HOME
DETAILS

വെസ്റ്റ്ബാങ്കില്‍ കൂട്ട അറസ്റ്റുമായി ഇസ്‌റാഈല്‍; തടവിലാക്കിയത് 32 ഫലസ്തീനികളെ, ആക്രമണങ്ങളില്‍ 10 പേര്‍ക്ക് പരുക്ക്

  
Web Desk
November 27, 2025 | 7:52 AM

Israeli army detains 32 Palestinians

ഗസ്സ: വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ബുധനാഴ്ച വ്യാപക സൈനിക നടപടിയുമായി ഇസ്‌റാഈല്‍.  32 ഫലസ്തീനികളെ ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്തു.  ഇസ്‌റാഈല്‍ ആക്രമണത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. ഡസന്‍ കണക്കിന് കുടുംബങ്ങളെയാണ് സൈന്യം വീടുകളില്‍ നിന്ന് ഇറക്കി വിട്ടത്.  

ഗുരുതരപാവസ്ഥയിലുള്ള രോഗികള്‍ ഉള്‍പെടെയുള്ളവരെയാണ് ഇറക്കിവിട്ടതെന്ന് മെഡിക്കല്‍ സംഘങ്ങള്‍ പറയുന്നു. ഡയാലിസിസ് ആവശ്യമുള്ള 20 ഓളം ആളുകള്‍ വരെ സംഘത്തിലുണ്ടായിരുന്നു. 

അതിനിടെ, വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്റാഈല്‍ 15 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൈമാറി. ഇതോടെ കഴിഞ്ഞമാസം കൈമാറ്റം ആരംഭിച്ചതിനുശേഷം ഇസ്റാഈല്‍ കൈമാറിയ മൃതദേഹങ്ങള്‍ 345 ആയി. 2023 ഒക്ടോബര്‍ ഏഴിലെ മിന്നലാക്രമണത്തിനിടെ ഹമാസ് ബന്ദിയായി പിടിച്ച ഇസ്റാഈലി പൗരന്‍ ഡ്രോര്‍ ഓറിന്റെ മൃതദേഹം കൈമാറിയതിന് തൊട്ടുപിന്നാലെയാണ് ഫലസ്തീനികളുടെ മൃതദേഹങ്ങളും ഇസ്റാഈല്‍ കൈമാറിയത്. മൃതദേഹങ്ങള്‍ ലഭിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസിന്റെ ഒളിവ് കേന്ദ്രത്തില്‍ ഇസ്റാഈല്‍ നടത്തിയ ആക്രമണത്തില്‍ ആണ് ഡ്രോര്‍ ഓര്‍ കൊല്ലപ്പെട്ടത്. മൃതദേഹം ഡ്രോര്‍ ഓറിന്റെ തന്നെയാണെന്ന് ഇസ്റാഈല്‍ തിരിച്ചറിയുകയുംചെയ്തു. 

ഒരു ബന്ദിയുടെ മൃതദേഹത്തിന് പകരം 15 ഫലസ്തീനികളുടെ മൃതദേഹം എന്നതായിരുന്നു വെടിനിര്‍ത്തല്‍ കരാറിലെ ഫോര്‍മുല. ഇനി രണ്ട് ബന്ദികളുടെ മൃതദേഹങ്ങള്‍ (ഒരു ഇസ്റാഈലിയുടെയും ഒരു തായ് പൗരന്റെയും) ആണ് കൈമാറാനുള്ളത്. കരാറിലെ തങ്ങളുടെ കടമകള്‍ ഉയര്‍ത്തിപ്പിടിക്കാനും ഇരുവരെയും തിരികെ നല്‍കാനും തീരുമാനിച്ചതായി ഹമാസ് മൃത്തങ്ങള്‍ അറിയിച്ചു. സയണിസ്റ്റ് ജീവനക്കാര്‍ നടത്തുന്ന ക്രൂരമായ പീഡനങ്ങളും പട്ടിണിക്കിടലും മോശമായ സാഹചര്യങ്ങള്‍മൂലമുള്ള രോഗങ്ങളാലുമാണ് ഫലസ്തീനികള്‍ ഇസ്റാഈല്‍ ജയിലില്‍ മരിക്കുന്നത്. തിരിച്ചെത്തിയതില്‍ 99 മൃതദേഹങ്ങള്‍ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയില്‍ ഡി.എന്‍.എ ടെസ്റ്റിങ് കിറ്റുകളുടെ അഭാവമാണ് അവശിഷ്ടങ്ങള്‍ തിരിച്ചറിയുന്നത് സങ്കീര്‍ണമാക്കുന്നത്.


