ഫിഫ അറബ് കപ്പ് 2025: ഫുട്‌ബോള്‍ പ്രേമികള്‍ക്കൊപ്പം ദോഹ മെട്രോയും; മത്സര ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് മെട്രോയില്‍ സൗജന്യ യാത്ര
ദുബൈ: പതിനൊന്നാമത് ഫിഫ അറബ് കപ്പ് (2025) നാളെ ഖത്തറിൽ ആരംഭിക്കും. ഈ സാഹചര്യത്തിൽ പുതിയൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ദോഹ മെട്രോ. ഫിഫ അറബ് കപ്പ് ടൂർണമെന്റിന്റെ ടിക്കറ്റുകൾ കൈവശമുള്ളവർക്ക് മത്സര ദിവസങ്ങളിൽ ദോഹ മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാം.
ശനിയാഴ്ചയാണ് (2025 നവംബർ 29) ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രഖ്യപന പ്രകാരം, ടൂർണമെന്റ് നടക്കുന്ന ദിവസങ്ങളിൽ ദോഹ മെട്രോ, ലുസൈൽ ട്രാം സ്റ്റേഷനുകളിൽ അതാത് ദിവസത്തെ മത്സരത്തിന്റെ ടിക്കറ്റുകളുമായി വരുന്നവർക്ക് സൗജന്യ യാത്ര അനുവദിക്കും.
പതിനൊന്നാമത് ഫിഫ അറബ് കപ്പ് (2025) ഡിസംബർ 1-ന് ആരംഭിക്കും. 2025 ഡിസംബർ 1 മുതൽ ഡിസംബർ 18 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. അറബ് ലോകത്തെ 16 ടീമുകളാണ് ഇത്തവണ ഫിഫ അറബ് കപ്പിൽ മാറ്റുരക്കുന്നത്. നാളെ വൈകുന്നേരം 5:30ന് അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഖത്തര്‍ ഫലസ്തീനെ നേരിടും. ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുന്നത്.
ഈ സീസണില്‍ ഖത്തര്‍ ഇതിനകം തന്നെ എജിസിഎഫ്എഫ്, ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് തുടങ്ങിയ പ്രധാന ഫുട്‌ബോള്‍ ഇവന്റുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മറ്റൊരു മേജര്‍ ഫിഫ ടൂര്‍ണമെന്റിന് ഖത്തര്‍ ഒരുങ്ങുന്നത്.
അടുത്തവര്‍ഷം നടക്കുന്ന ഫിഫാ ലോകകപ്പിന് യോഗ്യത നേടിയ ഏഴ് അറബ് ദേശീയ ടീമുകള്‍ക്കുള്ള പ്രധാന തയ്യാറെടുപ്പ് ടൂര്‍ണമെന്റ് കൂടിയായി അറബ് കപ്പ് മാറും. ഖത്തര്‍, സഊദി അറേബ്യ, ജോര്‍ദാന്‍, മൊറോക്കോ, ഈജിപ്ത്, ടുണീഷ്യ, അല്‍ജീരിയ എന്നിവ ഇതിനകം ലോകകപ്പിന് ടിക്കറ്റ് എടുത്തവരാണ്. ഇറാഖ് ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേഓഫില്‍ മത്സരിക്കുന്നുണ്ട്. യോഗ്യത നേടിയാല്‍ അറബ് മേഖലയില്‍നിന്ന് അവരും ലോകകപ്പിനുണ്ടാകും.
ടീമുകളും ഗ്രൂപ്പുകളും
⚽ ഗ്രൂപ്പ് A: ഖത്തർ, ടുണീഷ്യ, സിറിയ, ഫലസ്തീൻ
⚽ ഗ്രൂപ്പ് B: മൊറോക്കോ, സഊദി അറേബ്യ, ഒമാൻ, കൊമൊറോസ്
⚽ ഗ്രൂപ്പ് C: ഈജിപ്ത്, ജോർദാൻ, യുഎഇ, കുവൈത്ത്
⚽ ഗ്രൂപ്പ് D: അൾജീരിയ, ഇറാഖ്, ബഹ്‌റൈൻ, സുഡാൻ
The Supreme Committee for Delivery and Legacy has announced that Doha Metro will offer free rides to FIFA Arab Cup 2025 ticket holders on match days. Fans can enjoy complimentary travel by presenting their same-day match ticket at any Doha Metro station, making it easier to attend the tournament's matches.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."