HOME
DETAILS

വെസ്റ്റ്ബാങ്കില്‍ കൂട്ട അറസ്റ്റുമായി ഇസ്‌റാഈല്‍; തടവിലാക്കിയത് 32 ഫലസ്തീനികളെ, ആക്രമണങ്ങളില്‍ 10 പേര്‍ക്ക് പരുക്ക്

  
Web Desk
November 27, 2025 | 7:52 AM

Israeli army detains 32 Palestinians

ഗസ്സ: വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ബുധനാഴ്ച വ്യാപക സൈനിക നടപടിയുമായി ഇസ്‌റാഈല്‍.  32 ഫലസ്തീനികളെ ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുത്തു.  ഇസ്‌റാഈല്‍ ആക്രമണത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. ഡസന്‍ കണക്കിന് കുടുംബങ്ങളെയാണ് സൈന്യം വീടുകളില്‍ നിന്ന് ഇറക്കി വിട്ടത്.  

ഗുരുതരപാവസ്ഥയിലുള്ള രോഗികള്‍ ഉള്‍പെടെയുള്ളവരെയാണ് ഇറക്കിവിട്ടതെന്ന് മെഡിക്കല്‍ സംഘങ്ങള്‍ പറയുന്നു. ഡയാലിസിസ് ആവശ്യമുള്ള 20 ഓളം ആളുകള്‍ വരെ സംഘത്തിലുണ്ടായിരുന്നു. 

അതിനിടെ, വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്റാഈല്‍ 15 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൈമാറി. ഇതോടെ കഴിഞ്ഞമാസം കൈമാറ്റം ആരംഭിച്ചതിനുശേഷം ഇസ്റാഈല്‍ കൈമാറിയ മൃതദേഹങ്ങള്‍ 345 ആയി. 2023 ഒക്ടോബര്‍ ഏഴിലെ മിന്നലാക്രമണത്തിനിടെ ഹമാസ് ബന്ദിയായി പിടിച്ച ഇസ്റാഈലി പൗരന്‍ ഡ്രോര്‍ ഓറിന്റെ മൃതദേഹം കൈമാറിയതിന് തൊട്ടുപിന്നാലെയാണ് ഫലസ്തീനികളുടെ മൃതദേഹങ്ങളും ഇസ്റാഈല്‍ കൈമാറിയത്. മൃതദേഹങ്ങള്‍ ലഭിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹമാസിന്റെ ഒളിവ് കേന്ദ്രത്തില്‍ ഇസ്റാഈല്‍ നടത്തിയ ആക്രമണത്തില്‍ ആണ് ഡ്രോര്‍ ഓര്‍ കൊല്ലപ്പെട്ടത്. മൃതദേഹം ഡ്രോര്‍ ഓറിന്റെ തന്നെയാണെന്ന് ഇസ്റാഈല്‍ തിരിച്ചറിയുകയുംചെയ്തു. 

ഒരു ബന്ദിയുടെ മൃതദേഹത്തിന് പകരം 15 ഫലസ്തീനികളുടെ മൃതദേഹം എന്നതായിരുന്നു വെടിനിര്‍ത്തല്‍ കരാറിലെ ഫോര്‍മുല. ഇനി രണ്ട് ബന്ദികളുടെ മൃതദേഹങ്ങള്‍ (ഒരു ഇസ്റാഈലിയുടെയും ഒരു തായ് പൗരന്റെയും) ആണ് കൈമാറാനുള്ളത്. കരാറിലെ തങ്ങളുടെ കടമകള്‍ ഉയര്‍ത്തിപ്പിടിക്കാനും ഇരുവരെയും തിരികെ നല്‍കാനും തീരുമാനിച്ചതായി ഹമാസ് മൃത്തങ്ങള്‍ അറിയിച്ചു. സയണിസ്റ്റ് ജീവനക്കാര്‍ നടത്തുന്ന ക്രൂരമായ പീഡനങ്ങളും പട്ടിണിക്കിടലും മോശമായ സാഹചര്യങ്ങള്‍മൂലമുള്ള രോഗങ്ങളാലുമാണ് ഫലസ്തീനികള്‍ ഇസ്റാഈല്‍ ജയിലില്‍ മരിക്കുന്നത്. തിരിച്ചെത്തിയതില്‍ 99 മൃതദേഹങ്ങള്‍ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയില്‍ ഡി.എന്‍.എ ടെസ്റ്റിങ് കിറ്റുകളുടെ അഭാവമാണ് അവശിഷ്ടങ്ങള്‍ തിരിച്ചറിയുന്നത് സങ്കീര്‍ണമാക്കുന്നത്.


