ശബരിമല യുവതീപ്രവേശനം: പുനഃപരിശോധനാ ഹരജികൾ സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കും
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹരജികൾ സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. സുപ്രിം കോടതി പുറത്തിറക്കിയ കേസുകളുടെ പട്ടികയിൽ 44-ാമതായാണ് ശബരിമല വിഷയം ഉൾപ്പെടുത്തിയിരിക്കുന്നത്.
വിശാലമായ ഒൻപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്ന കാര്യത്തിൽ തിങ്കളാഴ്ച നിർണ്ണായക തീരുമാനമുണ്ടാകും. നീണ്ട ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കോടതിയുടെ സജീവ പരിഗണനയിലേക്ക് വീണ്ടും വരുന്നത്. യുവതീപ്രവേശനത്തെ എതിർത്തുകൊണ്ടുള്ള വിവിധ റിവ്യൂ ഹരജികളാണ് കോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
മതസ്വാതന്ത്ര്യവും ലിംഗസമത്വവും തമ്മിലുള്ള നിയമപരമായ പോരാട്ടത്തിൽ ഈ നീക്കം അതീവ നിർണ്ണായകമാണ്. തിങ്കളാഴ്ച കോടതി കൈക്കൊള്ളുന്ന തീരുമാനങ്ങൾ ശബരിമല വിഷയത്തിലെ നിയമനടപടികൾക്ക് പുതിയ ദിശാബോധം നൽകിയേക്കും.
The Supreme Court of India is set to reconsider the Sabarimala women's entry review petitions on Monday, February 16, 2026.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."