ഒമാനിൽ ഭീമന്‍ തിമിംഗലം തീരത്തടിഞ്ഞു; മുന്നറിയിപ്പുമായി പരിസ്ഥിതി മന്ത്രാലയം
മസ്കത്ത്: ഒമാന്റെ കിഴക്കൻ തീരത്തുള്ള അൽ അഷ്ഖര ബീച്ചിൽ ഭീമൻ തിമിംഗലം ചത്തനിലയിൽ കണ്ടെത്തി. ശ്വാസംമുട്ടലാണ് മരണകാരണമെന്ന് പ്രാഥമിക പരിശോധനയിൽ ഒമാൻ പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി. തിമിംഗലത്തിന്റെ ശരീരത്തിന് ചുറ്റും വലകൾ ചുറ്റിക്കിടന്നതിനാൽ ചലനവും ശ്വസനവും തടസ്സപ്പെട്ടതായി കണ്ടെത്തി.
സമുദ്ര മാലിന്യങ്ങൾ, പ്രത്യേകിച്ച് ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലകൾ, സമുദ്രജീവികൾക്ക് വലിയ ഭീഷണിയാണെന്ന് ഈ സംഭവം വെളിപ്പെടുത്തുന്നതായി അതോറിറ്റി ചൂണ്ടിക്കാട്ടി. കടലിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു.
കഴിഞ്ഞ വർഷം യുഎഇ തീരങ്ങളിൽ അടിഞ്ഞ തിമിംഗലങ്ങളെക്കുറിച്ച് നടത്തിയ പഠനങ്ങൾ, മത്സ്യബന്ധന ഉപകരണങ്ങളിൽ കുടുങ്ങൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരീരത്തിനകത്ത് കടക്കൽ, കപ്പലുകളുമായുള്ള കൂട്ടിയിടി എന്നിവ തിമിംഗലങ്ങളുടെ മരണത്തിന്റെ പ്രധാന കാരണങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. 2024 ഡിസംബറിൽ, ഫുജൈറ തുറമുഖത്തിന് സമീപം കണ്ടെത്തിയ ബ്രൈഡ്‌സ് ഇനത്തിൽപ്പെട്ട ഒരു തിമിംഗലത്തെ ഫുജൈറ പരിസ്ഥിതി അതോറിറ്റി ചികിത്സിച്ച് കടലിലേക്ക് തന്നെ തിരിച്ച് അയച്ചിരുന്നു.
a massive whale has washed up on the coast of oman, prompting the environment ministry to issue a warning and initiate an investigation into the cause. residents are advised to stay away from the site.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."