HOME
DETAILS

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം

  
Web Desk
November 14, 2025 | 5:53 AM

controversial cm removal bill only four opposition members in 31-member jpc fuels impartiality fears

ന്യൂഡല്‍ഹി: ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ 30 ദിവസത്തേക്ക് തടവില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും നീക്കംചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന വിവാദ ഭരണഘടന (130ാം ഭേദഗതി) ബില്ല് അവലോകനം ചെയ്യുന്നതിനായി 31 അംഗ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) രൂപീകരിച്ചു. ബി.ജെ.പി നേതാവ് അപരാജിത സാരംഗി അധ്യക്ഷയായ സമിതിയില്‍ 31 അംഗങ്ങളില്‍ നാലു പേര്‍ മാത്രമാണ് പ്രതിപക്ഷത്തുനിന്നുള്ളത്. 21 പേരും ബി.ജെ.പി എം.പിമാരും എട്ടുപേര്‍ ബി.ജെ.പിയുടെ സഖ്യകക്ഷികളുമാണ്.
 
ശരദ് പവാര്‍ വിഭാഗം എന്‍.സി.പി നേതാവ് സുപ്രിയ സുലെ, അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദല്‍, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി, നിരഞ്ജന്‍ റെഡ്ഡി (വൈ.എസ്.ആര്‍ കോണ്‍ഗ്രസ്) എന്നിവരാണ് പ്രതിപക്ഷത്തുനിന്ന് കമ്മിറ്റിയിലുള്ളത്. എന്‍.ഡി.എയിലെ മിക്കവാറും എല്ലാ ഘടകകക്ഷികള്‍ക്കും കമ്മിറ്റിയില്‍ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സുധാ മൂര്‍ത്തിയും പാനലില്‍ അംഗമാണ്. രവിശങ്കര്‍ പ്രസാദ്, ഭര്‍ത്രുഹരി മഹ്താബ്, പ്രദന്‍ ബറുവ, ബ്രിജ്‌മോഹന്‍ അഗര്‍വാള്‍, വിഷ്ണു ദയാല്‍ റാം, ഡി.കെ അരുണ, പര്‍ഷോത്തമഭായ് രൂപാല, അനുരാഗ് താക്കൂര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ബി.ജെ.പിയുടെ രാജ്യസഭാ അംഗങ്ങളായ ബ്രിജ് ലാല്‍, ഉജ്ജ്വല്‍ നികം, നബാം റെബിയ, നീരജ് ശേഖര്‍, മനന്‍ കുമാര്‍ മിശ്ര, കെ. ലക്ഷ്മണ്‍ എന്നിവരും പാനലിലുണ്ട്.

ലാവു ശ്രീകൃഷ്ണ ദേവരായലു (ടി.ഡി.പി), ദേവേഷ് ചന്ദ്ര താക്കൂര്‍ (ജെ.ഡി.യു), ധൈര്യഷീല്‍ മാനെ (ശിവ്‌സേന ഷിന്‍ഡേ), ബാലശൗരി വല്ലഭനേനി (ജെ.എസ്.പി), ഇന്ദ്ര ഹാംഗ് സുബ്ബ (എസ്.കെ.എം), സുനില്‍ തട്കരെ (അജിത് പവാര്‍ പക്ഷ എന്‍.സി.പി), എം. മല്ലേഷ് ബാബു (ജെ.ഡി.എസ്), ജയന്ത ബാസുമതാരി (യു.പി.പി.എല്‍), രാജേഷ് വര്‍മ്മ (എല്‍.ജെ.എസ്.പി.ആര്‍.വി), ബിരേന്ദ്ര പ്രസാദ് ബൈശ്യ (എ.ജി.പി), സി.വി ഷണ്‍മുഖം (അണ്ണാ ഡി.എം.കെ) എന്നിവരും അംഗങ്ങളാണ്.

ജെ.പി.സി യഥാര്‍ത്ഥ പാര്‍ലമെന്ററി സമിതിയല്ലെന്നും മറിച്ച് 'ബി.ജെ.പിയുടെ ബിടീമം' ആണെന്നും കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോര്‍ ആരോപിച്ചു. ഇന്‍ഡ്യാ മുന്നണി ജെ.പി.സി ബഹിഷ്‌കരിക്കുകയാണെന്നും മാണിക്കം ടാഗോര്‍ പറഞ്ഞു.

ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി 30 ദിവസം തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ടാല്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി അല്ലെങ്കില്‍ കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിലെ മറ്റേതെങ്കിലും മന്ത്രിയെ നീക്കം ചെയ്യാന്‍ ഭരണഘടനാ ഭേദഗതി ബില്‍ വ്യവസ്ഥ ചെയ്യുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ മോദി സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന ആരോപണങ്ങള്‍ക്കിടെ കൊണ്ടുവന്ന ബില്ല് നേരത്തെ വിവാദമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം 

Kerala
  •  3 days ago
No Image

ഐടി കമ്പനി സിഇഒയും വനിതാ മേധാവിയും ചേർന്ന് മാനേജറെ കൂട്ടബലാത്സംഗം ചെയ്തു; ക്രൂരത വീട്ടിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ ശേഷം

crime
  •  3 days ago
No Image

മൊബൈൽ ഫോൺ വായ്പാ തിരിച്ചടവ് മുടങ്ങി; താമരശ്ശേരിയിൽ യുവാവിനെ ഫൈനാൻസ് ജീവനക്കാർ കത്തികൊണ്ടു കുത്തി പരിക്കേൽപ്പിച്ചു; മൂന്നുപേർ കസ്റ്റഡിയിൽ

crime
  •  3 days ago
No Image

2025ലെ ഏറ്റവും മികച്ച ഷോപ്പിങ് ഓഫറുകളുമായി ലുലു

uae
  •  3 days ago
No Image

ഷാർജയിൽ ഇമാമിനും മുഅദ്ദിനും സർക്കാർ പദവിയും ശമ്പളവും

uae
  •  3 days ago
No Image

വിവാഹത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചു; 39കാരിയായ നഴ്‌സിനെ കഴുത്തറുത്ത് കൊന്ന് സഹപ്രവർത്തകൻ; മോഷണമെന്ന് വരുത്തിത്തീർക്കാൻ ശ്രമം

crime
  •  3 days ago
No Image

എസ്.ഐ.ആർ; ഹിയറിങ് ഒറ്റത്തവണ ഹാജരായില്ലെങ്കിൽ പുറത്ത്

Kerala
  •  3 days ago
No Image

ബിജെപി നേതാവ് തന്നെ കൊല്ലും; ജീവന് ഭീഷണിയെന്ന് ഉന്നാവോ അതിജീവിത

crime
  •  3 days ago
No Image

ശബരിമല സ്വർണ്ണക്കടത്ത്: ഡി മണിയുടെ മൊഴികളിൽ ദുരൂഹത; നിസ്സഹകരണം അന്വേഷണ സംഘത്തെ കുഴക്കുന്നു

crime
  •  3 days ago
No Image

ബിജെപി-ആർഎസ്എസ് രാഷ്ട്രീയത്തിനെതിരെ പോരാട്ടം; എൻസിപി വിട്ട് പ്രശാന്ത് ജഗ്തപ് കോൺഗ്രസിൽ

National
  •  3 days ago