HOME
DETAILS

'കുടുംബത്തോട് ക്ഷമാപണം, നിക്ഷേപകരെ ചേര്‍ത്ത് പിടിക്കണമെന്ന് അപേക്ഷ' റോയിയുടെ ഡയറിയില്‍ ആത്മഹത്യാ കുറിപ്പിന് സമാനമായ ചില വിവരങ്ങളെന്ന് അന്വേഷണ സംഘം

  
Web Desk
February 02, 2026 | 3:10 AM

c j roy death case diary points to planned suicide amid financial crisis police find crucial notes123

ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി .ജെ റോയ് ആത്മഹത്യ ചെയ്യാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു എന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന വിവരങ്ങള്‍ ലഭിച്ചെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. ഡയറിയില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയെന്നാണ് പൊലിസ് പറയുന്നത്. സി.ജെ റോയിയുടെ ഡയറിയില്‍ ആത്മഹത്യ കുറിപ്പിന് സമാന വിവരങ്ങളെന്നാണ് ഇവര്‍ പറയുന്നത്. 

കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്ന് ഡയറിക്കുറിപ്പിലുണ്ട്. വിദേശ സംരംഭങ്ങളില്‍ തിരിച്ചടി നേരിട്ടുവെന്നും കുറിപ്പില്‍ പറയുന്നു. പണം നല്‍കാനുള്ളവരുടെ വിവരങ്ങളും കമ്പനിയെ എങ്ങനെ നയിക്കണമെന്നും കുറിപ്പില്‍ ഡയറിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടെ ഉള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനുവരി 31ന് റോയ് സഹോദരനെ വിളിച്ചതുപോലും മരിക്കാനുള്ള തീരുമാനത്തിന് ശേഷമാണ് എന്ന് ഡയറിയില്‍ സൂചിപ്പിക്കുന്നുണ്ട്.

റോയിയുടെ കുടുംബത്തിന്റെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ക്കായി റോയിയുടെ ഫോണിന്റെ പാസ്വേര്‍ഡ് കണ്ടെത്തനുള്ള ശ്രമത്തിലാണ് പൊലിസ്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫിസിലെ കൂടുതല്‍ സിസിടി വി ദൃശ്യങ്ങളും ശേഖരിക്കും. റോയി മരിക്കുന്ന സമയത്ത് ഓഫിസില്‍ ഉണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദമായ മൊഴി രേഖപ്പെടുത്തും. കൂടാതെ, റോയ് സി ജെ ഓഫിസ് ചേംബറിലേക്ക് എത്തിയ സമയം സംബന്ധിച്ച മൊഴിയില്‍ വ്യക്തത വരുത്താന്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡിയെ വീണ്ടും ചോദ്യം ചെയ്യും. 

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്നാണ് സി.ജെ റോയി മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കാനായി വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് റോയ് ഓഫിസിലെത്തിയത്. പിന്നാലെ തന്റെ ക്യാബിനിലേക്ക് പോയ റോയി അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായാണ് സഹപ്രവര്‍ത്തകര്‍ പറയുന്നു.  താന്‍ ക്യാബിനിലേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി സമ്മതിച്ചില്ലെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ ജോസഫ് പറഞ്ഞു. ആരെയും കയറ്റിവിടരുതെന്ന് റോയ് അറിയിച്ചെന്നായിരുന്നു വിശദീകരണം. 10 മിനിറ്റിന് ശേഷം ജോസഫ് ക്യാബിന് മുന്നിലെത്തി മുട്ടിയെങ്കിലും അകത്തുനിന്ന് പ്രതികരണമുണ്ടായില്ല. കതക് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. കതക് തകര്‍ത്ത് ഉള്ളില്‍ കയറിയപ്പോള്‍ ഷര്‍ട്ടില്‍ നിറയെ ചോരയുമായി കസേരയിലിരിക്കുന്ന നിലയിലായിരുന്നു റോയ്. പള്‍സ് ഇല്ലെന്നായിരുന്നു പ്രാഥമിക പരിശോധന നടത്തിയ മെഡിക്കല്‍ സ്റ്റാഫ് പറഞ്ഞത്. ഉടന്‍ തന്നെ ആംബുലന്‍സില്‍ ബംഗളൂരുവിലെ നാരായണ ആശുപത്രിയിലെത്തിച്ചെന്നും ജോസഫ് പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ റോയിയുടെ നെഞ്ചിന്റെ താഴ്ഭാഗത്ത് നിന്ന് വെടിയുണ്ട കണ്ടെത്തിയിരുന്നു. 6. 35 മില്ലിമീറ്റര്‍ വലിപ്പമുള്ള വെടിയുണ്ടയാണ് ശരീരത്തില്‍ നിന്നും ലഭിച്ചത്. ശരീരഭാഗങ്ങളും വെടിയുണ്ടയും ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. കര്‍ണാടക സി.ഐ.ഡി സംഘമാണ് റോയിയുടെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കുന്നത്.

