HOME
DETAILS

വെസ്റ്റ്ബാങ്കില്‍ കൂട്ട അറസ്റ്റുമായി ഇസ്‌റാഈല്‍; തടവിലാക്കിയത് 32 ഫലസ്തീനികളെ, ആക്രമണങ്ങളില്‍ 10 പേര്‍ക്ക് പരുക്ക്

  
Web Desk
November 27, 2025 | 7:52 AM

Israeli army detains 32 Palestinians

ഗസ്സ: വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ബുധനാഴ്ച വ്യാപക സൈനിക നടപടിയുമായി ഇസ്‌റാഈല്‍.  32 ഫലസ്തീനികളെ ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്തു.  ഇസ്‌റാഈല്‍ ആക്രമണത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. ഡസന്‍ കണക്കിന് കുടുംബങ്ങളെയാണ് സൈന്യം വീടുകളില്‍ നിന്ന് ഇറക്കി വിട്ടത്.  

ഗുരുതരപാവസ്ഥയിലുള്ള രോഗികള്‍ ഉള്‍പെടെയുള്ളവരെയാണ് ഇറക്കിവിട്ടതെന്ന് മെഡിക്കല്‍ സംഘങ്ങള്‍ പറയുന്നു. ഡയാലിസിസ് ആവശ്യമുള്ള 20 ഓളം ആളുകള്‍ വരെ സംഘത്തിലുണ്ടായിരുന്നു. 

അതിനിടെ, വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്റാഈല്‍ 15 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൈമാറി. ഇതോടെ കഴിഞ്ഞമാസം കൈമാറ്റം ആരംഭിച്ചതിനുശേഷം ഇസ്റാഈല്‍ കൈമാറിയ മൃതദേഹങ്ങള്‍ 345 ആയി. 2023 ഒക്ടോബര്‍ ഏഴിലെ മിന്നലാക്രമണത്തിനിടെ ഹമാസ് ബന്ദിയായി പിടിച്ച ഇസ്റാഈലി പൗരന്‍ ഡ്രോര്‍ ഓറിന്റെ മൃതദേഹം കൈമാറിയതിന് തൊട്ടുപിന്നാലെയാണ് ഫലസ്തീനികളുടെ മൃതദേഹങ്ങളും ഇസ്റാഈല്‍ കൈമാറിയത്. മൃതദേഹങ്ങള്‍ ലഭിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസിന്റെ ഒളിവ് കേന്ദ്രത്തില്‍ ഇസ്റാഈല്‍ നടത്തിയ ആക്രമണത്തില്‍ ആണ് ഡ്രോര്‍ ഓര്‍ കൊല്ലപ്പെട്ടത്. മൃതദേഹം ഡ്രോര്‍ ഓറിന്റെ തന്നെയാണെന്ന് ഇസ്റാഈല്‍ തിരിച്ചറിയുകയുംചെയ്തു. 

ഒരു ബന്ദിയുടെ മൃതദേഹത്തിന് പകരം 15 ഫലസ്തീനികളുടെ മൃതദേഹം എന്നതായിരുന്നു വെടിനിര്‍ത്തല്‍ കരാറിലെ ഫോര്‍മുല. ഇനി രണ്ട് ബന്ദികളുടെ മൃതദേഹങ്ങള്‍ (ഒരു ഇസ്റാഈലിയുടെയും ഒരു തായ് പൗരന്റെയും) ആണ് കൈമാറാനുള്ളത്. കരാറിലെ തങ്ങളുടെ കടമകള്‍ ഉയര്‍ത്തിപ്പിടിക്കാനും ഇരുവരെയും തിരികെ നല്‍കാനും തീരുമാനിച്ചതായി ഹമാസ് മൃത്തങ്ങള്‍ അറിയിച്ചു. സയണിസ്റ്റ് ജീവനക്കാര്‍ നടത്തുന്ന ക്രൂരമായ പീഡനങ്ങളും പട്ടിണിക്കിടലും മോശമായ സാഹചര്യങ്ങള്‍മൂലമുള്ള രോഗങ്ങളാലുമാണ് ഫലസ്തീനികള്‍ ഇസ്റാഈല്‍ ജയിലില്‍ മരിക്കുന്നത്. തിരിച്ചെത്തിയതില്‍ 99 മൃതദേഹങ്ങള്‍ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയില്‍ ഡി.എന്‍.എ ടെസ്റ്റിങ് കിറ്റുകളുടെ അഭാവമാണ് അവശിഷ്ടങ്ങള്‍ തിരിച്ചറിയുന്നത് സങ്കീര്‍ണമാക്കുന്നത്.


