ജമ്മു കാശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ, രണ്ട് സൈനികർക്ക് വീരമൃത്യു; 'ഓപ്പറേഷൻ അഖൽ' ഒമ്പതാം ദിവസത്തിലേക്ക് | Indian Soldiers Killed
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിൽ സമീപകാലത്ത് തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റവും ദൈർഘ്യമേറിയ ഏറ്റുമുട്ടൽ ശനിയാഴ്ച ഒമ്പതാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സൈനികർക്ക് വീരമൃത്യു സംഭവിച്ചത്. ചിനാര്‍ കോര്‍പ്‌സിലെ ലഫ്. നായിക് പ്രീത്പാൽ സിംഗ്, ശിപായി ഹര്‍മിന്ദര്‍ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. Indian Soldiers Killed
"രാജ്യത്തിനുവേണ്ടിയുള്ള കർത്തവ്യനിർവ്വഹണത്തിൽ ധീരരായ സൈനികരുടെ പരമോന്നത ത്യാഗത്തെ ചിനാർ കോർപ്സ് ആദരിക്കുന്നു. അവരുടെ ധൈര്യവും സമർപ്പണവും നമ്മെ എന്നെന്നേക്കുമായി പ്രചോദിപ്പിക്കും. ഇന്ത്യൻ ആർമി അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ദുഃഖിതരായ കുടുംബങ്ങളോടൊപ്പം ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. പ്രവർത്തനം തുടരുന്നു" - ആർമിയുടെ 15 കോർപ്സ് ആസ്ഥാനത്തിന്റെ എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രിയിലുണ്ടായ വെടിവയ്പ്പിൽ രണ്ട് സൈനികർക്ക് കൂടി പരുക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു, ഇതോടെ പരിക്കേറ്റവരുടെ എണ്ണം 10 ആയി. ഒളിച്ചിരിക്കുന്ന തീവ്രവാദികളെ കണ്ടെത്തുന്നതിനുള്ള ഏറ്റവും വലിയ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ഒന്നിൽ നൂറുകണക്കിന് സൈനികരാണ് പോരാട്ടമുഖത്തുള്ളത്. ഇതിന് പുറമെ സുരക്ഷാ സേന ഡ്രോണുകളും ആക്രമണ ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് പോരാട്ടം തുടരുന്നത്.
തെക്കൻ കശ്മീർ ജില്ലയിലെ അഖലിലെ വനത്തിൽ ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ പൊലിസ്, സിആർപിഎഫ്, സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) എന്നിവർ സംയുക്തമായി നടത്തുന്ന ഈ ഓപ്പറേഷനിൽ ഇതുവരെ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട തീവ്രവാദികളുടെ ഐഡന്റിറ്റിയും ഗ്രൂപ്പ് അഫിലിയേഷനും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
In Kulgam district of Jammu and Kashmir, two Indian Army soldiers were killed during an encounter with terrorists. This incident occurred on the ninth day of the longest recent gunfight between militants and security forces in the region. The martyrs have been identified as Lance Naik Preetpal Singh and Sepoy Harminder Singh of the Chinar Corps.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."