HOME
DETAILS

ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്

  
November 27, 2025 | 5:54 PM

toilet waste dumped on drinking water pipes along national highway protest intensifies but police fail to take action

ചേർത്തല: ദേശീയപാത സർവീസ് റോഡിനോട് ചേർന്ന് സ്ഥാപിച്ച പുതിയ കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ടാങ്കറിലെത്തിച്ച ശൗചാലയ മാലിന്യം തള്ളിയത് പ്രദേശവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. പട്ടണക്കാട് സി.എം.എസ്സിന് സമീപമാണ് പൊതുജനാരോഗ്യത്തിന് ഭീഷണിയായ ഗുരുതരമായ ഈ കൃത്യം അരങ്ങേറിയത്.

നിലവിൽ ഈ കുഴലുകളിലൂടെ കുടിവെള്ള വിതരണം ആരംഭിച്ചിട്ടില്ലെങ്കിലും, മാലിന്യം നീക്കാത്തതിനെത്തുടർന്ന് പൈപ്പുകൾ പൂർണ്ണമായും മാലിന്യത്തിൽ മുങ്ങിക്കിടക്കുകയാണ്. പുതിയ കുഴലുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് മാലിന്യം തള്ളിയത്. വ്യാഴാഴ്ച കുഴൽ മാറ്റാനായി കരാറുകാർ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

സംഭവത്തെ തുടർന്ന് ജല അതോറിറ്റി അധികൃതർ പട്ടണക്കാട് പൊലിസിൽ പരാതി നൽകുകയും പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ, രാവിലെ വിവരം അറിഞ്ഞിട്ടും മാലിന്യം നീക്കം ചെയ്യുന്നതിനോ, പൈപ്പുകൾ മാറ്റുന്നതിനോ ഉള്ള നടപടികൾ സ്വീകരിക്കാത്തത് വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

കുടിവെള്ള വിതരണം നടത്തേണ്ട കുഴലുകൾക്ക് മുകളിൽ മാലിന്യം തള്ളിയത് അതീവ ഗൗരവകരമായ കുറ്റമായിട്ടും പൊലിസ് കാര്യമായി ഇടപെടുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. നേരത്തെ തിരുവിഴയിൽ സമാനമായ പരാതി ഉയർന്നിട്ടും കുറ്റവാളികളെ പിടികൂടാൻ പൊലിസിന് സാധിച്ചിരുന്നില്ല. പൊതുജനാരോഗ്യത്തിന് വെല്ലുവിളിയുയർത്തുന്ന ഇത്തരം സംഘങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

 

 

Toilet waste was illegally dumped onto new drinking water pipes laid along the National Highway service road near Pattanakad, Cherthala. Although the water supply hasn't started, the pipes are currently submerged in the sewage. The incident has triggered public outrage, and despite a complaint lodged by the Water Authority, local police are being criticized for the delay in removing the waste or taking strict action against the culprits.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ യുദ്ധം: വേണ്ടത്ര വിജയിക്കാനായില്ലെന്ന് ട്രംപ്

International
  •  24 minutes ago
No Image

ഭാര്യയ്ക്ക് മെസ്സേജ് അയച്ചതിനെച്ചൊല്ലി തർക്കം; അയൽവാസിയായ യുവാവിനെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി; പ്രതിക്കായി തിരച്ചിൽ

Kerala
  •  32 minutes ago
No Image

യുഎഇയിൽ കുടുങ്ങിയോ? വിഷമിക്കേണ്ട; യാത്രികർക്ക് കൈത്താങ്ങുമായി പ്രമുഖ ഡെവലപ്പർമാർ

uae
  •  an hour ago
No Image

മൂന്ന് വട്ടം വിഷം നൽകി, മരിക്കാത്തപ്പോൾ ക്വട്ടേഷൻ; ഭാര്യയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവടക്കം മൂന്ന് പേർ പിടിയിൽ

National
  •  an hour ago
No Image

ഗോരക്ഷയുടെ പേരില്‍ മുസ്‌ലിം യുവാക്കള്‍ക്ക് വീണ്ടും മര്‍ദ്ദനം, ബലംപ്രയോഗിച്ച് ചാണകം തീറ്റിച്ചു; മഹാരാഷ്ട്ര നിയമസഭയില്‍ പരാതി ഉയര്‍ത്തി എം.എല്‍.എ

National
  •  an hour ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇൻഡിഗോ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; കെയ്‌റോയിലും ഡൽഹിയിലും കുടുങ്ങി നൂറുകണക്കിന് യാത്രക്കാർ

uae
  •  an hour ago
No Image

'ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം' ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍

National
  •  2 hours ago
No Image

ചന്ദ്രബോസ് വധക്കേസ്: നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കുടുംബം; പ്രതിയുടെ ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

സഊദിയിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി എണ്ണടാങ്കർ വിജയകരമായി ഹോർമുസ് കടന്നു

Saudi-arabia
  •  2 hours ago
No Image

'രക്തസാക്ഷിയാകാൻ വിധിച്ചിട്ടുണ്ടെങ്കിൽ അത് സംഭവിക്കും'; നൊമ്പരമായി യുഎഇ പൈലറ്റ് അൽ തുനൈജിയുടെ അവസാന വാക്കുകൾ

uae
  •  2 hours ago