HOME
DETAILS

ഉദ്ഘാടനം കഴിഞ്ഞ് 10 വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തനമാരംഭിക്കാതെ പെരുമണ്ണ ഗവ. ആയുര്‍വേദ ആശുപത്രി 

  
Web Desk
September 21 2025 | 03:09 AM

perumann ayurveda hospital remains non-functional after 10 years

കോഴിക്കോട്: ഉദ്ഘാടനം കഴിഞ്ഞിട്ട് 10 വര്‍ഷത്തിന് ശേഷവും പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയാതെ പെരുമണ്ണ ഗവ. ആയുര്‍വേദ ആശുപത്രി. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി തരം മാറ്റാതെ കെട്ടിടം നിര്‍മിച്ചതു കൊണ്ടാണ് പ്രവര്‍ത്തനമാരാംഭിക്കാന്‍ കഴിയാതെ പ്രശ്‌നമായത്. ലക്ഷക്കണക്കിന് രൂപ മുടക്കി നിര്‍മിച്ച കെട്ടിടമാണ് കാടുമൂടിക്കിടന്ന് നശിച്ചു പോകുന്നത്.

യുഡിഎഫ് ഭരണകാലത്ത് 2015ലാണ് 38 ലക്ഷം രൂപയില്‍ അധികം രൂപ മുടക്കി കെട്ടിടം പണിതത്. രണ്ട് ലക്ഷം രൂപയോളം ചിലവിട്ട് ഫര്‍ണിച്ചറും മറ്റ് ഉപകരണങ്ങളും വാങ്ങിയിരുന്നു. പിന്നാലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രണ്ട് തവണയും സിപിഎം ഭരണത്തിലുമെത്തി. ഉദ്ഘാടനത്തിന് തയ്യാറായ കെട്ടിടത്തിന് കെട്ടിട നമ്പറുള്‍പ്പെടെ കിട്ടാതായതോാടെ അന്വേഷണം നടത്തിയപ്പോഴാണ് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി തരം മാറ്റാതെയാണ് കെട്ടിടം നിര്‍മിച്ചതെന്ന് കണ്ടെത്തുന്നത്.

 

വികസനത്തില്‍ രാഷ്ട്രീയം തിരുകി കെട്ടിടത്തിന് അംഗീകാരം കൊടുക്കുന്നത് തടഞ്ഞു വയ്ക്കുകയാണെന്നാണ് യുഡിഎഫി പറയുന്നത്. പെരുമണ്ണ സ്വദേശിയായ കെ.ടി മൂസയാണ് ആശുപത്രിക്കായി അംബിലോടുള്ള നാല് സെന്റ്് സ്ഥലം സൗജന്യമായി വിട്ടുകൊടുത്തത്. ഇവിടേക്ക് 12 ഫുട് വീതിയില്‍ റോഡിനു ആവശ്യമായ സ്ഥലവും ഇദ്ദേഹം വിട്ടുകൊടുത്തിരുന്നു.

ലക്ഷങ്ങള്‍ മുടക്കി കെട്ടിടം പണിഞ്ഞിട്ടും വാടകക്കെട്ടിടത്തിലെ അസൗകര്യങ്ങളിലാണ് ആശുപത്രി ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഡാറ്റാബാങ്ക് കുരുക്കില്‍ നില്‍ക്കുന്ന സ്ഥലത്ത് കെട്ടിടം പണിയാനായി ചിലവഴിച്ച തുക സര്‍ക്കാരിന് നഷ്ടവുമാണ്. ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തി കെട്ടിയ ഈ കെട്ടിടം ഇപ്പോള്‍ ഉപയോഗിക്കാനാവാതെ നശിപോവുകയാണ്.

 

 

The Perumann Government Ayurveda Hospital in Kozhikode has remained non-functional even 10 years after its inauguration. The main reason is the failure to change the land category in the data bank before constructing the building. As a result, the building — constructed at a cost of over ₹38 lakhs — now lies abandoned and overgrown, slowly deteriorating.

The hospital building was constructed in 2015 during the UDF government. An additional ₹2 lakhs was spent on furniture and equipment. However, after the panchayat elections, the CPM came to power, and the building failed to receive even a building number. Investigations later revealed that the construction had taken place on land listed in the data bank without proper reclassification.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല, നൊബേല്‍ ലഭിക്കണം, ഇല്ലെങ്കില്‍ രാജ്യത്തിന് വലിയ നാണക്കേട്': ട്രംപ്

International
  •  2 days ago
No Image

ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആര്‍.എസ്.എസിനെ കുറിച്ച് പഠിപ്പിക്കാന്‍ നീക്കം;  രാഷ്ട്രനീതി എന്ന പേരില്‍ പുതിയ പാഠ്യപദ്ധതി

National
  •  2 days ago
No Image

റൊണാൾഡോയേക്കാളും,മെസ്സിയേക്കാളും മികച്ച കളിക്കാരൻ അവനാണെന്ന് വെയ്ൻ റൂണി

Football
  •  2 days ago
No Image

സുമുദ് ഫ്ലോട്ടില്ല തീരമണയാന്‍ ഇനി മണിക്കൂറുകള്‍; 'ഓറഞ്ച് സോണില്‍' പ്രവേശിച്ചു...പ്രാര്‍ഥനയോടെ ഗസ്സ

International
  •  2 days ago
No Image

ഭരണ നേതൃത്വത്തെ വീഴ്ത്തി വീണ്ടും ജെൻ സി പ്രക്ഷോഭം; ആളിക്കത്തി ആഫ്രിക്കൻ ദ്വീപ് രാഷ്‌ട്രം; 22 മരണം

International
  •  2 days ago
No Image

ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന മുൻ മന്ത്രിയെ ആക്രമിച്ച് സഹതടവുകാരൻ; തലക്ക് പരുക്കേറ്റ നേതാവ് ആശുപത്രിയിൽ

National
  •  2 days ago
No Image

ഏഷ്യാ കപ്പ് വിവാദ പ്രസ്താവന; പാക് ക്യാപ്റ്റനെതിരെ നിയമനടപടിക്ക് ബിസിസിഐ

Cricket
  •  2 days ago
No Image

അമ്മയെ മർദിച്ച് മകളെ കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി; തിരുവണ്ണാമലയിൽ പൊലിസുകാരന്മാരുടെ ക്രൂര ലൈംഗികാതിക്രമം, രണ്ട് കോൺസ്റ്റബിളുമാർ അറസ്റ്റിൽ

crime
  •  2 days ago
No Image

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആശുപത്രിയിൽ 

National
  •  2 days ago
No Image

മദര്‍തരേസക്കൊപ്പം ചാര്‍ളി കിര്‍ക്കിനെയും 'വിശുദ്ധനാക്കി'; വിവാദമായതോടെ മാപ്പുപറഞ്ഞ് ഇന്ത്യന്‍ കത്തോലിക്കാ മാഗസിന്‍

International
  •  2 days ago