ഹജ്ജ് അപേക്ഷകരുടെ എണ്ണം വർധിച്ചു; കേരളം മൂന്നാം സ്ഥാനത്ത്
കൊച്ചി: മുൻവർഷത്തെ അപേക്ഷിച്ച് ഹജ്ജ് അപേക്ഷയിൽ രാജ്യത്ത് വർധനവ്. ഇത്തവണ രണ്ട് ലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. ഹജ്ജ് കമ്മിറ്റി വഴി പോകുന്നവരുടെ ഈ വർഷത്തെ ക്വാട്ട ഏകദേശം ഒരു ലക്ഷത്തി ഇരുപത്തിരണ്ടായിരം ആണ്. ഗുജറാത്തിൽ നിന്നാണ് കൂടുതൽ അപേക്ഷകരുള്ളത്. രണ്ടാംസ്ഥാനത്ത് മഹാരാഷ്ട്രയും മൂന്നാം സ്ഥാനത്ത് കേരളവുമാണ്.
31500 അപേക്ഷകളാണ് ഗുജറാത്തിൽ നിന്നുള്ളത്. മഹാരാഷ്ട്രയിൽ നിന്ന് 28900 അപേക്ഷകളും. കേരളം മൂന്നാം സ്ഥാനത്താണ്. 25437 അപേക്ഷകരാണ് കേരളത്തിൽ ഉള്ളത്. ഇന്ത്യയിൽ കൂടുതൽ മുസ്‌ലിം ജനസംഖ്യയുള്ള ഉത്തർപ്രദേശ് നാലാം സ്ഥാനത്താണ്. തമിഴ്‌നാട്ടിലും ഗണ്യമായ വർധനയുണ്ടായി. 10871അപേക്ഷകർ തമിഴ്‌നാട്ടിൽ നിന്നുണ്ട്. കൊച്ചി എംപാർക്കേഷൻ പോയിന്റായ ലക്ഷദ്വീപിൽ കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ അപേക്ഷകൾ ഈ വർഷം ലഭിച്ചു.
ഇന്ത്യയിൽ മുസ്‌ലിം ജനസംഖ്യയിൽ രണ്ടാംസ്ഥാനത്തുള്ള പശ്ചിമ ബംഗാളിലും അസമിലും അപേക്ഷകർ ക്വാട്ടയേക്കാൾ കുറവാണ്. 2518 അപേക്ഷ മാത്രമാണ് അസമിൽ നിന്നും ലഭിച്ചത്.
This year, over two lakh applications have been received for Hajj, marking an increase compared to the previous year. The quota for those going through the Hajj Committee is approximately 1,22,000 this year. Gujarat has the highest number of applicants, followed by Maharashtra in second place and Kerala in third.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."