ഇസ്റാഈൽ ആക്രമണം; ഖത്തറിന് സുരക്ഷ ഉറപ്പുനൽകി വൈറ്റ് ഹൗസ്
ദോഹ: കഴിഞ്ഞ മാസം ഖത്തറിനെതിരെ ഇസ്റാഈൽ നടത്തിയ ആക്രമണത്തിന് പിന്നാലെ, ഖത്തറിനെതിരായ "ഏതൊരു സായുധ ആക്രമണവും" വാഷിംഗ്ടണിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി കണക്കാക്കുമെന്നും ഖത്തറിന് സുരക്ഷ ഉറപ്പ് നൽകുമെന്നും വൈറ്റ് ഹൗസ് ബുധനാഴ്ച പ്രസ്താവിച്ചു.
"വിദേശ ആക്രമണങ്ങളിൽ നിന്നുള്ള തുടർച്ചയായ ഭീഷണികളുടെ പശ്ചാത്തലത്തിൽ, ഖത്തറിന്റെ സുരക്ഷയും പ്രദേശിക സമഗ്രതയും ഉറപ്പ് വരുത്തുക എന്നത് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ നയമാണ്,". യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഓർഡറിൽ വ്യക്തമാക്കുന്നു.
The White House has declared that any armed attack on Qatar's territory, sovereignty, or infrastructure would be considered a threat to the United States' peace and security. This assurance comes after a recent Israeli attack on Qatar, which led to a diplomatic crisis.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."