ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന അവധിക്കാല ലക്ഷ്യസ്ഥാനമായി ഖത്തർ; റിപ്പോർട്ടുമായി ബ്രിട്ടീഷ് മാധ്യമങ്ങൾ
ദോഹ: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന അവധിക്കാല ലക്ഷ്യസ്ഥാനമായി ശ്രദ്ധ നേടി ഖത്തർ. ദി ടെലിഗ്രാഫും ട്രാവൽ ഓഫ് പാതും അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2019 മുതൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി ഈ രണ്ട് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (UNWTO) സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ചാണ് ഈ റിപ്പോർട്ടുകൾ.
ഈ രണ്ട് മാധ്യമങ്ങളും വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ച്, 2019 മുതൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി ചൂണ്ടിക്കാട്ടുന്നു. ഈ വർധനവ് ഖത്തറിനെ വളർച്ചാ നിരക്കിൽ മറ്റെല്ലാ രാജ്യങ്ങളെയും മറികടക്കാൻ സഹായിച്ചു.
2019-നെ അപേക്ഷിച്ച് 2024-ൽ ഖത്തറിലേക്കുള്ള അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 138 ശതമാനം വർധനവുണ്ടായതായി ബ്രിട്ടീഷ് പത്രമായ ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. 21 ലക്ഷം സന്ദർശകരാണ് 2019-ൽ ഖത്തറിൽ എത്തിയത്, എന്നാൽ 2024-ൽ ഇത് 50 ലക്ഷത്തിലധികമായി. ലോകകപ്പിന് ശേഷം അടിസ്ഥാനസൗകര്യങ്ങൾ, സാംസ്കാരിക സ്ഥാപനങ്ങൾ, റിസോർട്ടുകൾ, മ്യൂസിയങ്ങൾ എന്നിവയിലെ നിക്ഷേപങ്ങളിലുണ്ടായ വർധനവാണ് വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള പ്രധാനകാരണമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജനപ്രിയ യാത്രാ വെബ്സൈറ്റായ ട്രാവൽ ഓഫ് പാത്, പ്രസിദ്ധീകരിച്ച “ലോകത്തിലെ വേഗത്തിൽ വളരുന്ന 30 വിനോദസഞ്ചാര കേന്ദ്രങ്ങൾ” എന്ന ലേഖനത്തിൽ ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത് ഖത്തറിനാണ്. 2019-നും 2024-നും ഇടയിൽ 137.62 ശതമാനം വളർച്ചയാണ് ഖത്തർ രേഖപ്പെടുത്തിയത്. UNWTO-യുടെ അന്താരാഷ്ട്ര സന്ദർശക സ്ഥിതിവിവരക്കണക്കുകളാണ് ഈ ഡാറ്റയുടെ അടിസ്ഥാനം.
ഖത്തറിലെത്തുന്ന സന്ദർശകരിൽ പ്രധാനികൾ മറ്റ് ജിസിസി രാജ്യക്കാരാണ്. അത്സമയം, യൂറോപ്പ്, ഏഷ്യ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിലും വലിയ വർധനവാണുണ്ടായിട്ടുള്ളത്.
Qatar has been recognized as the world's fastest-growing tourist destination, attracting over 4 million international tourists in 2023 and witnessing a significant growth of 177% in tourist volume in the first quarter of 2024 compared to the same period in 2019.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."