ഹൈദരാബാദ് എയർപോർട്ടിൽ വൻ സ്വർണവേട്ട; കുവൈത്തിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത് 1.8 കിലോഗ്രാം സ്വർണം
ഹൈദരാബാദ്: ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ വൻ സ്വർണവേട്ട. കുവൈത്തിൽ നിന്ന് ഹൈദരാബാദിലെത്തിയ യാത്രക്കാരനിൽ നിന്ന് 1.8 കിലോഗ്രാം സ്വർണം റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് (ഡി.ആർ.ഐ) പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 2.37 കോടി രൂപ വില വരുമെന്ന് അധികൃതർ വ്യക്തമാക്കി.
സ്വർണം ഒളിപ്പിച്ച രീതി
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യാത്രക്കാരൻ പിടിയിലായത്. ഇയാൾ ബാഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലും ഭാരത്തിലുമുള്ള ഏഴ് സ്വർണ്ണക്കട്ടികളാണ് കടത്താൻ ശ്രമിച്ചത്.
ഡി.ആർ.ഐ.യുടെ ഹൈദരാബാദ് സോണൽ യൂണിറ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരമനുസരിച്ച്, കുവൈത്തിൽ നിന്ന് ഷാർജ വഴി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനെ അധൃകൃതർ തടഞ്ഞു. അഞ്ച് സ്വർണ്ണക്കട്ടികൾ ബാഗിന്റെ മെറ്റാലിക് ഡോർ ലോക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലും, രണ്ട് ചെറിയ സ്വർണ്ണക്കഷണങ്ങൾ സൂര്യകാന്തി വിത്തുകൾ അടങ്ങിയ പ്ലാസ്റ്റിക് പൗച്ചിനുള്ളിലുമാണ് ഒളിപ്പിച്ചിരുന്നതെന്ന് ഡി.ആർ.ഐ. പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
The Directorate of Revenue Intelligence (DRI) seized 1.8 kilograms of gold worth crores from a passenger arriving from Kuwait at Hyderabad's Rajiv Gandhi International Airport.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."