ഹജ്ജ് 2026: കടുത്ത നിയന്ത്രണങ്ങളുമായി സഊദി സർക്കാർ; ഈ 6 വിഭാഗങ്ങൾക്ക് തീർത്ഥാടനത്തിന് അനുമതിയുണ്ടാകില്ല
റിയാദ്: ഗുരുതരമായ ആരോഗ്യപ്രശ്‌നമുള്ളവര്‍ക്ക് ഹജ്ജ് കര്‍മത്തിനുള്ള അനുമതി നല്‍കില്ലെന്ന് സഊദി സര്‍ക്കാര്‍. ഗുരുതരമായ രോഗം മൂലം ബുദ്ധിമുട്ടുന്നവര്‍, മാനസികമായ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍, മറവി രോഗം ബാധിച്ചവര്‍, പകര്‍ച്ചവ്യാധി പിടിപെട്ടവര്‍, ഗുരുതരാവസ്ഥയിലുള്ള അര്‍ബുദ രോഗികള്‍ തുടങ്ങി ആറു വിഭാഗങ്ങളെയാണ് സഊദി ഹജ്ജ് മന്ത്രാലയം അയോഗ്യരായി പ്രഖ്യാപിച്ചത്.
ആരോഗ്യ കാരണങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് നേരത്തേ തന്നെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ വരുന്നത് ഇതാദ്യമാണ്.
പുതിയ നിര്‍ദ്ദേശ പ്രകാരം ഗുരുതരമായ ഹൃദ്രോഗമുള്ളവര്‍, ഡയാലിസിസ് ആവശ്യമുള്ള വൃക്കരോഗികള്‍, തുടര്‍ച്ചയായോ അല്ലെങ്കില്‍ ഇടയ്‌ക്കോ ഓക്‌സിജന്‍ പിന്തുണ വേണ്ടിവരുന്ന രോഗികള്‍, അതിഗുരുതരമായ കരള്‍രോഗം അനുഭവിക്കുന്നവര്‍, മറവിരോഗികള്‍, കീമോ ചികിത്സയില്‍ കഴിയുന്നവരോ പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവരോ ആയ് അര്‍ബുദ രോഗികള്‍ എന്നിവര്‍ക്കും ഹജ്ജിന് പോകാനാകില്ല.
യാത്രാസമയം 28 ആഴ്ച പൂര്‍ത്തിയായ ഗര്‍ഭിണികള്‍ക്കും മന്ത്രാലയം അയോഗ്യത ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജിന് പോകുന്നവര്‍ ജനുവരി 15 മുമ്പ് ബുക്കിംഗ് പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യന്‍ ഹജ്ജ്, ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ അറിയിച്ചു. ഹജ്ജ് യാത്രക്ക് തിരഞ്ഞെടുക്കുന്ന സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ലൈസന്‍സ് ഉണ്ടോയെന്ന് അപേക്ഷകര്‍ പരിശോധിച്ച് ഉറപ്പിക്കണം.
ഹജ്ജിന്റെ പ്രധാന കേന്ദ്രങ്ങളായ അറഫ, മിനാ എന്നിവിടങ്ങളിലെ സോണ്‍ കാറ്റഗറി, മക്ക, മദീന എന്നിവിടങ്ങളിലെ താമസ സൗകര്യങ്ങളിലെ മാറ്റം എന്നിവയ്ക്കനുസരിച്ച് തുകയിലും മാറ്റം വന്നേക്കാം.
hajj 2026 preparations bring strict rules from saudi authorities to ensure safety, crowd control, and legal compliance. six specific groups will face pilgrimage bans under the new regulations, according to official statements released recently by government sources ahead of season.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."