HOME
DETAILS

പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതം, മര്‍ദ്ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സി.ഐ; ഇയാളെ തിരിച്ചറിയാന്‍ എ.ഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍

  
October 23, 2025 | 6:13 AM

perambra-police-assault-planned-shafi-parambil-identifies-ci-abhilash-david

കോഴിക്കോട്: പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതമെന്ന് ഷാഫി പറമ്പില്‍ എം.പി. അന്നേ ദിവസം തന്നെ മര്‍ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നും  മര്‍ദിച്ചയാളെ തിരിച്ചറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മാഫിയ ബന്ധത്തിന്റെ പേരില്‍ 2023 ജനുവരി 16ന് സസ്‌പെന്‍ഷനിലായ പൊലിസ് ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. പിന്നാലെ ഇയാളെ പിരിച്ചു വിട്ടു എന്ന് വാര്‍ത്ത വന്നതാണെന്നും വഞ്ചിയൂര്‍ സ.ിപി.എം ഏരിയ കമ്മിറ്റി ഓഫിസിലെ നിത്യസന്ദര്‍ശകനാണ് ഇയാളെന്നും ഷാഫി പറഞ്ഞു.

പേരാമ്പ്രയില്‍ ആക്രമണം ഉണ്ടായത് ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്. ആസൂത്രിതമായ അക്രമമാണ് പൊലിസ് നടത്തിയത്. എസ്.പി പറഞ്ഞത് പോലെ പുറകില്‍ നിന്നല്ല, മുന്നില്‍ നിന്നാണ് അടിച്ചത്. മൂന്നാമതും അടിക്കാനൊരുങ്ങിയപ്പോള്‍ മറ്റൊരു പൊലിസുകാരന്‍ തടഞ്ഞു. ഇത് അറിയാതെ പറ്റിയതാണെന്ന് പറയാന്‍ പറ്റുമോ? പൊലിസിന്റെ കൈയില്‍ ഇരുന്ന ഗ്രനേഡ് പൊട്ടിയാണ് തനിക്ക് പരിക്കുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

മര്‍ദിച്ചില്ലെന്ന് പറഞ്ഞ എസ്പിക്ക് പോലും അത് മാറ്റിപ്പറയേണ്ടി വന്നു. എഐ ടൂള്‍ ഉപയോഗിച്ച് ആളെ തിരിച്ചറിഞ്ഞു നടപടിയെടുക്കും എന്ന് പറഞ്ഞു. എന്നിട്ട് ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. ഞാന്‍ അവിടെ വന്നിട്ടാണോ സംഘര്‍ഷം ഉണ്ടായത്? അവിടെ ചെല്ലാത്ത തലേദിവസം പൊലിസ് അവിടെ ആറ് റൗണ്ട് ടിയര്‍ ഗ്യാസും ഗ്രനൈഡും ഉപയോഗിച്ചു. പേരാമ്പ്രയില്‍ സംഘര്‍ഷം ഒഴിവാക്കാനാണ് താന്‍ ശ്രമിച്ചത്. അതിന്റെ ദൃശ്യങ്ങള്‍ ഉണ്ട്. ഇത്ര വലിയ മര്‍ദനമേറ്റിട്ടും അവിടുന്നു ഓടി ആശുപത്രിയില്‍ പോകാഞ്ഞത് പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ വേണ്ടിയാണ്. അവിടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് ശ്രമിച്ചത്. - അദ്ദേഹം പറഞ്ഞു. 

English Summary: Kozhikode MP Shafi Parambil has alleged that the police assault in Perambra was premeditated and deliberate. He claimed that the officer who physically attacked him was Vadakara Control Room CI Abhilash David, and said there was no need for the Chief Minister’s proposed AI tool to identify the culprit.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനിൽ ആഢംബര ഹോട്ടലിന് നേരെ മിസൈൽ ആക്രമണം; ആളപായമില്ല

International
  •  9 days ago
No Image

'അച്ഛനും മകനും ആദരാഞ്ജലികള്‍'; കെഎസ്‌യു നേതാവിന്റെ വീടിന് മുന്നില്‍ റീത്ത് 

Kerala
  •  9 days ago
No Image

യുഎസ്-ഇസ്റാഈൽ നീക്കത്തെ കടന്നാക്രമിച്ച് ഉത്തരകൊറിയ; ഇറാന് പൂർണ്ണ പിന്തുണയുമായി റഷ്യയും

International
  •  9 days ago
No Image

ഒമാന്‍ തീരത്തെ ഇന്ധന ടാങ്കര്‍ ആക്രമിച്ച് ഇറാന്‍; കപ്പലിന് തീപിടിച്ചു; 20 തൊഴിലാളികളെയും ഒഴിപ്പിച്ചു 

International
  •  9 days ago
No Image

പ്രതിസന്ധിക്ക് അയവില്ല; ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാനാവാതെ കപ്പലുകള്‍; വന്‍കിട കമ്പനികള്‍ യാത്ര റദ്ദാക്കി  

International
  •  9 days ago
No Image

അനിശ്ചിതത്വത്തിൽ ഇറാൻ; തെഹ്‌റാനെ ലക്ഷ്യമിട്ട് ഇസ്റാഈലിന്റെ ക്രൂരമായ വ്യോമാക്രമണം

International
  •  9 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം; പ്രവാസികൾക്കായി ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു; ഹെൽപ്പ് ലെെൻ നമ്പറുകളിൽ ബന്ധപ്പെടാം 

National
  •  9 days ago
No Image

ഇറാന്റെ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അംഗമായി അലി രിസാ അറഫി നിയമിതനായി; സൈനിക മേധാവിയായി ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് വാഹിദിയും | US, Israel attack Iran live

International
  •  9 days ago
No Image

ഗള്‍ഫിലെ കൂടുതല്‍ യു.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍; ദുബൈ, ദോഹ, മനാമ എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ | US, Israel attack Iran live

latest
  •  9 days ago
No Image

ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ 10,12 ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകള്‍ മാറ്റി

International
  •  9 days ago