HOME
DETAILS

ബീഹാറിൽ കുടിയേറ്റ തൊഴിലാളികളെ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ ബംഗാളിൽ വൻപ്രതിഷേധം; റോഡുകൾ ഉപരോധിച്ചു, സുരക്ഷാ സേനയെ വിന്യസിച്ചു

  
January 17, 2026 | 12:49 PM

west bengal protest on mob lynching over migrant workers in bihar

മുർഷിദാബാദ്: ബീഹാറിൽ കുടിയേറ്റ തൊഴിലാളികളെ ആൾക്കൂട്ട ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതിൽ ബംഗാളിൽ ശക്തമായ പ്രതിഷേധം. കൊല്ലപ്പെട്ട ബംഗാൾ സ്വദേശികളുടെ നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് ശനിയാഴ്ച പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. ഇരകൾക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ റോഡുകൾ ഉപരോധിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്.

ബിജെപി സർക്കാർ അതത് സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികൾക്കെതിരെ അക്രമം നടത്തിയതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ബീഹാറിൽ ആൾക്കൂട്ട കൊലപാതക സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മമതയുടെ പരാമർശം.

'ഇന്നലെ ബിഹാറിൽ ഒരാൾ തല്ലിക്കൊന്നു. ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാർ ഉള്ളിടത്തെല്ലാം കുടിയേറ്റ തൊഴിലാളികൾ എല്ലാ ദിവസവും പീഡിപ്പിക്കപ്പെടുന്നു' മമത ബാനർജി പറഞ്ഞു. 'അവർ നമ്മുടെ ആളുകളെ കൊല്ലുകയാണ്. ഇതിനേക്കാൾ മോശമായ മറ്റൊന്നില്ല' എന്നും ബംഗാൾ സ്വദേശികൾ കൊല്ലപ്പെട്ടതിന് മമത പ്രതികരിച്ചു.

പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളികൾ പലപ്പോഴും ബംഗാളി സംസാരിക്കുന്നതിന്റെ പേരിൽ മാത്രം ലക്ഷ്യം വയ്ക്കപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികൾ പീഡിപ്പിക്കപ്പെടുന്നു. പശ്ചിമ ബംഗാളിൽ കുടിയേറ്റ തൊഴിലാളികൾ ഒരു ഉപദ്രവവുമില്ലാതെ സമാധാനപരമായി ജീവിക്കുന്നു. ബംഗാളി സംസാരിക്കുന്ന തൊഴിലാളികളെ മറ്റിടങ്ങളിൽ എന്തിനാണ് ലക്ഷ്യമിടുന്നത്?... അസം, രാജസ്ഥാൻ, മധ്യപ്രദേശ്, ഡൽഹി, ബീഹാർ എന്നിവിടങ്ങളിൽ അവരെ മർദ്ദിക്കുന്നു' - മമത ആരോപിച്ചു.

അതേസമയം, സംസ്ഥാനത്ത് നിന്ന് പതിവായി പുറത്തുവരുന്ന ആൾക്കൂട്ട കൊലപാതകങ്ങളുടെ ദാരുണവും ആശങ്കാജനകവുമായ റിപ്പോർട്ടുകളിൽ കമ്മീഷൻ ചെയർമാൻ മൗലാന ഗുലാം റസൂൽ ബല്യവി അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. ബിഹാർ സംസ്ഥാന സർക്കാരിനോട് വേഗത്തിലും ഫലപ്രദമായും നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തിൽ, കമ്മീഷൻ ബീഹാർ സർക്കാർ ചീഫ് സെക്രട്ടറിക്കും പൊലിസ് ഡയറക്ടർ ജനറലിനും കത്ത് അയച്ചു.

