HOME
DETAILS

ആലപ്പുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ നവവധുവിനെ ഭര്‍ത്താവും ബന്ധുക്കളും വീട്ടില്‍നിന്ന് ഇറക്കിവിട്ടു

  
September 30 2025 | 17:09 PM

newlywed evicted from home in alappuzha over dowry demands

അമ്പലപ്പുഴ: സ്ത്രീധനം നല്‍കാത്തതിന്റെ പേരിൽ നവവധുവിനെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുകയും വീട്ടില്‍നിന്ന് ഇറക്കിവിടുകയും ചെയ്തതായി പരാതി. ആലപ്പുഴ സ്വദേശിനിയായ യുവതി അമ്പലപ്പുഴ പൊലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് പുറക്കാട് കരൂര്‍ മഠത്തില്‍ പറമ്പില്‍ മിഥുന്‍, സഹോദരി മൃദുല, സഹോദരിയുടെ ഭര്‍ത്താവ് അജി എന്നിവര്‍ക്കെതിരെ കേസെടുത്തു.

വിദേശത്ത് ജോലി ചെയ്യുന്ന മിഥുന്‍ അടുത്തിടെ അവധിക്ക് നാട്ടിലെത്തിയിരുന്നു. പത്രപരസ്യത്തിലൂടെ വിവാഹാലോചനകള്‍ ക്ഷണിച്ചാണ് വിവാഹം നിശ്ചയിച്ചത്. യുവതിയുടെ വീട്ടുകാര്‍ സാമ്പത്തിക ബുദ്ധിമുട്ട് മൂലം സ്ത്രീധനമോ മറ്റ് പാരിതോഷികങ്ങളോ നല്‍കാന്‍ കഴിയില്ലെന്ന് വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് മിഥുനേയും ബന്ധുക്കളെയും അറിയിച്ചിരുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് വിവാഹം മുന്നോട്ട് പോയത്. 2025 ആഗസ്റ്റ് 31-ന് ആലപ്പുഴ സ്വദേശിനിയായ യുവതിയെ മിഥുന്‍ സമുദായ ആചാരപ്രകാരം വിവാഹം കഴിച്ചു.

കബളിപ്പിക്കലും മാനസിക പീഡനവും

വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യാനിരുന്ന ഒക്ടോബര്‍ 6-ന് മിഥുന്‍ തയ്യാറാകാതെ യുവതിയെയും വീട്ടുകാരെയും കബളിപ്പിച്ചു. കൂടാതെ, മിഥുനും സഹോദരി മൃദുലയും സഹോദരിയുടെ ഭര്‍ത്താവ് അജിയും ചേര്‍ന്ന് യുവതിയോട് 25 ലക്ഷം രൂപയും സ്വര്‍ണവും സ്ത്രീധനമായി ആവശ്യപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഇത് നല്‍കാന്‍ കഴിയില്ലെന്ന് യുവതി വ്യക്തമാക്കിയതിനെ തുടര്‍ന്ന്, 2025 സെപ്റ്റംബര്‍ 21-ന് യുവതിയെ വീട്ടില്‍നിന്ന് ഇറക്കിവിടുകയായിരുന്നു.

സമുദായ പ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളും വിഷയം പരിഹരിക്കാന്‍ പലതവണ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മിഥുനും ബന്ധുക്കളും സഹകരിച്ചില്ല. ഇതോടെയാണ് യുവതി പൊലിസില്‍ പരാതി നല്‍കിയത്. മിഥുന്‍ ഒക്ടോബര്‍ 10-ന് അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങാനിരിക്കുകയാണ്.

അമ്പലപ്പുഴ പൊലിസ് യുവതിയുടെ പരാതിയില്‍ മിഥുന്‍, മൃദുല, അജി എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്ത്രീധനത്തിന്റെ പേര്‍ പറഞ്ഞ് നവവധുവിനെ മാനസികമായി പീഡിപ്പിക്കുകയും വീട്ടില്‍നിന്ന് ഇറക്കിവിടുകയും ചെയ്ത ഈ സംഭവം പ്രദേശത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാറിലെ അന്തിമ വോട്ടർ പട്ടികയിൽ കള്ളവോട്ടുകളുണ്ട്; വിമർശനവുമായി കോൺഗ്രസ്

National
  •  19 hours ago
No Image

ഇന്ന് വിജയദശമി; ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും

Kerala
  •  20 hours ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണങ്ങൾ അതിരൂക്ഷം: ​ഗസ്സ സിറ്റിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ച് റെഡ് ക്രോസ്; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 65 ഫലസ്തീനികൾ

International
  •  a day ago
No Image

താമരശ്ശേരി ചുരം: അവധി ദിവസങ്ങളായതിനാൽ ഞായറാഴ്ച വരെ വാഹനത്തിരക്ക് രൂക്ഷമാകാൻ സാധ്യത; വെള്ളവും ഭക്ഷണവും കരുതി മുൻകൂട്ടി യാത്ര തിരിക്കുക

Kerala
  •  a day ago
No Image

കേന്ദ്ര സർക്കാർ നടപടി ഭരണഘടനയെ അവഹേളിക്കുന്നത്; ആർഎസ്എസ് നൂറാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും പ്രത്യേക നാണയവും പുറത്തിറക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

കൊച്ചി കണ്ണമാലിക്കടുത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പൽ ഇടിച്ചു; ആർക്കും പരുക്കുകളില്ല

Kerala
  •  a day ago
No Image

അഖണ്ഡ ഭാരതത്തിന് പകരം ഭാരതാംബ ചിത്രം: ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ 100 രൂപ നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി

National
  •  a day ago
No Image

രജിസ്റ്റർ ചെയ്ത തൊഴിൽ കരാറില്ലാത്ത പ്രവാസികൾക്ക് ജോലി മാറുന്നതിന് ഇളവ്; ഉത്തരവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

oman
  •  a day ago
No Image

സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ കേസ്; മോദി, ഒബാമയുമായുള്ള വ്യാജഫോട്ടോകൾ, പോണോഗ്രാഫി സിഡികൾ, എന്നിവ പിടിച്ചെടുത്തു; തെളിവെടുപ്പ്

National
  •  a day ago
No Image

നയനമനോഹര കാഴ്ചയൊരുക്കി ദുബൈ ഫൗണ്ടൻ വീണ്ടും തുറന്നു; ഒഴുകിയെത്തിയത് വൻ ജനാവലി

uae
  •  a day ago