അതേസമയം, വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടെങ്കിലും അത് ലംഘിച്ചും ഇസ്റാഈല്‍ ആക്രമണം നടത്തിവരുന്നതിന്റെ പശ്ചാത്തലത്തില്‍ ഹമാസ് മധ്യസ്ഥരായ തുര്‍ക്കി, ഖത്തര്‍, ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുമായി തങ്ങളുടെ ആശങ്ക പങ്കുവച്ചു. 

 

israeli forces carried out a series of raids in the west bank, detaining 32 palestinians. reports indicate that 10 people were injured during the related clashes. the situation remains tense as security operations continue in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോക്കുവരവിന് 2000 രൂപ കൈക്കൂലി; ഇളങ്ങുളം വില്ലേജ് ഓഫീസർ വിജിലൻസ് വലയിൽ

crime
  •  6 minutes ago
No Image

ഗ്രീൻലാൻഡ് തർക്കത്തിൽ അയവ്: സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ നിന്നും താഴേക്ക്; ദുബൈയിലും പൊന്നിന്റെ മൂല്യത്തിൽ ഇടിവ്

uae
  •  16 minutes ago
No Image

കിളിമാനൂർ അപകടം: പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ; വിഷ്ണുവിനായി തമിഴ്‌നാട്ടിൽ തിരച്ചിൽ

crime
  •  33 minutes ago
No Image

ദുബൈയിൽ നിന്നും ഇന്ത്യയിലെ പ്രധാന ന​ഗരത്തിലേക്കുള്ള സർവീസ് നിർത്തലാക്കാൻ ഒരുങ്ങി ഇൻഡി​ഗോ; ആയിരക്കണക്കിന് യാത്രക്കാർ ആശങ്കയിൽ

uae
  •  42 minutes ago
No Image

യാത്രക്കാരെ ശല്യപ്പെടുത്തിയാൽ പിടിവീഴും! ആയിരക്കണക്കിന് പേർക്ക് പിഴ; മുന്നറിയിപ്പുമായി റെയിൽവേ

National
  •  an hour ago
No Image

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സാമ്പത്തിക പ്രയാസം മൂലം ജയിലിൽ തുടരുന്നവർക്ക് കൈത്താങ്ങുമായി ഖലീഫ ഫൗണ്ടേഷൻ

uae
  •  an hour ago
No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹരജികളിൽ വിചാരണക്കോടതിക്ക് അധികാരമില്ലെന്ന് പ്രോസിക്യൂഷൻ 

Kerala
  •  an hour ago
No Image

പട്ടാമ്പിയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു

Kerala
  •  an hour ago
No Image

സലാലയിൽ തീരത്തോട് ചേർന്ന് അറബിക്കടലിൽ തുടർഭൂചലനങ്ങൾ; തീരദേശം അതീവ ജാ​ഗ്രതയിൽ

oman
  •  an hour ago
No Image

ജിസിസി യാത്രയ്ക്ക് ആശ്വാസം; ഓറഞ്ച് കാര്‍ഡ് ഇന്‍ഷുറന്‍സ് ഫീസ് കുറച്ച് ഒമാന്‍

oman
  •  2 hours ago