HOME
DETAILS

ഇൻസ്റ്റഗ്രാം റീലിലൂടെ റഷ്യയിൽ എംബിബിഎസ് സീറ്റ് വാഗ്ദാനം; ലക്ഷങ്ങൾ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കും പെൺസുഹൃത്തിനുമെതിരെ പരാതി

  
September 22 2025 | 08:09 AM

mbbs seat scam in russia via instagram reel lakhs defrauded complaint against malappuram native girlfriend

കോഴിക്കോട്: റഷ്യയിലെ സെച്ചിനോവ് സർവകലാശാലയിൽ എംബിബിഎസ് പ്രവേശനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി മലപ്പുറം കിഴിശ്ശേരി സ്വദേശിക്കെതിരെ പരാതി. പ്രതി അഹമ്മദ് അജ്നാസിനെതിരെയും പെൺസുഹൃത്തും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ഫിദ ഫാത്തിമയ്ക്കെതിരെയുമാണ് (ഫിദാമി) ആരോപണം. പൊലിസ് അജ്നാസിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇൻസ്റ്റഗ്രാം റീലിൽ വീണ് തട്ടിപ്പിനിരയായവർ

മാവൂർ സ്വദേശി റിഹാൻ, ഫിദാമിയുടെ ഇൻസ്റ്റഗ്രാം റീലിലൂടെയാണ് എംബിബിഎസ് പ്രവേശനത്തിനായി ബന്ധപ്പെട്ടത്. റീലിൽ പരാമർശിച്ച സ്ഥാപനവുമായി ബന്ധപ്പെടേണ്ടെന്നും പകരം മറ്റൊരാളുടെ നമ്പർ നൽകാമെന്നും ഫിദാമി അറിയിച്ചു. അവർ നൽകിയ നമ്പർ വഴി അജ്നാസുമായി റിഹാൻ ബന്ധപ്പെട്ടു. 2024 ജൂലൈ 7-ന് റിഹാന്റെ കുടുംബം അജ്നാസിന്റെ നിർദേശപ്രകാരം 4 ലക്ഷം രൂപ കൈമാറി. പിന്നീട് അജ്നാസിന്റെ സുഹൃത്ത് വഴി ഒരു ലക്ഷം രൂപ കൂടി നൽകി. എന്നാൽ, വാഗ്ദാനം ചെയ്ത അഡ്മിഷൻ ലഭിച്ചില്ല. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ അജ്നാസ് ഒഴിവുകഴിവുകൾ പറയുകയും ഫോൺ കോളുകൾ എടുക്കാതയുമായി.

റഷ്യയിലെത്തിയ പെൺകുട്ടിയും തട്ടിപ്പിനിരയായി

സമാനമായ രീതിയിൽ, മാവൂർ സ്വദേശിയായ മറ്റൊരു പെൺകുട്ടിയിൽ നിന്ന് 8 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്. അഡ്മിഷൻ ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത്  പെൺകുട്ടിയെ റഷ്യയിലേക്ക് കൊണ്ടുപോയെങ്കിലും പ്രവേശനം ലഭിച്ചില്ല. മൂന്ന് മാസത്തിനുള്ളിൽ അവൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.

പരാതികൾ ഉയർന്നതോടെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി അഹമ്മദ് അജ്നാസ് നിലവിൽ ഒളിവിലാണ്. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടയ്ക്ക് ഭീഷണിപ്പെടുത്താറുണ്ടെന്ന് പണം നഷ്ടപ്പെട്ടവർ ആരോപിക്കുന്നു. അജ്നാസിനോടും ഫിദാമിയോടും പ്രതികരണം തേടാൻ ശ്രമിച്ചെഹ്കിലും അവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല.

ഈ സംഭവം വിദ്യാഭ്യാസ പ്രവേശനത്തിന്റെ പേര് പറഞ്ഞ് നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത ഓർമിപ്പിക്കുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും വിദേശ സർവകലാശാലകളിൽ പ്രവേശനം തേടുമ്പോൾ ആധികാരികത പരിശോധിക്കണമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ പുതിയ ഹാജർ നിയമങ്ങൾ; ഇതറിയാത്ത രക്ഷിതാക്കൾക്ക് മുട്ടൻ പണി കിട്ടും

uae
  •  6 hours ago
No Image

ട്രെയിനിൽ മുൻ ആർപിഎഫ് ഉദ്യോഗസ്ഥൻ നടത്തിയ വെടിവെപ്പ്: കൊല്ലപ്പെട്ടവരിലൊരാളായ അസ്ഗർ അലി അബ്ബാസിനെ വെടിവെച്ചത് രണ്ട് തവണ; സാക്ഷി മൊഴി 

National
  •  6 hours ago
No Image

പാക് വിമാനങ്ങള്‍ക്കുള്ള വ്യോമഗതാഗത വിലക്ക് നീട്ടി ഇന്ത്യ

National
  •  6 hours ago
No Image

ചരിത്രം കുറിച്ച് അഹമ്മദ് അല്‍ ഷാറ; ആറ് പതിറ്റാണ്ടിനു ശേഷം ഒരു സിറിയന്‍ പ്രസിഡന്റ് യുഎന്‍ ആസ്ഥാനത്ത്

International
  •  7 hours ago
No Image

ഛത്തീസ്ഗഡില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു

National
  •  7 hours ago
No Image

വേനല്‍ക്കാലത്തിന് വിട; ഇനി യുഎഇയെ കാത്തിരിക്കുന്നത് ചൂട് കുറഞ്ഞ പകലുകളും തണുപ്പുള്ള രാത്രികളും

uae
  •  7 hours ago
No Image

കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: തദ്ദേശ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ നീട്ടിവയ്ക്കണം; സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  7 hours ago
No Image

ഗസ്സയ്ക്ക് കുവൈത്തിന്റെ സഹായഹസ്തം; 10 ടൺ ഭക്ഷ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടു

Kuwait
  •  8 hours ago
No Image

ബീഹാര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍: തെരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന

National
  •  9 hours ago
No Image

യുഎഇയിൽ സെക്കന്റുകൾക്കുള്ളിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പണം അയക്കാം; വിപ്ലവം തീർക്കാൻ 'ആനി' പ്ലാറ്റ്‌ഫോം

uae
  •  9 hours ago