സൂപ്പർതാരം ആശുപത്രിയിൽ; ടി-20 ലോകകപ്പിൽ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി
ഡൽഹി: ടി-20 ലോകകപ്പിൽ വരാനിരിക്കുന്ന മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന ഇന്ത്യക്ക് വമ്പൻ തിരിച്ചടി. ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയെ വയറിലുണ്ടായ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് താരത്തെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച നടന്ന പരിശീലന സെക്ഷനിൽ താരം പങ്കെടുത്തിരുന്നില്ല. നാളെ നടക്കുന്ന നമീബിയക്കെതിരായ മത്സരത്തിൽ അഭിഷേക് കളിക്കുമോയെന്നതും വ്യക്തമായിട്ടില്ല. യുഎസ്എക്കെതിരായ ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്ത ശേഷം അഭിഷേക് ശർമ്മ ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. ആദ്യ മത്സരത്തിൽ റൺസ് ഒന്നും നേടാതെ അഭിഷേക് നിരാശപ്പെടുത്തുകയും ചെയ്തിരുന്നു.
അഭിഷേക് ശർമ്മയില്ലെങ്കിൽ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി കളത്തിലെത്തും. ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ മോശം പ്രകടനങ്ങൾക്ക് പിന്നാലെയാണ് സഞ്ജു ബെഞ്ചിലായത്. കിവീസിനെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളിൽ നിന്നും വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചിരുന്നത്. ഇഷാൻ കിഷൻ പരമ്പരയിൽ ഫോമായതും സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നഷ്ടമാവാൻ കാരണമായി. നമീബിയക്കെതിരെ കളത്തിലിറങ്ങി മികച്ച തിരിച്ചുവരവ് നടത്താനുള്ള അവസരം കൂടിയാണ് സഞ്ജുവിന്റെ മുന്നിലുള്ളത്.
ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അമേരിക്കയെ 29 റൺസിനാണ് ഇന്ത്യ വീഴ്ത്തിയത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന അമേരിക്ക 132 റൺസിന് പുറത്തായി.
India's preparations for the upcoming matches in the T20 World Cup have suffered a major setback. Indian opener Abhishek Sharma has been admitted to the hospital due to a stomach infection. The player was admitted to a private hospital in Delhi the other day. The player did not participate in the training session on Monday. It is also not clear whether Abhishek will play in the match against Namibia tomorrow.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."