
തേജസ്വി അഹങ്കാരി, ടിക്കറ്റ് നല്‍കുമെന്ന് പറഞ്ഞ് പറ്റിച്ചു' ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിന് പൊട്ടിക്കരഞ്ഞ് ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ വീടിന്റെ മുന്നില്‍

പറ്റ്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതിന് പൊട്ടിക്കരഞ്ഞ് ആര്‍.ജെ.ഡി നേതാവ്
ലാലു പ്രസാദിന്റെ വീടിന്റെ മുന്നില്‍. മധുബാന്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള ആര്‍.ജെ.ഡിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളായ മദന്‍ ഷായാണ് തന്നോടുള്ള അവഗണനയുടെ മനോവിഷമം ലാലുപ്രസാദ് യാദവിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ കരഞ്ഞുതീര്‍ത്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
സ്ഥാനാര്‍ഥിയാകണമെങ്കില്‍ പണം കെട്ടിവെക്കണമെന്ന് രാജ്യസഭാ എം.പി സഞ്ചയ് യാദവ് ആവശ്യപ്പെട്ടിരുന്നു. താന്‍ വിസമ്മതിച്ചു. അതിനാലാണ് തന്നെ തഴഞ്ഞെതെന്നും മദന്‍ ഷാ ആരോപിച്ചു. പണം കൈമാറാത്തതിനാല്‍ മധുബാന്‍ നിയോജക മണ്ഡലത്തില്‍ തനിക്ക് പകരം സന്തോഷ് കുഷ്വാഹയെ സ്ഥാനാര്‍ഥിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുജനങ്ങള്‍ക്കിടയില്‍ വെച്ച് താന്‍ ധരിച്ചിരുന്ന കുര്‍ത്ത വലിച്ചുകീറിയാണ് മദന്‍ ഷാ തന്റെ കോപവും നിരാശയും പ്രകടിപ്പിച്ചത്. അതിന് ശേഷം പാര്‍ട്ടി നേതാവിന്റെ വസതിക്ക് മുന്നില്‍ നിലത്തുകിടന്ന് കരഞ്ഞുകൊണ്ടായിരുന്നു നാടകീയമായ പ്രതിഷേധം.
'എന്നെപ്പോലെ സത്യസന്ധരും കഠിനാധ്വാനികളുമായ പ്രവര്‍ത്തകരെ പാര്‍ട്ടി അവഗണിക്കുകയാണ്. പണമുള്ളവന് മാത്രമേ പാര്‍ട്ടിക്കകത്ത് ഇപ്പോ വിലയുള്ളൂ.' നിറകണ്ണുകളോടെ മദന്‍ ഷാ പറഞ്ഞു.
അവര്‍ അധികാരത്തിലെത്തില്ല. തേജസ്വി അഹങ്കാരിയാണ്. ജനങ്ങളെ പരിഗണിക്കില്ല- അയാള്‍ പറഞ്ഞു. 2020ല്‍ ലാലു ജി എന്നെ റാഞ്ചിയിലേക്ക് വിളിച്ചുവരുത്തി, തെലി സമുദായത്തിലെ ജനസംഖ്യയെക്കുറിച്ചുള്ള ഒരു സര്‍വേ നടത്തി, മധുബന്‍ നിയോജകമണ്ഡലത്തില്‍ നിന്ന് മദന്‍ ഷാ രണ്‍ധീര്‍ സിങ്ങിനെ പരാജയപ്പെടുത്തുമെന്ന് പറഞ്ഞു. തേജസ്വി ജിയും ലാലു ജിയും എന്നെ വിളിച്ച് എനിക്ക് ടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞിരുന്നു. 90-കള്‍ മുതല്‍ ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. ഞാന്‍ ഒരു ദരിദ്രനാണ്, ഞാന്‍ എന്റെ ഭൂമി വരെ വിറ്റു,' അദ്ദേഹം പറഞ്ഞു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണിക്കകത്ത് ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആളുകള്‍ തടിച്ചുകൂടി. ഏതാനും സമയം വീടിന് വെളിയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
