HOME
DETAILS

അസമിലെ ബുള്‍ഡോസര്‍ രാജ്: ഇരകളുടെ ദുരവസ്ഥ നേരിട്ടറിഞ്ഞ് മുസ്ലിം ലീഗ് സംഘം

  
July 28 2025 | 01:07 AM

Muslim League group learns firsthand about the plight of victims Bulldozer Raj in Assam

ഗുവാഹത്തി: അസമില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ദുരവസ്ഥ നേരിട്ടറിഞ്ഞ് മുസ്‌ലിം ലീഗ് പ്രതിനിധി സംഘം. രേഖകള്‍ ഉണ്ടായിട്ടും തങ്ങളെ കുടിയൊഴിപ്പിച്ചെന്നും വീടുകള്‍ ഇടിച്ചുതകര്‍ത്തെന്നും ഇരകള്‍ സംഘത്തോട് പറഞ്ഞു. ഗോല്‍പ്പാറ ജില്ലയിലെ ഹസലാബില്‍ ക്യാംപില്‍ കഴിയുന്ന ഇരകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനെത്തിയതായിരുന്നു നേതാക്കളായ സി.കെ സുബൈറിന്റെയും അഡ്വ. ഫൈസല്‍ ബാബുവിന്റെയും നേതൃത്വത്തിലുള്ള സംഘം. നൂറ് വര്‍ഷമായി അസമില്‍ പാര്‍ക്കുന്നവരെയാണ് സര്‍ക്കാര്‍ വീട് തകര്‍ത്ത് പുറത്താക്കിയിരിക്കുന്നത്. 4500 കുടുംബങ്ങളാണ് ഇതിന് ഇരകളായത്. ഗ്രാമത്തിലെ 300 ഓളം വീടുകളില്‍നിന്നും ആളുകളെ ഇറക്കിവിട്ട് വീടുകള്‍ തകര്‍ത്തു. പൊളിക്കുന്നതിന് രണ്ടു ദിവസം മുമ്പ് മാത്രം നോട്ടിസ് നല്‍കിയതെന്നും ഇരകള്‍ സംഘത്തോട് പറഞ്ഞു.

'മുസ്!ലിംകള്‍ ആയതുകൊണ്ട് മാത്രമാണ് ബി.ജെ.പി സര്‍ക്കാര്‍ തങ്ങളെ ലക്ഷ്യംവയ്ക്കുന്നത്. 50 വര്‍ഷം മുന്നെ നികുതി അടച്ചുതുടങ്ങിയ രസീതുകളുണ്ട്. വോട്ടര്‍ പട്ടികയിലും എന്‍.ആര്‍.സി പട്ടികയിലും പേരുണ്ട്. എന്നിട്ടും തങ്ങളോട് പോകാന്‍ പറയുന്നു' ക്യാംപിലെ സുലൈമാന്‍ അലി വിങ്ങിപ്പൊട്ടി സംഘത്തോട് വിശദീകരിച്ചു.

അതിനിടെ, പ്രതിനിധി സംഘത്തിന് മുന്നില്‍ ഭക്ഷണം ലഭിക്കുന്നില്ലെന്ന പരിഭവം അസമിലെ കുടിയിറക്കപ്പെട്ട മനുഷ്യര്‍ പങ്കുവച്ചു. ഉടനെതന്നെ 1500 പേര്‍ക്കുള്ള ഭക്ഷണ സാമഗ്രികള്‍ ശേഖരിച്ച് ലീഗ് സംഘം തന്നെ അത് നേരിട്ടെത്തിച്ചു. ടോയ്‌ലെറ്റ്, ടാര്‍പോളിന്‍, കുടിവെള്ള പമ്പ് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ പോലും ക്യാംപിലില്ല. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ഇടമാണ് അസമിലെ പുറത്താക്കപ്പെട്ടവരുടെ ക്യാംപെന്ന് സംഘം ആരോപിച്ചു.

യൂത്ത് ലീഗ് ദേശീയ സെക്രട്ടറി തൗസീഫ് ഹുസൈന്‍, എം.എസ്.എഫ് ദേശീയ സെക്രട്ടറി ദഹറുദ്ദീന്‍ ഖാന്‍, സുഹൈല്‍ കണ്ണീരി, ജമീല്‍ അഹ്മദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Muslim League group learns firsthand about the plight of victims Bulldozer Raj in Assam



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  16 hours ago
No Image

ഹൈവേയിൽ സഡൻ ബ്രേക്ക് ഇട്ടാൽ ഡ്രൈവർ കുടുങ്ങും; സുപ്രീംകോടതി

auto-mobile
  •  17 hours ago
No Image

സഊദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളിൽ മഴ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, തായിഫിൽ റെഡ് അലർട്ട്

latest
  •  17 hours ago
No Image

ധർമസ്ഥലയിൽ നാലാം ദിവസത്തെ തിരച്ചിലിൽ ഫലം കണ്ടില്ല; പരിശോധന നാളെയും തുടരും

National
  •  17 hours ago
No Image

അബൂദബിയിൽ വാഹനമോടിക്കുന്നവരാണോ? നിങ്ങളിതറിയണം, നിങ്ങൾക്കിത് ഉപകാരപ്പെടും

uae
  •  17 hours ago
No Image

ഇംഗ്ലണ്ട് ക്യാപ്റ്റനെ വീഴ്ത്തി ഡബിൾ സെഞ്ച്വറി; ചരിത്രമെഴുതി ഡിസ്പി സിറാജ് 

Cricket
  •  17 hours ago
No Image

വയനാട് പുനരധിവാസം: ടൗൺഷിപ്പ് വീടിന്റെ ചിലവ് 26.95 ലക്ഷം? വിശദീകരണവുമായി മന്ത്രി കെ. രാജൻ

Kerala
  •  17 hours ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ: മോചന വാർത്തകൾ തള്ളി കേന്ദ്രം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

National
  •  18 hours ago
No Image

മൂന്ന് വർഷമായി മികച്ച പ്രകടനം നടത്തിയിട്ടും എന്റെ മകന് ഇന്ത്യൻ ടീമിൽ അവസരമില്ല: ഇന്ത്യൻ താരത്തിന്റെ പിതാവ്

Cricket
  •  18 hours ago
No Image

അമ്യൂസ്‌മെന്റ് പാർക്ക് റൈഡ് തകർന്ന് 23 പേർക്ക് പരുക്കേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് തായിഫ് ഗവർണർ

Saudi-arabia
  •  18 hours ago