HOME
DETAILS

എന്റെ മകളുടെ ഷോൾ മതേതരമല്ലേ? സെന്റ് റീത്താസ് സ്‌കൂളിൽ നിന്ന് വിദ്യാർഥിനിയുടെ ടി.സി വാങ്ങുകയാണെന്ന് പിതാവ്; വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി

  
Web Desk
October 17, 2025 | 6:13 AM

student leaving from st ritas public school amid hijab controversy

കൊച്ചി: ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പുറത്തുനിർത്തിയ എറണാകുളം സെന്റ് റീത്താസ് സ്‌കൂളിൽ നിന്ന് വിദ്യാർഥിനിയെ മാറ്റുന്നതായി പിതാവ് അറിയിച്ചു. വിദ്യാർത്ഥിനിയെ ടിസി വാങ്ങി മറ്റൊരു സ്കൂളിൽ ചേർക്കുമെന്ന് പിതാവും അഭിഭാഷകനും വ്യക്തമാക്കി. കുട്ടിയുടെ ടിസി വാങ്ങി മറ്റൊരു സ്‌കൂളിൽ ചേർക്കും. സ്‌കൂൾ ഏതെന്ന് തീരുമാനിച്ചിട്ടില്ല. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും അതിനാൽ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നീങ്ങുകയാണെന്നും അറിയിച്ചു. മറ്റു കുട്ടികൾക്ക് ഭയമാണ് എന്ന സ്‌കൂൾ അധികൃതരുടെ പരാമർശം വേദനിപ്പിച്ചെന്നും അദ്ദേഹം പറയുക.

മതേതര വസ്ത്രങ്ങൾ അനുവദനീയമാണ് എന്നാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ അധികൃതർ പറയുന്നത്. അപ്പോൾ എൻറെ മകൾ ധരിച്ച ഷോൾ മതേതരമല്ലേ എന്നും പിതാവ് ചോദിച്ചു. മകൾക്കും തന്റെ കുടുംബത്തിനുമെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. അതിനെതിരെ നിയമനടപടി സ്വീകരിക്കും എന്നും കുട്ടിയുടെ പിതാവിൻറെ അഭിഭാഷകൻ വ്യക്തമാക്കി. 

പിതാവ് മതഭ്രാന്തുള്ള ആളാണ്, കുട്ടിയുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നില്ല എന്നിങ്ങനെ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണ് എന്ന് അഭിഭാഷകൻ പറഞ്ഞു. വിദ്യാർഥിനി ഉൾപ്പെടെ നാല് പെൺകുട്ടികളാണ് അദ്ദേഹത്തിന് ഉള്ളത്. ഇതിൽ മൂത്തമകൾ ഉന്നത വിദ്യാഭ്യസത്തിനായി ലണ്ടനിൽ ആണ് ഉള്ളത്. രണ്ടാമത്തെ മകൾ റഷ്യയിൽ എംബിബിഎസിന് പഠിക്കുകയാണ്. അദ്ദേഹം ലോൺ എടുത്തിട്ടാണ് അദ്ദേഹത്തിന്റെ പെൺകുട്ടികളെ പഠിപ്പിക്കുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി.

അതേസമയം, സെന്റ് റീത്താസ് സ്കൂൾ മാനേജ്മെൻറിനെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി രംഗത്ത് വന്നു. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പാളാണെന്ന  വി. ശിവൻകുട്ടി പറഞ്ഞു. വിദ്യാർഥിനി സ്കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടിവരുമെന്നും വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വളരെ വലുതാണ് എന്നും മന്ത്രി പറഞ്ഞു.

കുട്ടിക്ക് ആ സ്കൂളിലേക്ക് പോകാനുള്ള എല്ലാ അവകാശവുമുണ്ട് എന്ന് വി. ശിവൻകുട്ടി പ്രതികരിച്ചു. സംഭവത്തിൽ ഉണ്ടായ വീഴ്ച പരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വളരെ വലുതാണ്. ഒരു കുട്ടിയുടെ പ്രശ്നം ആണെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നിലപാട്. കുട്ടിയെ വിളിച്ച് ആ പ്രശ്നം തീർക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  3 hours ago
No Image

സ്കൂളുകളിൽ വിദ്യാർഥികളേ ഉള്ളൂ; ഹിന്ദു കുട്ടികൾ, മുസ്‌ലിം കുട്ടികൾ എന്ന് വേർതിരിച്ച് പരാമർശം നടത്തിയ അഭിഭാഷകക്ക് ഹൈക്കോടതിയുടെ താക്കീത്

Kerala
  •  3 hours ago
No Image

ഇനി സേവനങ്ങൾ കൂടുതൽ വേ​ഗത്തിൽ; വാട്ട്‌സ്ആപ്പ് ചാനലും മൊബൈൽ ആപ്പിൽ പുതിയ സൗകര്യങ്ങളും അവതരിപ്പിച്ച് സാലിക്

uae
  •  4 hours ago
No Image

തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന ഐടി ജീവനക്കാരിയെ ബലാൽസം​ഗം ചെയ്തു; പ്രതിക്കായി പൊലിസ് അന്വേഷണം

Kerala
  •  4 hours ago
No Image

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: വാർണർ

Cricket
  •  4 hours ago
No Image

ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ; പ്രതികൾക്ക് ഒരു വർഷം തടവ്, അഞ്ച് ലക്ഷം റിയാൽ പിഴ; മുന്നറിയിപ്പുമായി സഊദി പബ്ലിക് പ്രോസിക്യൂഷൻ

Saudi-arabia
  •  4 hours ago
No Image

5 കോടി രൂപ, 22 ആഡംബര വാച്ചുകൾ, വില കൂടിയ കാറുകൾ; കൈക്കൂലി കേസിൽ സി.ബി.ഐ പിടികൂടിയ ഹർചരൺ സിംഗ് ഭുള്ളർ ആരാണ്?

National
  •  4 hours ago
No Image

സ്വകാര്യ മേഖലയിലെ ജോലി സമയം, വേതനം, അവധി തുടങ്ങിയവ സംബന്ധിച്ച പ്രധാന നിയമങ്ങൾ; ​ഗൈഡ് പുറത്തിറക്കി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  5 hours ago
No Image

100 സെഞ്ച്വറിയടിച്ച സച്ചിനെ മറികടക്കാൻ ഒറ്റ സെഞ്ച്വറി മതി; ചരിത്രനേട്ടത്തിനരികെ കോഹ്‌ലി

Cricket
  •  5 hours ago
No Image

അമേരിക്കയുടെ തലയ്ക്ക് മീതെ നിഗൂഢ ബലൂണുകൾ: ഭൂരിഭാഗവും സർക്കാർ ഏജൻസികളുടേതെന്ന് റിപ്പോർട്ടുകൾ

International
  •  5 hours ago