിൽ ജലനിരപ്പ് ഉയർന്നു.
തൃശ്ശൂർ ഷോളയാർ ഡാം: സ്പിൽവേ ഷട്ടർ അരയടി ഉയർത്തി.
കൊല്ലം തെന്മല പരപ്പാർ ഡാം, പീച്ചി ഡാം, പഴശ്ശി ഡാം എന്നിവയുടെ ഷട്ടറുകളും തുറന്നു.

മരണങ്ങൾ:

കണ്ണൂർ കൂത്തുപറമ്പിൽ വീടിന് മുകളിൽ മരം വീണ് വയോധികൻ മരിച്ചു.
ചുട്ടാട് അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.
ഇടുക്കിയിൽ മരം വീണ് തോട്ടം തൊഴിലാളിയായ മധ്യവയസ്ക മരിച്ചു.
മൂന്നാറിൽ മണ്ണിടിച്ചിലിൽ ലോറിക്ക് മുകളിൽ മണ്ണ് വീണ് ഒരാൾ മരിച്ചു.

മറ്റ് നാശനഷ്ടങ്ങൾ:

കൊല്ലം: പത്തനാപുരം അലിമുക്കിൽ ലോറിക്ക് മുകളിൽ മരം വീണു. ശാസ്താംകോട്ടയിൽ പഴയ കെട്ടിടം ഇടിഞ്ഞു.
എറണാകുളം: എടത്തല പഞ്ചായത്തിൽ മണ്ണിടിഞ്ഞ് വീട് തകർന്നെങ്കിലും താമസക്കാരൻ രക്ഷപ്പെട്ടു.
ആലപ്പുഴ: ആറാട്ടുപുഴയിൽ കടലാക്രമണത്തിൽ ഒരു വീട് തകർന്നു. 30 വീടുകൾ ഭീഷണിയിൽ.
പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ പുഴ കരകവിഞ്ഞ് റോഡിൽ വെള്ളം കയറി. നാല് വീടുകളിലെ താമസക്കാരെ മാറ്റിപ്പാർപ്പിച്ചു.
വൈദ്യുതി തടസ്സം: കാക്കനാട് എൻജിഒ കോട്ടേഴ്സിൽ വൈദ്യുതി പോസ്റ്റിൽ തീപിടിത്തം. പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
മുന്നറിയിപ്പ്: മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

 

Heavy rainfall has caused widespread damage across Kerala, flooding low-lying areas and disrupting life. Landslides and fallen trees have blocked roads, notably at Thamarassery Ghat, halting traffic



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാവിന്റെ കൊലപാതകത്തിൽ ഭാര്യ കസ്റ്റഡിയിൽ; ട്യൂഷൻ അധ്യാപകനുമായുള്ള അടുപ്പം കൊലപാതകത്തിന് കാരണമെന്ന് ആരോപണം

National
  •  3 hours ago
No Image

പബ്ജിയിലെ കാർ ഇനി കേരളത്തിലെ റോഡുകളിൽ കാണാം: വിജയി തൃശൂർ സ്വദേശി മിയ ജോസഫ്

auto-mobile
  •  4 hours ago
No Image

കോവിഡിനും എബോളയ്ക്കുമെതിരെ പോരാടിയ ഡോ. ഡേവിഡ് നബാരോ അന്തരിച്ചു

International
  •  4 hours ago
No Image

വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ: ഒരു വർഷത്തോടടുക്കുമ്പോൾ ദുരന്തത്തിന്റെ മുറിവുകൾ മായുന്നത് ഇനിയും വൈകും

International
  •  4 hours ago
No Image

ഒമാനില്‍ അവശ്യ സാധനങ്ങളുടെ വിലയില്‍ വര്‍ധനവ്; പുതിയ മാറ്റങ്ങള്‍ അറിയാം | Inflation in Oman

oman
  •  4 hours ago
No Image

ഗസ്സയിലേക്ക് ഭക്ഷണവുമായി പുറപ്പെട്ട ഹന്‍ദല ബോട്ട് തടഞ്ഞ് ഇസ്‌റാഈല്‍; ബോട്ടിലേക്ക് ഇരച്ചു കയറി, കാമറകള്‍ ഓഫ് ചെയ്തു, യാത്രികരായ ആക്ടിവിസ്റ്റുകളെ കിഡ്‌നാപ്പ് ചെയ്തു  

International
  •  4 hours ago
No Image

ഭാര്യയുടെ ആഡംബര ആഗ്രഹങ്ങൾ നിറവേറ്റാൻ ജോലി ഉപേക്ഷിച്ച് മോഷണത്തിനിറങ്ങി യുവാവ്; അറസ്റ്റിൽ

National
  •  4 hours ago
No Image

പൊട്ടിവീണ വൈദ്യുതി ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

പാലോട് രവിക്ക് പകരം എന്‍ ശക്തന്‍;  തിരുവനന്തപുരം ഡിസി.സി. അധ്യക്ഷനായി താല്‍ക്കാലിക ചുമതല

Kerala
  •  5 hours ago
No Image

പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു; ജീവിതച്ചെലവും വർധിച്ചു; പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മലേഷ്യയിൽ വൻ പ്രക്ഷോഭം

International
  •  5 hours ago