അതേസമയം, ബീഹാറില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും നയിക്കുന്ന മഹാസഖ്യം തങ്ങളുടെ സീറ്റ് വിഭജനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
നര്‍ക്കതിയാഗഞ്ച്, കിഷന്‍ഗഞ്ച്, കസ്ബ, പൂര്‍ണിയ, ഗയ ടൗണ്‍ നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് ശനിയാഴ്ച അവരുടെ രണ്ടാമത്തെ പട്ടിക പുറത്തിറക്കിയിരുന്നു. നര്‍ക്കതിയാഗഞ്ചില്‍ നിന്ന് ശാശ്വത് കേദാര്‍ പാണ്ഡെയും കിഷന്‍ഗഞ്ചില്‍ നിന്ന് ഖംറുള്‍ ഹോഡയെയും പാര്‍ട്ടി മത്സരിപ്പിക്കുന്നത്. കസ്ബ, പൂര്‍ണിയ, ഗയ ടൗണ്‍ മണ്ഡലങ്ങളില്‍ നിന്ന് ഇര്‍ഫാന്‍ ആലം, ജിതേന്ദര്‍ യാദവ്, മോഹന്‍ ശ്രീവാസ്ത എന്നിവരും മത്സരിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 48 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ഒക്ടോബര്‍ 17 ന് കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു.
നവംബര്‍ 6 നും 11 നുമാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫലങ്ങള്‍ നവംബര്‍ 14 ന് പ്രഖ്യാപിക്കും.
senior rjd leader madan shah wept outside lalu yadav's residence in patna after being denied a ticket from madhuban constituency. shah accused the party of favoring money over loyalty and alleged demands for payment by rajya sabha mp sanjay yadav.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വരും ദിവസങ്ങളില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ടുകള്‍
Kerala
• 3 hours ago
ഭാര്യയെ കാണാനില്ലെന്ന് പരാതി; ചോദ്യം ചെയ്യലില്‍ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭര്‍ത്താവ്; അറസ്റ്റ്
Kerala
• 3 hours ago
കൊല്ലം കടയ്ക്കലില്‍ സി.പി.ഐയില്‍ കൂട്ടരാജി; 700 ലധികം അംഗങ്ങള്‍ രാജിവെച്ചെന്ന് നേതാക്കള്‍
Kerala
• 3 hours ago.png?w=200&q=75)
മലപ്പുറത്ത് യു.കെ.ജി വിദ്യാർഥിയെ സ്കൂൾ ബസിൽ കയറ്റാത്ത സംഭവം: നിയമനടപടിയുമായി കുടുംബം; സ്കൂൾ അധികൃതരോട് വിശദീകരണം തേടി ബാലാവകാശ കമ്മിഷൻ
Kerala
• 4 hours ago
വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നത് മറഞ്ഞിരുന്ന് പകര്‍ത്തിയ സംഭവം: നേതാക്കള്‍ക്കെതിരായ ആരോപണം നിഷേധിച്ച് എ.ബി.വി.പി, ആരോപണം പ്രതിച്ഛായയെ കളങ്കപ്പെടുത്താനെന്ന്
National
• 4 hours ago
തോക്കുമായി ഒരാള്‍ കൊച്ചി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍; നിരീശ്വരവാദി കൂട്ടായ്മ പരിപാടി നിര്‍ത്തിവെച്ചു
Kerala
