HOME
DETAILS

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം

  
Web Desk
November 14, 2025 | 5:53 AM

controversial cm removal bill only four opposition members in 31-member jpc fuels impartiality fears

ന്യൂഡല്‍ഹി: ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ 30 ദിവസത്തേക്ക് തടവില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും നീക്കംചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന വിവാദ ഭരണഘടന (130ാം ഭേദഗതി) ബില്ല് അവലോകനം ചെയ്യുന്നതിനായി 31 അംഗ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) രൂപീകരിച്ചു. ബി.ജെ.പി നേതാവ് അപരാജിത സാരംഗി അധ്യക്ഷയായ സമിതിയില്‍ 31 അംഗങ്ങളില്‍ നാലു പേര്‍ മാത്രമാണ് പ്രതിപക്ഷത്തുനിന്നുള്ളത്. 21 പേരും ബി.ജെ.പി എം.പിമാരും എട്ടുപേര്‍ ബി.ജെ.പിയുടെ സഖ്യകക്ഷികളുമാണ്.
 
ശരദ് പവാര്‍ വിഭാഗം എന്‍.സി.പി നേതാവ് സുപ്രിയ സുലെ, അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദല്‍, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി, നിരഞ്ജന്‍ റെഡ്ഡി (വൈ.എസ്.ആര്‍ കോണ്‍ഗ്രസ്) എന്നിവരാണ് പ്രതിപക്ഷത്തുനിന്ന് കമ്മിറ്റിയിലുള്ളത്. എന്‍.ഡി.എയിലെ മിക്കവാറും എല്ലാ ഘടകകക്ഷികള്‍ക്കും കമ്മിറ്റിയില്‍ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സുധാ മൂര്‍ത്തിയും പാനലില്‍ അംഗമാണ്. രവിശങ്കര്‍ പ്രസാദ്, ഭര്‍ത്രുഹരി മഹ്താബ്, പ്രദന്‍ ബറുവ, ബ്രിജ്‌മോഹന്‍ അഗര്‍വാള്‍, വിഷ്ണു ദയാല്‍ റാം, ഡി.കെ അരുണ, പര്‍ഷോത്തമഭായ് രൂപാല, അനുരാഗ് താക്കൂര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ബി.ജെ.പിയുടെ രാജ്യസഭാ അംഗങ്ങളായ ബ്രിജ് ലാല്‍, ഉജ്ജ്വല്‍ നികം, നബാം റെബിയ, നീരജ് ശേഖര്‍, മനന്‍ കുമാര്‍ മിശ്ര, കെ. ലക്ഷ്മണ്‍ എന്നിവരും പാനലിലുണ്ട്.

ലാവു ശ്രീകൃഷ്ണ ദേവരായലു (ടി.ഡി.പി), ദേവേഷ് ചന്ദ്ര താക്കൂര്‍ (ജെ.ഡി.യു), ധൈര്യഷീല്‍ മാനെ (ശിവ്‌സേന ഷിന്‍ഡേ), ബാലശൗരി വല്ലഭനേനി (ജെ.എസ്.പി), ഇന്ദ്ര ഹാംഗ് സുബ്ബ (എസ്.കെ.എം), സുനില്‍ തട്കരെ (അജിത് പവാര്‍ പക്ഷ എന്‍.സി.പി), എം. മല്ലേഷ് ബാബു (ജെ.ഡി.എസ്), ജയന്ത ബാസുമതാരി (യു.പി.പി.എല്‍), രാജേഷ് വര്‍മ്മ (എല്‍.ജെ.എസ്.പി.ആര്‍.വി), ബിരേന്ദ്ര പ്രസാദ് ബൈശ്യ (എ.ജി.പി), സി.വി ഷണ്‍മുഖം (അണ്ണാ ഡി.എം.കെ) എന്നിവരും അംഗങ്ങളാണ്.

ജെ.പി.സി യഥാര്‍ത്ഥ പാര്‍ലമെന്ററി സമിതിയല്ലെന്നും മറിച്ച് 'ബി.ജെ.പിയുടെ ബിടീമം' ആണെന്നും കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോര്‍ ആരോപിച്ചു. ഇന്‍ഡ്യാ മുന്നണി ജെ.പി.സി ബഹിഷ്‌കരിക്കുകയാണെന്നും മാണിക്കം ടാഗോര്‍ പറഞ്ഞു.

ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി 30 ദിവസം തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ടാല്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി അല്ലെങ്കില്‍ കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിലെ മറ്റേതെങ്കിലും മന്ത്രിയെ നീക്കം ചെയ്യാന്‍ ഭരണഘടനാ ഭേദഗതി ബില്‍ വ്യവസ്ഥ ചെയ്യുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ മോദി സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന ആരോപണങ്ങള്‍ക്കിടെ കൊണ്ടുവന്ന ബില്ല് നേരത്തെ വിവാദമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസിന് ജനങ്ങള്‍ റീത്ത് വെക്കുമെന്ന് വീണാ ജോര്‍ജ്; റീത്ത് വെക്കലും മന്ത്രിമാരുടെ വീട്ടില്‍ കയറുന്നതും ഞങ്ങളുടെ രീതിയല്ലെന്ന് വി.ഡി സതീശന്‍

Kerala
  •  18 days ago
No Image

സഊദിയുടെ സർജിക്കൽ സ്ട്രൈക്ക്; യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ പദ്ധതിയിൽനിന്ന് ഇസ്റാഈലിനെ ഒഴിവാക്കി, പകരം സിറിയ

Saudi-arabia
  •  18 days ago
No Image

കോണ്‍ഗ്രസുമായി ഇടഞ്ഞു; ആര്‍. രശ്മി ബി.ജെ.പിയിലേക്ക്

Kerala
  •  18 days ago
No Image

ആശുപത്രികളിലെ അനാസ്ഥ; പത്തുവര്‍ഷത്തിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 45 ലേറെ അന്വേഷണങ്ങള്‍, നടക്കുന്നത് റിപ്പോര്‍ട്ട് തേടല്‍ മാത്രം

Kerala
  •  18 days ago
No Image

ആവശ്യമായ മുഴുവൻ വൈദ്യുതിയും സോളാർ പാനലുകൾ വഴി; യുഎഇയിലെ ആദ്യ 'നെറ്റ്-സീറോ' മസ്ജിദ് മസ്ദർ സിറ്റിയിൽ തുറന്നു

uae
  •  18 days ago
No Image

ആരോഗ്യമന്ത്രിയുടെ വസതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; പൊലിസിന് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപോര്‍ട്ട്

Kerala
  •  18 days ago
No Image

എന്തുകൊണ്ട് അടിക്കടി പിഴവുകൾ; മാനദണ്ഡങ്ങൾ അവഗണിക്കുന്നതുതന്നെ

Kerala
  •  18 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തിനെത്തിയ ഡോക്ടര്‍ക്ക് ദുരനുഭവം; പിജി ഡോക്ടര്‍ മോശമായി പെരുമാറിയെന്ന് സൂപ്രണ്ടിന്റെ റിപോര്‍ട്ട്

Kerala
  •  18 days ago
No Image

കള്ളവോട്ട്, വോട്ട് നീക്കൽ: ആശങ്കയുമായി രാഷ്ട്രീയ പാർട്ടികൾ

Kerala
  •  18 days ago
No Image

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് യാത്രക്കാരന്റെ കടിയേറ്റു; പ്രതി പിടിയില്‍

Kerala
  •  18 days ago