
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 12 ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്.
അതേസമയം, ഞായർ, തിങ്കൾ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിട്ടുണ്ട്.
05/10/2025 : പത്തനംതിട്ട, ഇടുക്കി
06/10/2025 : പത്തനംതിട്ട, ഇടുക്കി
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
- ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
- ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
- അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
- ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
- മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
- ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
- ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
- പട്ടം പറത്തുന്നത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
- വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
- അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
- ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
- മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.
The Kerala Meteorological Department has issued a yellow alert for 12 districts, warning of heavy rain with thunderstorms in the next 3 hours. The districts are expected to experience heavy showers, with some areas potentially witnessing thunderstorms. Residents are advised to stay indoors and avoid traveling unless necessary
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രതിയെ പിന്തുടരുന്നതിനിടെ പൊലിസ് വാഹനം പാലത്തില്‍ നിന്നും കാറിന് മുകളിലേക്ക് പതിച്ചു; സഊദിയിൽ ഈജിപ്ഷ്യന്‍ പൗരന് ദാരുണാന്ത്യം
Saudi-arabia
• a day ago
പെരിയാറിൽ നിന്ന് പാരാ ഒളിംപിക്സിലേക്ക്: ജൈത്രയാത്ര തുടർന്ന് ആസിം വെളിമണ്ണ
Kerala
• a day ago
രാജ്യത്ത് കുട്ടികളെ കാണാതാവുന്ന കേസുകളിൽ വൻ വർധനവ്; വീണ്ടെടുക്കലിൽ കേരളം ഒന്നാമത്; എൻസിആർബി റിപ്പോർട്ട്
National
• a day ago
ലോക അധ്യാപക ദിനം; 200-ലധികം അധ്യാപകർക്ക് ഗോൾഡൻ വിസ നൽകാൻ ഉത്തരവിട്ട് ദുബൈ കിരീടാവകാശി
uae
• a day ago
ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ ക്യാഷ് ഓൺ ഡെലിവറിക്ക് പിന്നിലെ തട്ടിപ്പ് തന്ത്രങ്ങൾ: ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
National
• a day ago
ഖുബ്ബൂസിന്റെ വില വര്‍ധിക്കില്ല; ഊഹാപോഹങ്ങള്‍ തള്ളി കുവൈത്ത്
Kuwait
• a day ago
നവരാത്രി ഉത്സവത്തിനിടെ ക്ഷേത്രത്തിൽ സംഘർഷം; മധ്യസ്ഥതയ്ക്ക് ശ്രമിച്ച യുവാവിനെ വെടിവച്ച് കൊന്നു; 6 പേർക്കെതിരെ കൊലപാതകക്കേസ്
crime
• a day ago
തകരാറിലായ സീറ്റിൽ യാത്ര ചെയ്യുന്നതിനിടെ പരുക്കേറ്റു; വിമാനക്കമ്പനിക്ക് 10,000 ദിർഹം പിഴ ചുമത്തി കോടതി
uae
• a day ago
ഫാസ്റ്റാഗില്ലാത്ത വാഹനങ്ങൾ: യുപിഐ വഴി ടോൾ ഫീസ് അടയ്ക്കുമ്പോൾ 25% മാത്രം അധികം; പണമാണെങ്കിൽ ഇരട്ടി തുക നൽകണം; പുതിയ ഭേദഗതി അടുത്ത മാസം മുതൽ പ്രാബല്യത്തിൽ
National
• a day ago
സിപിഎം നേതാവിനെ മർദിച്ചെന്ന പരാതി; കൊല്ലം കണ്ണനല്ലൂർ സിഐയ്ക്ക് സ്ഥലംമാറ്റം
Kerala
• a day ago
'കർപ്പൂരി ഠാക്കൂറിന്റെ ജൻ നായക് പട്ടം മോഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു'; രാഹുൽ ഗാന്ധിയെ പരോക്ഷമായി വിമർശിച്ച് നരേന്ദ്ര മോദി
National
• a day ago
ക്രിസ്റ്റാനോ എത്തുമോ ഇന്ത്യയിൽ? സുരക്ഷ ശക്തമാക്കാൻ ഒരുങ്ങി ഗോവ പൊലിസ്
Football
• a day ago
'ഇന്ത്യ ബുൾഡോസർ ഭരണത്തിന് കീഴിലല്ല, നിയമവാഴ്ചയുടെ കീഴിലാണ്, സർക്കാരിന് ന്യായാധിപന്മാരുടെയോ ആരാച്ചാരുടെയോ ജോലി ചെയ്യാനാകില്ല': ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്
National
• a day ago
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ: ആസ്തി 21,190 കോടി രൂപ; ആരാണ് അരവിന്ദ് ശ്രീനിവാസ്?
Business
• a day ago
ഡൽഹിയിലെ സ്കൂളുകളിൽ ആർഎസ്എസ് ചരിത്രം ഉൾപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കുക: എം എസ് എഫ്
National
• a day ago
'ഗസ്സയിൽ കുഞ്ഞുങ്ങൾ മരിച്ചുവീഴുകയാണ്, പ്രതിഷേധവുമായി തെരുവിലിറങ്ങൂ' - പ്രശസ്ത ഫുട്ബോൾ പരിശീലകൻ പെപ് ഗ്വാർഡിയോള
International
• a day ago
'10 ദിവസം മുൻപ് സ്ഥലത്തെത്തി പദ്ധതി തയ്യാറാക്കി'; മുഖത്ത് കുരുമുളക് സ്പ്രേയടിച്ച് ശ്വാസംമുട്ടിച്ച് കൊന്നു': ഭാര്യയെ കൊന്ന സാമിന്റെ ഞെട്ടിക്കുന്ന മൊഴി; കുടുംബതർക്കവും സ്വത്തുവിവാദവും കാരണം
crime
• a day ago
യുഎഇയിലെ പകുതിയിലധികം ആളുകളും തിരഞ്ഞെടുക്കുന്നത് ഇലക്ട്രിക് വാഹനങ്ങൾ; പിന്നിലെ കാരണം ഇത്
uae
• a day ago
'ഹൃദയമിടിപ്പ് നിലച്ചുപോയതുപോലെയുള്ള ആ നിമിഷത്തിലും കരുത്തായത് നിങ്ങളുടെ പ്രാർഥനകൾ'; ആശുപത്രിയുടെ വാതിലുകൾ കടന്ന് വീട്ടിലേക്ക് മടങ്ങുന്ന സന്തോഷം പങ്കുവെച്ച് എം.കെ മുനീർ
Kerala
• a day ago
'ബുർഖ ധരിച്ച സ്ത്രീകളുടെ മുഖങ്ങൾ പ്രത്യേകം പരിശോധിക്കണം'; വിവാദ പ്രസ്താവനയുമായി ബിഹാർ ബിജെപി അധ്യക്ഷൻ ദിലീപ് ജയ്സ്വാൾ
National
• a day ago
സഊദിയിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഇഖാമ ലഭിക്കാത്തവർക്കും ഫൈനൽ എക്സിറ്റ് നടപടികൾ എളുപ്പമാക്കി തൊഴിൽ മന്ത്രാലയം
Saudi-arabia
• a day ago