തീവ്രവാദ ബന്ധം, കോപ്പിയടി ആരോപണം; മുസ്‌ലിം ബ്രദർഹുഡ് നേതാവ് താരിഖ് അൽ-സുവൈദാന്റെ പൗരത്വം റദ്ദാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: പ്രശസ്ത മുസ് ലിം ബ്രദർഹുഡ് പ്രഭാഷകനും ഗവേഷകനുമായ താരിഖ് മുഹമ്മദ് സാലിഹ് അൽ-സുവൈദാന്റെ പൗരത്വം റദ്ദാക്കാൻ ഉത്തരവിറക്കി കുവൈത്ത്. കുവൈത്തിലെ ഔദ്യോഗിക ഗസറ്റായ "കുവൈത്ത് ടുഡേ" പുറത്തുവിട്ട ഉത്തരവിൽ, 70 കാരനായ അൽ-സുവൈദാൻ ഉൾപ്പെടെ 24 പേരുടെ പൗരത്വം റദ്ദാക്കാൻ നിർദ്ദേശിച്ചതായാണ് വിവരം.
രാഷ്ട്ര നവോത്ഥാനത്തിനായുള്ള 'ഉംറാൻ' പദ്ധതിയുടെ സ്ഥാപകനായി സ്വയം വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, ഗൾഫ് രാജ്യങ്ങളിലും ഈജിപ്തിലും കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന മുസ് ലിം ബ്രദർഹുഡ് ഗ്രൂപ്പുമായുള്ള ബന്ധത്തിലൂടെയാണ് അൽ-സുവൈദാൻ കുപ്രസിദ്ധനായത്. മേഖലയിലെ മറ്റ് അറബ് രാജ്യങ്ങൾക്കെതിരെ അധിക്ഷേപം നടത്തിയതിനെത്തുടർന്ന് അൽ-സുവൈദാനെ കസ്റ്റഡിയിലെടുക്കാൻ കുവൈത്ത് അപ്പീൽ കോടതി ഉത്തരവിട്ടിരുന്നു.
പൗരത്വം റദ്ദാക്കുന്നതിനുള്ള ഔദ്യോഗിക കാരണം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, സാഹിത്യപരവും ശാസ്ത്രീയവുമായ കോപ്പിയടി ആരോപണങ്ങൾ അദ്ദേഹം നേരിട്ടിരുന്നു. കൃതികൾ മോഷ്ടിക്കുക, റെക്കോർഡുചെയ്യുക, പ്രസിദ്ധീകരിക്കുക, വിതരണം ചെയ്യുക എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്.
അൽ അറബിയ ചാനൽ മുമ്പ്, മുസ്ലീം ബ്രദർഹുഡ് ഗ്രൂപ്പിലെ അംഗമായ താരിഖ് അൽ-സുവൈദാന്റെ രഹസ്യ റെക്കോർഡിംഗുകൾ പുറത്തുവിട്ടിരുന്നു. സുഡാനിൽ നടന്ന ഒരു ആഭ്യന്തര പാർട്ടി സമ്മേളനത്തിലെ ഈ റെക്കോർഡിംഗുകളിൽ, വിപ്ലവങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്ന സംഭാഷണങ്ങൾ ഉൾപ്പെട്ടിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണത്തിന് കാരണമായിരുന്നു.
അൽ-സുവൈദാന്റെ പ്രതികരണം
പൗരത്വം റദ്ദാക്കിയ വിഷയത്തിൽ പ്രതികരിക്കാൻ താരിഖ് അൽ-സുവൈദാൻ ഇതുവരെ തയ്യാറായിട്ടില്ല. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും വിധി വരുന്നതുവരെ കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, 70 പുസ്തകങ്ങൾ താൻ രചിച്ചിട്ടുണ്ടെന്നും ഒരു പുസ്തകത്തിന്റെ ഒരു ഭാഗം പോലും കോപ്പിയടിക്കേണ്ട ആവശ്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം 'അൽ റബിയ ന്യൂസി'നോട് വ്യക്തമാക്കി.
kuwait has stripped preacher tareq al-suwaidan of his citizenship following allegations of extremist links and possible fraud. the decision aims to safeguard national security and identity integrity under the ongoing crackdown against suspicious associations and document irregularities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."