തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു; 19,000-ത്തോളം പേർ ഇനിയും പട്ടികയ്ക്ക് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കേണ്ട സമയപരിധി അവസാനിച്ചു. ജനുവരി 12 ആയിരുന്നു കണക്കുകൾ ബോധിപ്പിക്കാനുള്ള അവസാന തീയതി. ആകെ മത്സരിച്ച 75,627 സ്ഥാനാർഥികളിൽ 56,173 പേർ മാത്രമാണ് ഇതുവരെ ഓൺലൈനായി കണക്കുകൾ സമർപ്പിച്ചിട്ടുള്ളത്.
ഓൺലൈൻ വഴി കണക്ക് നൽകാൻ സാധിക്കാത്തവർക്ക് അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നേരിട്ട് നൽകാനുള്ള സൗകര്യവും കമ്മിഷൻ ഒരുക്കിയിരുന്നു. ഇത്തരത്തിൽ നേരിട്ട് ലഭിച്ച അപേക്ഷകൾ കൂടി പരിഗണിച്ച് അന്തിമ പട്ടിക തയ്യാറാക്കും.
ജനുവരി 12-ന് ആയിരുന്നു അവസാന തീയതി. 56,173 പേരാണ് ഓൺലൈൻ വഴി ചെലവ് കണക്ക് സമർപ്പിച്ചത്. ഓൺലൈനായും നേരിട്ടും ലഭിച്ച കണക്കുകൾ പരിശോധിച്ച് ജനുവരി 31-നകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.
കണക്ക് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശനമായ അയോഗ്യതാ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. നിശ്ചിത സമയത്തിനകം കണക്ക് ബോധിപ്പിക്കാത്തവർക്ക് വരും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനടക്കം വിലക്ക് നേരിടേണ്ടി വന്നേക്കാം.
Local body elections: Expense submission deadline ends .The deadline for candidates who contested in the local body elections to submit their election expense accounts expired on January 12. Out of the 75,627 candidates who participated, only 56,173 have filed their accounts through the online portal. This figure does not yet include those who submitted their documents directly to local body secretaries.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."