• 4 hours ago
കരിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഒരു കിലോയോളം എംഡിഎംഎയുമായി തൃശ്ശൂർ സ്വദേശി പിടിയിൽ
Kerala
• 4 hours ago
യാത്രക്കാരുടെ ആരോഗ്യം വച്ച് കളിക്കരുത്: ട്രെയിനിൽ ഭക്ഷണ കണ്ടെയിനറുകൾ വീണ്ടും കഴുകി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ വിവാദമാകുന്നു; കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി
National
• 5 hours ago
'നോ കിങ്‌സ് നോ ഫാഷിസ്റ്റ്‌സ്' ട്രംപിന്റെ ഏകാധിപത്യത്തിനെതിരെ പ്രതിഷേധിച്ച് ലക്ഷങ്ങള്‍' യു.എസ് നഗരങ്ങളെ ഇളക്കിമറിച്ച് 2,700ലേറെ റാലികള്‍
International
• 6 hours ago
എട്ട് റൺസിന് പുറത്തായിട്ടും ചരിത്രനേട്ടം; മുൻ ഇന്ത്യൻ നായകനൊപ്പം ഹിറ്റ്മാൻ
Cricket
• 6 hours ago
ഒറ്റ ഗോൾ ചരിത്രത്തിലേക്ക്; ലോക റെക്കോർഡിലേക്ക് നടന്നുകയറി റൊണാൾഡോ
Cricket
• 7 hours ago
റെയ്ഡിന് പിന്നാലെ ബി.ജെ.പി മുന്‍ എം.എല്‍.എയുടെ വീടിനടുത്ത് കത്തിയ വോട്ടര്‍ രേഖകള്‍; കണ്ടെത്തിയത് എസ്.ഐ.ടി റെയ്ഡിനിടെ
National
• 7 hours ago
കടബാധ്യതയെത്തുടർന്ന് ആത്മഹത്യയെന്നു കുറിപ്പ്; ഭാരതപ്പുഴയിലേക്ക് ചാടിയെന്നു പറഞ്ഞ് നാടുവിട്ട യുവാവിനെ ബെംഗളൂരുവിൽ കണ്ടെത്തി
Kerala
• 7 hours ago
വെടിനിര്‍ത്തല്‍ ലംഘിച്ച് നരവേട്ട തുടരുന്ന ഇസ്റാഈല്‍; വീടിന്റെ ശേഷിപ്പുകള്‍ തേടി മടങ്ങുന്നവരേയും കൊന്നൊടുക്കുന്നു, ഇതുവരെ കൊല്ലപ്പെട്ടത് 28 പേര്
International
• 7 hours ago
തിരിച്ചുവരവിൽ രാജാവ് വീണു; സച്ചിൻ ഒന്നാമനായ തിരിച്ചടിയുടെ ലിസ്റ്റിൽ നാലാമതായി കോഹ്ലി
Cricket
• 8 hours ago
അജ്മാനിലെ മസ്ഫൂത്തിന് യുഎന്നിന്റെ 'മികച്ച ടൂറിസ്റ്റ് ഗ്രാമം' അവാര്‍ഡ്
uae
• 8 hours ago
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക്, ഒറ്റരാത്രിയില്‍ ഉയര്‍ന്നത് ഏഴടി; ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും
Kerala
• 8 hours ago
'ഹിജാബ് ധരിച്ചതിന്റെ പേരില്‍ സ്കൂള്‍ പ്രിന്‍സിപ്പളും പി. ടി. എ പ്രസിഡന്റും സ്വീകരിച്ച സമീപനം ഭയപ്പെടുത്തുന്നത്' പള്ളുരുത്തി സ്കൂളില്‍ നിന്ന് രണ്ട് കുട്ടികള്‍ കൂടി ടി.സി വാങ്ങുന്നു
Kerala
• 8 hours ago
വീണ്ടും അത്ഭുത നേട്ടം; എംഎൽഎസിൽ ചരിത്രം കുറിച്ച് മെസി
Football
• 7 hours ago
യുഎഇയിലെ ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്ക്; ദിര്‍ഹം - രൂപ വിനിമയ നിരക്കും പരിശോധിക്കാം | UAE Market on October 19
uae
• 7 hours ago
കഴക്കൂട്ടത്തെ ഹോസ്റ്റൽ പീഡനം: പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി
Kerala
• 8 hours ago