HOME
DETAILS

പൊള്ളിച്ച മീനും ചിക്കനും കിട്ടിയില്ലെന്ന് പറഞ്ഞ് ഹോട്ടല്‍ അടിച്ചു തകര്‍ത്തു; ജീവനക്കാര്‍ക്ക് മര്‍ദനം

  
November 16, 2025 | 2:52 AM

restaurant vandalized in kozhikode over unavailable dishes

കോഴിക്കോട്: പൊള്ളിച്ച അയക്കൂറയും ചിക്കനും കിട്ടാത്തതിന് തുടര്‍ന്ന് ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ബാലുശേരി നന്മണ്ട പതിനാലിലെ ഫോര്‍ട്ടിന്‍സ് ഹോട്ടലാണ് പാര്‍ട്ടിക്കെത്തിയവര്‍ അടിച്ചു തകര്‍ത്തത്. ഇവിടെ പാര്‍ട്ടി സംഘടിപ്പിച്ചിരുന്ന ഇവര്‍ ഈ വിഭവം നല്‍കാന്‍ പറഞ്ഞിരുന്നില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞതോടെയാണ് ജീവനക്കാര്‍ക്ക് നേരെ കൈയേറ്റ ശ്രമം ഉണ്ടായത്.

പിന്നീട് ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രകോപിതരായ സംഘം ഹോട്ടലിലെ മേശകളും കസേരകളും അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു. ഹോട്ടലില്‍ 40 പേര്‍ക്കാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നത്. ചിക്കന്‍ ബിരിയാണി, ബീഫ് ബിരിയാണി അല്ലെങ്കില്‍ മീന്‍ കറിയടക്കമുള്ള ഊണ് എന്നിവയായിരുന്നു പ്രധാന വിഭവങ്ങള്‍.

ആദ്യം 20 പേരുടെ സംഘം ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു മടങ്ങുകയും ശേഷം ബാക്കിയുള്ളവരും ഹോട്ടലിലെത്തുകയായിരുന്നു. ഇവരില്‍ ചിലരാണ് ഹോട്ടല്‍ ജീവനക്കാരോട് അയക്കൂറയും ചിക്കനും ആവശ്യപ്പെട്ടത്. അയക്കൂറ ഇല്ലെന്നും അയല മതിയോ എന്നും ജീവനക്കാര്‍ ചോദിച്ചു. ഇതോടെയാണ് ആവശ്യപ്പെട്ട വിഭവങ്ങള്‍ കിട്ടാത്തതിനാല്‍ സംഘം പ്രകോപിതരായത്.

തുടര്‍ന്ന് ഇവര്‍ ബഹളം വയ്ക്കുകയും ഹോട്ടലിലെ മേശകളും കസേരകളും അടിച്ചു തകര്‍ക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ 10 ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണ വിവരം അറിഞ്ഞെത്തിയ പൊലിസിനു നേരെയും സംഘം തട്ടിക്കയറി. നാലുപേരെ ബാലുശ്ശേരി പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

A group vandalized the Fortin’s Hotel at Balussery Nanmanda 14 in Kozhikode after they allegedly did not receive grilled mackerel (ayakoora) and chicken dishes. According to hotel staff, the party organizers had not requested these items in advance. The situation escalated when some members of the group attempted to assault the staff following a disagreement. The angry group damaged tables and chairs and physically attacked the employees.he group had pre-ordered food for 40 people, mainly chicken biryani, beef biryani, and meals with fish curry. Initially, 20 people ate and left, and the remaining group arrived later. It was this second group that demanded ayakoora and chicken. When the staff said ayakoora was unavailable and offered ayala (mackerel) instead, the group became agitated, leading to the violent incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധിക്ഷേപങ്ങൾ ഭരണഘടനാ വിരുദ്ധം; ഉന്നത പദവിയിലുള്ളവർ വിദ്വേഷ പ്രസംഗം നടത്തരുത്: സുപ്രീം കോടതി

National
  •  7 days ago
No Image

ഡ്യൂട്ടി കഴിഞ്ഞു, ഞാനില്ലെന്ന് പറഞ്ഞ് പൈലറ്റ് ഇറങ്ങിപ്പോയി; ചെന്നൈയിൽ വിമാനത്തിനുള്ളിൽ 200 യാത്രക്കാർ കുടുങ്ങിയത് 5 മണിക്കൂർ

National
  •  7 days ago
No Image

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇസ്റാഈലിൽ

International
  •  7 days ago
No Image

മസ്‌കത്ത്-താഷ്‌കന്റ് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ച് ഒമാന്‍ എയര്‍

oman
  •  7 days ago
No Image

ആക്രമിച്ച ദൃശ്യങ്ങൾ കാണിക്കൂ... പറയുന്നത് അതേപോലെ വിശ്വസിക്കാനാവില്ല, ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് കെപിസിസി പ്രസിഡന്റ്

Kerala
  •  7 days ago
No Image

സീബില്‍ മയക്കുമരുന്ന് കടത്ത് ശ്രമം; രണ്ട് ഏഷ്യന്‍ സ്വദേശികള്‍ അറസ്റ്റില്‍

oman
  •  7 days ago
No Image

ഒമാനില്‍ പാസ്‌പോര്‍ട്ട്-വിസ സേവനങ്ങള്‍: കരാര്‍ വ്യവസ്ഥകള്‍ വ്യക്തമാക്കി ഇന്ത്യന്‍ എംബസി

oman
  •  7 days ago
No Image

മന്ത്രി രക്തസാക്ഷി പരിവേഷം അണിയുന്നു; മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് കെഎസ്‌യു

Kerala
  •  7 days ago
No Image

വീണ്ടും തീരുവ ഷോക്ക്; ഇന്ത്യന്‍ സോളാര്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 126 ശതമാനം നികുതി ചുമത്തി അമേരിക്ക 

International
  •  7 days ago
No Image

'ആരോഗ്യമന്ത്രിക്കെതിരേ നടന്നത് പ്രതിഷേധമല്ല, ഒരുകൂട്ടം ആക്രമികളുടെ വിളയാട്ടം'; ഹീനരാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

Kerala
  •  7 days ago


No Image

രണ്ടര വയസുകാരിയുടെ മരണം; ചികിത്സക്കിടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായി; ചികിത്സ പിഴവ് ആരോപണം നിഷേധിച്ച് മമ്മല്‍ ആശുപത്രി 

Kerala
  •  7 days ago
No Image

ഉത്തരാഖണ്ഡില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് നിസ്‌ക്കാരം നിര്‍വ്വഹിക്കുകയായിരുന്ന മുസ്‌ലിം യുവാവിന് ഹിന്ദുത്വരുടെ ക്രൂര മര്‍ദ്ദനം; ജയ് ശ്രീറാം വിളിക്കാന്‍ കല്‍പന; വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ്

National
  •  7 days ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തം: കോണ്‍ഗ്രസ് ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ നാളെ; രാഹുല്‍ ഗാന്ധി നിര്‍വഹിക്കും,പ്രിയങ്കയും ചടങ്ങില്‍ 

Kerala
  •  7 days ago
No Image

കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും അപകടം; കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണു

Kerala
  •  7 days ago