karnataka cid investigates the death of confident group owner c j roy after a diary resembling a suicide note was found. the note mentions financial losses, family apology, investor protection, and suggests the decision was preplanned amid income tax probe pressure.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




Advertisement
No Image

ലോക റെക്കോർഡുമായി ലോകകപ്പിലേക്ക്; വിവാദങ്ങൾക്കിടയിലും ചരിത്രം സൃഷ്ടിച്ച് ബാബർ

Cricket
  •  an hour ago
No Image

വിദേശയാത്രയും കുട്ടികളുടെ പഠനവും മുതല്‍ പണം അയക്കുന്നതില്‍ വരെ ചെലവ് കുറയും; പ്രവാസികള്‍ക്ക് ആശ്വാസമായ ബജറ്റിലെ 6 പ്രധാന മാറ്റങ്ങള്‍ | Union Budget 2026

uae
  •  an hour ago
No Image

കുവൈത്തില്‍ മന്ത്രിസഭാ പുനഃസംഘടന: വിദേശകാര്യമന്ത്രിയടക്കം ഏഴ് പുതിയ മന്ത്രിമാര്‍ ചുമതലയേറ്റു

Kuwait
  •  2 hours ago
No Image

ആ സുവർണ കാലഘട്ടത്തിലേക്ക് വാതായനങ്ങൾ തുറന്ന് ബാബ് അൽ സുദ്ദ

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് സാമ്പത്തിക വളർച്ച ഏറ്റവും കുറഞ്ഞ ജില്ല മലപ്പുറം; വളർച്ചാ നിരക്ക് 6.59

Kerala
  •  3 hours ago
No Image

മികച്ച വളര്‍ച്ചാ നിരക്കിന് വേഗത പകരുന്ന ബജറ്റ്: എം.എ യൂസഫലി

uae
  •  2 hours ago
No Image

കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് ആവേശകരമായ സമാപനം; കെ.ഡി.എഫ് രണ്ടാം പതിപ്പ് 2027 ജനുവരിയിൽ

Kerala
  •  3 hours ago
No Image

കേന്ദ്ര ബജറ്റ്; കേരളത്തിലെ ജനങ്ങളെ വേണ്ട ധാതുസമ്പത്ത് വേണം; ധാതുസമ്പത്ത് ഇടനാഴിക്ക് പിന്നിൽ കോർപറേറ്റ് താൽപര്യം?

Kerala
  •  3 hours ago
No Image

കേന്ദ്ര ബജറ്റ്; കേരളത്തിലെ ഐ.ടി ഹബായ കൊച്ചിയെ പൂർണമായും തഴഞ്ഞു 

Kerala
  •  3 hours ago
No Image

സമസ്ത ശതാബ്ദി സമ്മേളനം: പതാകകൾ ഇന്ന് വരക്കലിൽ

Kerala
  •  3 hours ago