അതേസമയം, വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടെങ്കിലും അത് ലംഘിച്ചും ഇസ്റാഈല്‍ ആക്രമണം നടത്തിവരുന്നതിന്റെ പശ്ചാത്തലത്തില്‍ ഹമാസ് മധ്യസ്ഥരായ തുര്‍ക്കി, ഖത്തര്‍, ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുമായി തങ്ങളുടെ ആശങ്ക പങ്കുവച്ചു. 

 

israeli forces carried out a series of raids in the west bank, detaining 32 palestinians. reports indicate that 10 people were injured during the related clashes. the situation remains tense as security operations continue in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണവാർത്ത വ്യാജം; ഇമ്രാൻ ഖാൻ പൂർണ്ണ ആരോഗ്യവാൻ; അഭ്യൂഹങ്ങൾ തള്ളി അദിയാല ജയിൽ അധികൃതർ

International
  •  2 hours ago
No Image

'അടുത്ത ബാലൺ ഡി ഓർ ജേതാവ് അവനായിരിക്കും'; ഹാലൻഡ്, എംബാപ്പെ, യമൽ എന്നിവരെ 25 കാരനായ താരം മറികടക്കുമെന്ന് തോമസ് ഫ്രാങ്ക്

Football
  •  3 hours ago
No Image

പുതുവത്സരരാവ് അവിസ്മരണീയമാക്കാം: ദുബൈ ഫെറി, അബ്ര എന്നിവക്കായി പ്രത്യേക ഓഫറുകൾ ഒരുക്കി ആർടിഎ

uae
  •  3 hours ago
No Image

ബാര്‍ക്ക് റേറ്റിങ് ഉയര്‍ത്താന്‍ മലയാളത്തിലെ ചാനല്‍ ഉടമ കോടികള്‍ നല്‍കി; ഡി.ജി.പിക്ക് പരാതി, അന്വേഷണം ആരംഭിച്ചു

National
  •  3 hours ago
No Image

വില കുത്തനെ ഇടിഞ്ഞു; സവാളയ്ക്ക് 'അന്ത്യയാത്രയും,ശവസംസ്കാരവും' നടത്തി കർഷകർ

National
  •  3 hours ago
No Image

ഇന്തോനേഷ്യയില്‍ ഭൂചലനം; 6.4 തീവ്രത; ആന്‍ഡമാന്‍ ദ്വീപുകളില്‍ ജാഗ്രത നിര്‍ദേശം

International
  •  3 hours ago
No Image

സുരക്ഷിത യാത്രയ്ക്ക് നിയമങ്ങൾ പാലിക്കുക; ഡ്രൈവർമാർക്ക് നിർദ്ദേശവുമായി ദുബൈ ആർടിഎയും, പൊലിസും

uae
  •  3 hours ago
No Image

റാപ്പര്‍ വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ; ഖത്തറിലെ സംഗീത പരിപാടി മാറ്റിവെച്ചു

qatar
  •  3 hours ago
No Image

ഒരു മാസത്തിനിടെ ഇരുഹറമുകളും സന്ദര്‍ശിച്ചത് 6.6 കോടിയിലധികം തീര്‍ത്ഥാടകര്‍

Saudi-arabia
  •  4 hours ago
No Image

'ഒരു ടി20 കളിക്കാരന് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ കഴിയില്ല'; ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ സമ്പൂർണ പരാജയത്തിന് പിന്നാലെ ഇതിഹാസ താരത്തിന്റേ വിമർശനം

Cricket
  •  4 hours ago