HOME
DETAILS

ശബരിമലയിലെ സ്വർണക്കവർച്ച; പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തി; അനന്ത സുബ്രഹ്മണ്യത്തെ വീണ്ടും ചോദ്യം ചെയ്യും

  
October 21, 2025 | 1:58 AM

sabarimala gold theft conspiracy potty arrested anantha subramaniam questioned again

ശബരിമല സന്നിധാനത്ത് നടന്നത് സ്വർണക്കവർച്ച തന്നെയാണെന്ന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) ഹൈക്കോടതിയെ അറിയിക്കും. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടുപ്രതികളും ചേർന്നാണ് കവർച്ച നടത്താൻ ഗൂഢാലോചന നടത്തിയതെന്ന് അന്വേഷണ പുരോഗതി റിപ്പോർട്ടിൽ എസ്ഐടി വ്യക്തമാക്കും.

കവർച്ചയ്ക്ക് പിന്നിലെ ഗൂഢാലോചന ഇങ്ങനെയാണ്: 1998-ൽ വ്യവസായിയായ വിജയ് മല്യ സ്വർണം പൊതിഞ്ഞ് നൽകിയ ദ്വാരപാലക ശിൽപങ്ങൾ, പിന്നീട് സ്വർണം പൂശി നൽകിയാൽ കവർച്ച പിടിക്കപ്പെടില്ലെന്ന കണക്കുകൂട്ടലിലാണ് പ്രതികൾ മോഷണം ആസൂത്രണം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തെന്നും കൂടുതൽ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും.

ഹൈക്കോടതി നടപടികൾ അടച്ചിട്ട കോടതി മുറിയിൽ

ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട ഹർജിയിൽ ഇന്ന് മുതൽ ഹൈക്കോടതിയിലെ നടപടികൾ അടച്ചിട്ട കോടതി മുറിയിലായിരിക്കും പരിഗണിക്കുക. ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർ ഉത്തരവിറക്കി. രണ്ടാമത്തെ ഐറ്റമായി ലിസ്റ്റ് ചെയ്തിരുന്ന ഹർജി ഇന്ന് ദേവസ്വം ബെഞ്ച് ഒന്നാമത്തെ ഐറ്റമായി പരിഗണിക്കും. ശബരിമല സ്വർണക്കോള്ളയിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ ദേവസ്വം ബെഞ്ച് നേരത്തെ നിർദേശിച്ചിരുന്നു.

പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നത് തുടരും

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തായ അനന്ത സുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് തുടരും. 2019-ൽ സ്വർണം പൂശുന്നതിനായി ദ്വാരപാലക ശിൽപങ്ങളുടെ പാളികൾ സന്നിധാനത്തുനിന്ന് ഏറ്റുവാങ്ങി ബെംഗളൂരുവിലേക്ക് കൊണ്ടുപോയത് ഇദ്ദേഹമാണ്. അവിടെനിന്ന് ചെന്നൈയിലെ 'സ്മാർട്ട് ക്രിയേഷൻസി'ൽ എത്തിക്കുന്നതിനിടെയാണ് സ്വർണം കവർന്നതെന്നാണ് എസ്ഐടിയുടെ നിഗമനം.

ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ച് കഴിഞ്ഞ ദിവസം മുഴുവൻ അനന്ത സുബ്രഹ്മണ്യത്തെ ചോദ്യം ചെയ്തിരുന്നു. നാഗേഷ്, കൽപ്പേഷ് എന്നിവരടക്കമുള്ള മറ്റ് കൂട്ടുപ്രതികളിലേക്ക് എത്താനാണ് നിലവിൽ അന്വേഷണ സംഘം ശ്രമിക്കുന്നത്.

ഇന്ന് ഹൈക്കോടതിയിൽ നൽകുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ, അദ്ദേഹത്തിൻ്റെ സാമ്പത്തിക ഇടപാടുകൾ, ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെയും മറ്റ് ഉന്നതരുടെയും പങ്കിനെക്കുറിച്ചുള്ള മൊഴികൾ എന്നിവയെല്ലാം ഉൾപ്പെടാൻ സാധ്യതയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

GOAT വിവാദം: ലോകകപ്പ് ഫൈനലിൽ അർജന്റീനയെ തകർത്ത മൊറോക്കോ താരം പറയുന്നു; അവനാണ് മികച്ചതെന്ന്?

Football
  •  an hour ago
No Image

ക്ഷേത്രമുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയില്‍ വീണു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 

Kerala
  •  an hour ago
No Image

ഇതരമതസ്ഥനെ വിവാഹം കഴിക്കുന്നത് തടയാന്‍ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുന്നു; പരാതിയുമായി ഉദുമ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിന്റെ മകള്‍

Kerala
  •  2 hours ago
No Image

മൊസാംബിക് ബോട്ടപകടം: കാണാതായ കൊല്ലം സ്വദേശി ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി; നാട്ടിൽ നിന്ന് മടങ്ങി ഒരാഴ്ച തികയും മുൻപേ ദുരന്തം

Kerala
  •  2 hours ago
No Image

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്;  പകല്‍ ആറു മണിക്കൂറും രാത്രി 12 മണിക്കൂറും

Kerala
  •  2 hours ago
No Image

മഴ പെയ്ത് വെള്ളം നിറഞ്ഞതിനാല്‍ കുഴി കണ്ടില്ല; നിര്‍മാണം നടക്കുന്ന ഓഡിറ്റോറിയത്തിലെ മാലിന്യ ടാങ്കില്‍ വീണ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം

Kerala
  •  3 hours ago
No Image

ഒല ജീവനക്കാരന് വേതനവും ആനുകൂല്യങ്ങളും നിഷേധിച്ചു, മാനസിക സംഘർഷത്തെ തുടർന്ന് വിഷം കഴിച്ച് ജീവനൊടുക്കി; ഒല സിഇഒക്കെതിരെ കേസ്

National
  •  3 hours ago
No Image

മദ്യലഹരിയിൽ രാത്രി നഗരമധ്യത്തിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറാൻ ശ്രമം; യുവാവ് പിടിയിൽ

Kerala
  •  3 hours ago
No Image

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; 12 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ, ശക്തമായ കാറ്റ്

Kerala
  •  3 hours ago
No Image

ട്രംപിന്റെ താരിഫ് ഭീഷണിക്കെതിരെ ചൈനയുടെ തിരിച്ചടി; യുഎസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി പൂർണമായും നിർത്തിവെച്ചു; ഏഴ് വർഷത്തിനിടെ ഇതാദ്യം

International
  •  4 hours ago