തിരുവനന്തപുരത്തും അരുവിക്കരയിലും കോൺഗ്രസ്-ബിജെപി ഡീൽ; അരുവിക്കരയിൽ ബിജെപി ശിവകുമാറിനായി വോട്ട് മറിക്കുന്നു; തിരുവനന്തപുരം സെൻട്രലിൽ തിരിച്ചും; ആരോപണവുമായി എ.എ റഹീം
തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ട് നിയമസഭാമണ്ഡലങ്ങളിൽ ബിജെപി-കോൺഗ്രസ് ഡീലെന്ന് ആരോപിച്ച് രാജ്യസഭ എംപി എ.എ റഹീം. തിരുവനന്തപുരം സെൻട്രൽ, അരുവിക്കര എന്നീ മണ്ഡലങ്ങളിലാണ് ഡീലെന്ന് റഹീം ആരോപിച്ചു.
അരുവിക്കരയിൽ ബിജെപി സ്ഥാനാർത്ഥിക്കായുള്ള പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. അവിടെ ബിജെപി കോൺഗ്രസ് സ്ഥാനാർത്ഥി വി.എസ്. ശിവകുമാറിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത് റഹീം പറഞ്ഞു. ഇതിന് പകരമായി തിരുവനന്തപുരം സെൻട്രലിൽ കോൺഗ്രസ് ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ആദ്യ രണ്ട് പട്ടികകളിലും ഈ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. മൂന്നാം ഘട്ടത്തിലാണ് ഇവിടുത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇത് ഡീലിന്റെ ഭാഗമാണെന്നും റഹീം ആരോപിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് ലഭിക്കാൻ സഹായിച്ച വ്യക്തിയാണ് വി.എസ്. ശിവകുമാറെന്നും റഹീം കുറ്റപ്പെടുത്തി. മതനിരപേക്ഷ വോട്ടർമാർ ഇത്തരം രഹസ്യ ധാരണകൾ തിരിച്ചറിയണമെന്നും, കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഈ കൊടുക്കൽ വാങ്ങലുകൾ അവസാനിപ്പിക്കണമെന്നും റഹീം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."