അതേസമയം, വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടെങ്കിലും അത് ലംഘിച്ചും ഇസ്റാഈല്‍ ആക്രമണം നടത്തിവരുന്നതിന്റെ പശ്ചാത്തലത്തില്‍ ഹമാസ് മധ്യസ്ഥരായ തുര്‍ക്കി, ഖത്തര്‍, ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുമായി തങ്ങളുടെ ആശങ്ക പങ്കുവച്ചു. 

 

israeli forces carried out a series of raids in the west bank, detaining 32 palestinians. reports indicate that 10 people were injured during the related clashes. the situation remains tense as security operations continue in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിൽ പ്രസവം; യുവതിക്കും കുഞ്ഞിനും രക്ഷകരായി ആരോഗ്യപ്രവർത്തകർ

Kerala
  •  7 days ago
No Image

'ഞാന്‍ പേടിച്ചെന്ന് പറഞ്ഞേക്ക്'  പുനര്‍ജനി പദ്ധതിയില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള ശിപാര്‍ശയെ പരിഹസിച്ച് വി.ഡി സതീശന്‍ 

Kerala
  •  7 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: 'പോറ്റി'യുടെ വരവിൽ ദുരൂഹത; സോണിയ ഗാന്ധിക്ക് പങ്കില്ലെന്ന് എം.എ ബേബി

Kerala
  •  7 days ago
No Image

സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ പിഞ്ചുകുഞ്ഞിനെ ബലിനൽകാൻ ശ്രമം; രക്ഷപ്പെടുത്തിയത് ബലിത്തറയിൽ നിന്ന്

National
  •  7 days ago
No Image

ത്രിപുരയില്‍ മുസ്‌ലിം റിക്ഷാക്കാരന് അജ്ഞാത സംഘത്തിന്റെ ക്രൂരമര്‍ദ്ദനം, പാതിഭാഗം മണലില്‍ കുഴിച്ചിട്ട് ജീവനോടെ തീകൊളുത്താനും ശ്രമം 

National
  •  7 days ago
No Image

വിദ്യ നൽകേണ്ടയിടത്ത് മദ്യം നൽകി; മലമ്പുഴയിൽ സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

Kerala
  •  7 days ago
No Image

മക്കൾക്ക് കളിക്കാൻ മൊബൈൽ നൽകി അമ്മ തടാകത്തിൽ ചാടി മരിച്ചു; നൊമ്പരമായി 29-കാരി

National
  •  7 days ago
No Image

കത്തിയെരിഞ്ഞ് തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയ: രണ്ട് ബൈക്കിൽ തുടങ്ങിയ തീ പടർന്നത് നാനൂറിലധികം വാഹനങ്ങളിലേക്ക്; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  7 days ago
No Image

അഗസ്ത്യാർകൂടം ട്രെക്കിംഗ് ജനുവരി 14 മുതൽ; ബുക്കിംഗ് ഉടൻ ആരംഭിക്കും; ഫീസ് 3000 രൂപ

Kerala
  •  7 days ago
No Image

മഡുറോയേയും ഭാര്യയേയും ന്യൂയോര്‍ക്കിലെത്തിച്ചു, ഇരുവരും സൈനിക കേന്ദ്രത്തിലെ തടങ്കലില്‍, ചോദ്യം ചെയ്യുമെന്ന്  റിപ്പോര്‍ട്ട്

International
  •  7 days ago