ഔദ്യോഗിക പരിപാടികളിൽ ഇനിമുതൽ വന്ദേമാതരം നിർബന്ധം; മാർഗ നിർദേശം പുറത്തിറക്കി കേന്ദ്രം
ഡൽഹി: ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം ആരംഭിക്കുന്നത് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പുതിയ മാർഗ നിർദേശം പുറത്തിറക്കി. ദേശീയ പതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദർശനം, രാഷ്ട്രപതിയുടെ അഭിസംബോധന എന്നീ ചടങ്ങുകളിലാണ് വന്ദേമാതരം നിർബന്ധമാക്കിയത്. വന്ദേമാതരം ചൊല്ലുമ്പോൾ എല്ലാവരും എഴുന്നേറ്റു നിൽക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകൾ അടങ്ങുന്ന മൂന്ന് മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള പതിപ്പാണ് നിർബന്ധമാക്കിയത്. ദേശീയ ഗാനവും ദേശീയ ഗീതവും ചൊല്ലുന്ന ചടങ്ങുകളിൽ വന്ദേമാതരം ആദ്യം ആലപിക്കണമെന്നും ഉത്തരവിൽ പറയുന്നു. വന്ദേമാതരം ആലപിക്കാവുന്ന ചടങ്ങുകളുടെ പട്ടികയിൽ സ്കൂൾ അസംബ്ലികളും ഉൾപ്പെട്ടിട്ടുണ്ട്.
സിനിമാ തിയേറ്ററുകൾ പോലുള്ള പൊതു ഇടങ്ങളിലും വന്ദേമാതരം ആലപിക്കണം. എന്നാൽ ഈ സാഹചര്യത്തിൽ എഴുന്നേറ്റു നിൽക്കണമെന്നത് നിർബന്ധമല്ല. സിനിമ തിയേറ്ററുകളിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റു നിൽക്കുന്നത് സിനിമയുടെ പ്രദർശനത്തെ തടസ്സപ്പെടുത്തുകയും ദേശീയ ഗാനത്തിന്റെ അന്തസ്സ് വർദ്ധിപ്പിക്കുന്നതിന് പകരം ആശയം ഉണ്ടാക്കുകയും ചെയ്യുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
നിയമപ്രകാരം ദേശീയ ഗാനത്തെ തടസ്സപ്പെടുത്തുകയോ മറ്റുള്ളവരെ ബഹുമാനിക്കുന്നതിൽ നിന്ന് തടയുകയോ ചെയ്യുന്നവർക്ക് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."