HOME
DETAILS

പാലായിൽ കാർ ഇടിച്ച് യുവതികൾ മരിച്ച അപകടം; അമിത വേഗതയാണ് കാരണമെന്ന് സ്ഥിരീകരിച്ച് പൊലിസ്

  
August 05 2025 | 15:08 PM

car accident in pala kills two women police confirm excessive speed as cause

പാലാ: പാലാ-തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കൽ പള്ളിക്കു സമീപം അമിതവേ​ഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് രണ്ട് സ്കൂട്ടറുകളെ ഇടിച്ച് തെറിപ്പിച്ചു. ദാരുണ സംഭവത്തിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ മരിച്ചു. പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ (35), മേലുകാവ് നല്ലംകുഴിയിൽ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണ് മരിച്ചത്. ജോമോളുടെ മകൾ അന്നമോൾ (12)ന് ഗുരുതര പരുക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരു സ്കൂട്ടറുകളെയും ഇടിച്ച് തെറിപ്പിച്ച് അപകടം വരുത്തി മതിലിൽ പതിച്ചാണ് കാർ നിന്നത്. സംഭവത്തിൽ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലിസ് വ്യക്തമാക്കി. കാറോടിച്ചിരുന്നത് പാലാ സെന്റ് തോമസ് ടിടി കോളജിലെ ബിഎഡ് വിദ്യാർഥിയാണെന്ന് സ്ഥിരീകരിച്ചു. ഇയാളെ പാലാ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി സ്വദേശിയായ വിദ്യാർഥിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലിസ് അറിയിച്ചു.
 
ഇന്ന് രാവിലെ 9:30നാണ് ദാരുണമായ അപകടം നടന്നത്. അമിത വേഗതയിലായിരുന്ന കാർ, തൊടുപുഴ ഭാഗത്തു നിന്ന് പാലായിലേക്ക് വരികയായിരുന്ന യുവതികളുടെ രണ്ട് സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. പാലായിലെ സ്വകാര്യ ബിഎഡ് കോളജിലെ നാല് വിദ്യാർഥികളാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ ബിഎഡ് പരിശീലനത്തിനായി രാമപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം.

അപകടത്തിൽ മരിച്ച ജോമോൾ പാലാ സെന്റ് മേരീസ് സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയായ തന്റെ മകൾ അന്നമോളെ സ്കൂളിൽ വിടാൻ പോവുകയായിരുന്നു. ധന്യ പാലായിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ്. ജോലിക്ക് പോകുന്നതിനിടെയാണ് അപകടം ധന്യയുടെ ജീവൻ അപകടത്തിൽ പൊലിഞ്ഞത്. ശ്രീനന്ദൻ, ശ്രീഹരി എന്നിവരാണ് ധന്യയുടെ മക്കൾ.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറുകളിൽ നിന്ന് തെറിച്ച് വീണ ധന്യ, അന്നമോൾ, ജോമോൾ എന്നിവരെ നാട്ടുകാർ ഉടൻ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോമോൾ, ധന്യ എന്നിവരുടെ ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണം. അന്നമോൾ ഗുരുതര പരുക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പാലാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി 

 

 

In Pala, Kerala, a speeding car collided with two scooters on the Pala-Thodupuzha highway, killing two women, Jomol (35) and Dhanya (38), and critically injuring Jomol's daughter, Annamol (12). The car, driven by a BEd student, crashed into a wall after the collision. Police have taken the driver into custody and confirmed excessive speed as the cause, with a case of non-intentional homicide to be filed



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടി സുനിയെ ജയിൽ മാറ്റണമെന്ന് കോടതിയിൽ അപേക്ഷ; കണ്ണൂരിൽ നിന്ന് തവനൂരിലേക്ക് മാറ്റണം

Kerala
  •  17 hours ago
No Image

രാഹുൽ ഗാന്ധി പറഞ്ഞത് ശരിവെച്ച് വി.എസ് സുനിൽ കുമാർ; പല കാര്യങ്ങളും തൃശൂരിലും നടന്നു

Kerala
  •  17 hours ago
No Image

അറ്റകുറ്റപ്പണികൾക്കായി അൽ ബിദ സ്ട്രീറ്റ് വാരാന്ത്യത്തിൽ അടച്ചിടും; പ്രഖ്യാപനവുമായി അഷ്ഗൽ

qatar
  •  18 hours ago
No Image

വീട്ടുജോലിക്കാരിയെ ഉപദ്രവിച്ചെന്ന കേസിൽ 2006 മുതൽ അമേരിക്കയിൽ തടവിൽ; ഒടുവിൽ ഹമീദാൻ അൽ-തുർക്കി സഊദി അറേബ്യയിലേക്ക് മടങ്ങുന്നു: മകൻ തുർക്കിയുടെ പ്രതികരണം

Saudi-arabia
  •  18 hours ago
No Image

ഇൻഷുറൻസ് ഇല്ലാതെ വാഹനം റോഡിലിറക്കിയാൽ പണി പാളും; പിഴ തുക മൂന്ന് മുതൽ അഞ്ചിരട്ടി വരെയായി ഉയരും

National
  •  18 hours ago
No Image

അനിശ്ചിതത്വങ്ങൾക്ക് വിട; ഐഎസ്എല്ലും സൂപ്പർ കപ്പും ഈ വർഷം തന്നെ നടക്കും | Indian Super League

Football
  •  18 hours ago
No Image

കൊച്ചി മെട്രോ റെയിൽ പാലത്തിൽ നിന്നും താഴേക്ക് ചാടി യുവാവ് മരിച്ചു; മെട്രോ സർവീസ് നിർത്തി

Kerala
  •  19 hours ago
No Image

അരുന്ധതി റോയിയും എ.ജി നൂറാനിയും  ഉള്‍പെടെ പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ നിരോധിച്ച്  ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ് 

National
  •  19 hours ago
No Image

ഹെൽമെറ്റില്ലാത്തതിനാൽ ബൈക്കിലെത്തിയ യുവാക്കൾക്ക് പെട്രോൾ നൽകിയില്ല; പമ്പിന്റെ ടാങ്കിൽ തീപ്പെട്ടി കത്തിച്ചു, കത്തി വീശി | No Helmet No Petrol

National
  •  20 hours ago
No Image

'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വോട്ടു മോഷ്ടിച്ചു' തെളിവുകള്‍ നിരത്തി രാഹുല്‍; മഹാരാഷ്ട്രയില്‍ 40 ലക്ഷം വ്യാജവോട്ട്, കര്‍ണാടകയിലും ക്രമക്കേട് / Rahul Gandhi press conference

National
  •  a day ago