സോഷ്യൽ മീഡിയയിലെ വൈറലായ വീഡിയോകളും വിവിധ വാർത്തകളും വ്യക്തമാക്കുന്നത് ബീഹാറിലെ നിരവധി ജില്ലകളിൽ, കിംവദന്തികളുടെയും മതപരമായ സ്വത്വത്തിന്റെയും അടിസ്ഥാനത്തിൽ ജനക്കൂട്ടം ആളുകളെ 'ബംഗ്ലാദേശികൾ' എന്ന് മുദ്രകുത്തി അക്രമത്തിന് ഇരയാക്കുന്നുണ്ട് എന്നാണ്. നളന്ദ ജില്ലയിലെ ഗഗൻ ദിവാൻ ഗ്രാമത്തിലെ താമസക്കാരനായ മുഹമ്മദ് അഥർ ഹുസൈൻ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി ചികിത്സയ്ക്കിടെ അടുത്തിടെ മരിച്ചിരുന്നു. മുസാഫർപൂർ ജില്ലയിൽ മുസ്‌ലിമായ വൃദ്ധനെ ഒരു ജനക്കൂട്ടം ആക്രമിച്ചതും അടുത്തിടെയാണ്. മധുബാനി ജില്ലയിലെ ടിച്ക ഗ്രാമത്തിൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മുഹമ്മദ് മുർഷിദ് ആലം എന്നയാളെ ക്രൂരമായി മർദ്ദിക്കുകയും ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒപ്പിടാൻ വരാൻ സൗകര്യമില്ല'; സ്റ്റേഷനിൽ വിളിച്ച് വെല്ലുവിളി, പിന്നാലെ മദ്യപിച്ചെത്തി പൊലിസിനെ അസഭ്യം പറഞ്ഞു; കാളികാവ് സ്വദേശി പിടിയിൽ

crime
  •  6 hours ago
No Image

സഹപാഠിയായ 24-കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: ദൃശ്യങ്ങൾ കോളേജ് ഗ്രൂപ്പിലിട്ടു, മൃതദേഹത്തിനോടും നടുക്കുന്ന ക്രൂരത; പ്രതി പിടിയിൽ

crime
  •  7 hours ago
No Image

19ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; കിവികളുടെ കിളിപറത്തി ചരിത്രമെഴുതി യുവരാജ്

Cricket
  •  7 hours ago
No Image

'കേരളത്തില്‍ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമാകാന്‍ ഇനി അധികനാളുകളില്ല, ന്യൂനപക്ഷമായിരിക്കെ എല്ലാം തട്ടിപ്പറിച്ചവര്‍ ഭൂരിപക്ഷമാകുമ്പോള്‍ എന്തൊക്കെ കാട്ടിക്കൂട്ടും' വിദ്വേഷവുമായി വീണ്ടും വെള്ളാപ്പള്ളി

Kerala
  •  7 hours ago
No Image

വെടിക്കെട്ട് തുടരും; കോഹ്‌ലി നേടിയ അത്ഭുത റെക്കോർഡിലേക്ക് ലങ്കൻ താരം

Cricket
  •  7 hours ago
No Image

'കളളത്തരം കാണിച്ചവരെ അയ്യപ്പന്‍ വെറുതെവിടുമോ?... പറയാനുള്ളത് എല്ലാം പറയും'; നടന്‍ ജയറാം ഇഡി ഓഫിസില്‍ 

Kerala
  •  7 hours ago
No Image

സര്‍ക്കാറിന് തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി; നിയമവിരുദ്ധമെന്ന് കോടതി

Kerala
  •  8 hours ago
No Image

കളിക്കളത്തിൽ അദ്ദേഹം ഒരിക്കലും തോൽക്കാൻ ആഗ്രഹിച്ചിരുന്നില്ല: ഡിബാല

Football
  •  8 hours ago
No Image

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ച സംഭവം: ഹോട്ടല്‍ അടപ്പിച്ചു

Kerala
  •  9 hours ago
No Image

ഡോളർ കരുത്താർജ്ജിക്കുന്നു; രൂപ സമ്മർദ്ദത്തിൽ, ഓഹരി വിപണിയിൽ ഇടിവ്; റമദാനിൽ നാട്ടിലേക്ക് കൂടുതൽ പണം അയക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ | Indian Rupee Value

Economy
  •  9 hours ago