HOME
DETAILS

സംഭൽ സംഘർഷം; പൊലിസ് വെടിവയ്പ്പിൽ കേസെടുക്കാനുള്ള ഉത്തരവിന് സ്റ്റേ

  
Web Desk
February 11, 2026 | 2:32 AM

sambhal clash Order to register case in police firing stayed

ലഖ്‌നൗ: ഉത്തർപ്രദേശിലെ സംഭലിൽ സംഘ്പരിവാർ അവകാശവാദം ഉന്നയിക്കുന്ന ഷാഹി മസ്ജിദിലെ സർവേക്കിടെയുണ്ടായ സംഘർഷത്തിനിടെ അഞ്ചുപേരെ വെടിവച്ചുകൊന്ന സംഭവത്തിൽ പൊലിസിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട കീഴ്‌ക്കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. 

അഞ്ചുപേരെ വെടിവച്ചുകൊല്ലുന്നതിൽ സമാപിച്ച 2024 നവംബറിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് അഡീഷനൽ സൂപ്രണ്ട് ഓഫ് പൊലിസ് അനുജ് ചൗധരി, ഇൻസ്‌പെക്ടർ അനുജ് തോമർ എന്നിവർക്കെതിരേ കേസെടുക്കാൻ സംഭൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നൽകിയ ഉത്തരവിനാണ് ജസ്റ്റിസ് സമിത് ഗോപാലിന്റെ സിംഗിൾ ബെഞ്ച് സ്റ്റേ അനുവദിച്ചത്.

സംഭവം നടക്കുമ്പോൾ സംഭൽ സർക്കിൾ ഓഫിസറായിരുന്ന അനുജ് ചൗധരി സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി നടപടി. കേസ് അടുത്ത വാദം കേൾക്കുന്നതിനായി ഈ മാസം 24ലേക്ക് മാറ്റി. പൊതുസേവകർക്കെതിരേ ക്രിമിനൽ നടപടികൾ സ്വീകരിക്കുമ്പോൾ പാലിക്കേണ്ട നിയമപരമായ മുൻകരുതലുകൾ മജിസ്‌ട്രേറ്റ് കോടതി അവഗണിച്ചുവെന്ന യോഗി ആദിത്യനാഥ് സർക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവിട്ടതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

കോടതി ഉത്തരവ് വന്ന് ഒരു മാസം ആകാറായിട്ടും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ യു.പി പൊലിസ് തയാറായിരുന്നില്ല. പൊലിസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട മുഹമ്മദ് ആലമിന്റെ (23) കുടുംബം സമർപ്പിച്ച ഹരജിയിലായിരുന്നു നേരത്തെ വിവാദ ഓഫിസറായ അനുജ് ചൗധരി അടക്കം 12 ഉദ്യോഗസ്ഥർക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിഭാൻഷു സുധീർ ഉത്തരവിട്ടത്. പൊലിസ് സമർപ്പിച്ച റിപ്പോർട്ടും മെഡിക്കൽ രേഖകളും തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി, പൊലിസിന്റെ ഭാഗത്തുനിന്ന് ക്രിമിനൽ കുറ്റം നടന്നതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്ന് വ്യക്തമാക്കിയിരുന്നു. 

യു.പി പൊലിസിനെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ ഉത്തരവിട്ട മജിസ്‌ട്രേറ്റ് വിഭാൻഷു സുധീറിനെ ദിവസങ്ങൾക്കുള്ളിൽ സുൽത്താൻപൂരിലേക്ക് സ്ഥലം മാറ്റുകയുംചെയ്തു. സംഭാൽ പള്ളിയിൽ സർവേയ്ക്ക് ഉത്തരവിട്ട സിവിൽ ജഡ്ജി ആദിത്യ സിങ്ങാണ് നിലവിൽ മജിസ്‌ട്രേറ്റിന്റെ ചുമതല വഹിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലമടക്കുകളിൽ ഇന്നും മുഴങ്ങുന്നു ഇന്ദിരയുടെ ആ പ്രഖ്യാപനം; ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് നാളെ 50 വയസ്

Kerala
  •  2 hours ago
No Image

പറയുന്നതിൻ്റെ ആഴമറിയൂ സൈബർകൂട്ടങ്ങളേ; വീണ്ടും വിമർശിച്ച് സച്ചിദാനന്ദൻ

Kerala
  •  2 hours ago
No Image

ആശാസമരത്തിന് ഒരാണ്ട്; സമരാവേശം അലയടിച്ച് സെക്രട്ടേറിയറ്റ് മാർച്ച്

Kerala
  •  2 hours ago
No Image

കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞാൽ ഇനി പണികിട്ടും; അഞ്ചു വർഷം വരെ തടവ്

Kerala
  •  2 hours ago
No Image

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 57,130 കുട്ടികൾക്ക് ആധാറില്ല; ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ 

Kerala
  •  2 hours ago
No Image

ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങൾ മൂന്ന് മണിക്കൂറിനുള്ളിൽ നീക്കണം; കർശന നടപടികളുമായി കേന്ദ്ര സർക്കാർ

National
  •  2 hours ago
No Image

ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

Kerala
  •  3 hours ago
No Image

ജാമ്യം ലഭിക്കാൻ പണം കെട്ടിവയ്ക്കേണ്ടതില്ല; സുപ്രിംകോടതി

National
  •  3 hours ago
No Image

114 റാഫേൽ യുദ്ധ വിമാനങ്ങൾ കൂടി വാങ്ങും; ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ

National
  •  3 hours ago
No Image

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം; ലോക്‌സഭാ സ്പീക്കർ ഓം ബിർല സഭയിൽ നിന്നും വിട്ടുനിൽക്കും

National
  •  3 hours ago

No Image

ദുബൈയിൽ കനത്ത മൂടൽമഞ്ഞ്; പ്രധാന റോഡുകളിൽ ഗതാഗതം നിയന്ത്രിച്ച് പൊലിസ്; കടുത്ത മുന്നറിയിപ്പുമായി അധികൃതർ

uae
  •  12 hours ago
No Image

ചോർന്നൊലിക്കുന്ന വീട്ടിൽ നിന്ന് സിക്സറുകളുടെ ലോകത്തേക്ക്; അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ച ഫിനിഷർ

Cricket
  •  12 hours ago
No Image

യു.എസ് - ബംഗ്ലാദേശ് വ്യാപാര കരാര്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; യു.എസ് വസ്ത്രവിണിയില്‍ ഇന്ത്യന്‍ ആധിപത്യം ഇല്ലാതാകും, കുറഞ്ഞ വിലയ്ക്ക് ബംഗ്ലാദേശ് വസ്ത്രങ്ങള്‍ ലഭിക്കും | US-Bangladesh Trade Pact

Economy
  •  7 hours ago
No Image

മാർച്ച് മുതൽ യുടിഎസ് ആപ്പ് പണി നിർത്തുന്നു; പകരം റെയിൽവേയിൽ പുതിയ ടിക്കറ്റിംഗ് സംവിധാനം: റെയിൽ വൺ ആപ്പ് രജിസ്‌ട്രേഷൻ എങ്ങനെയെന്നറിയാം

Kerala
  •  13 hours ago